തിരുവനന്തപുരം: ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പർദ ധരിച്ച് വോട്ടുചെയ്യാൻ എത്തുന്നതിൽ തടസ്സമില്ലെന്നും എന്നാൽ പോളിങ് ഏജന്റ് ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റാനുള്ള ബാധ്യത വോട്ടർക്കുണ്ടെന്നും കോടിയേരി പറഞ്ഞു. കള്ളവോട്ട് ചെയ്യാനായി ചിലർ പർദ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. പാമ്പുരുത്തിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ശ്രീമതിയെ മുസ്ലിം ലീഗുകാർ തടഞ്ഞത് പ്രതിഷേധാർഹമാണെന്നും കോടിയേരി പറഞ്ഞു.
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞിരുന്നു. പോളിങിന് ക്യൂവിൽ നിൽക്കുമ്പോള് മുഖപടം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ പരിപാടിയിലാണ് ജയരാജൻ വിവാദ പ്രസ്താവന നടത്തിയത്.
പോളിങ് ബൂത്തിലെ ക്യാമറയിൽ കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. ഇത് പോലെ വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുമോയെന്നും ജയരാജൻ ചോദിച്ചു. ഇത് നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലായിടത്തും എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞിരുന്നു. പോളിങിന് ക്യൂവിൽ നിൽക്കുമ്പോള് മുഖപടം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ പരിപാടിയിലാണ് ജയരാജൻ വിവാദ പ്രസ്താവന നടത്തിയത്.
പോളിങ് ബൂത്തിലെ ക്യാമറയിൽ കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. ഇത് പോലെ വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുമോയെന്നും ജയരാജൻ ചോദിച്ചു. ഇത് നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലായിടത്തും എൽഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.