കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വിജയത്തിനു കാരണം എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ. " എ വിജയരാഘവൻ ഈ വീടിന്റെ ഐശ്വര്യം, ആലത്തൂരിലെ ഒരു വീടിനു മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു ബോർഡ്" എന്നാണ് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവൻ മോശം പരാമർശം നടത്തിയത് നേരത്തെ വിവാദമായിരുന്നു.
‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ പരാമർശം. ഇതു ചൂണ്ടിക്കാട്ടിയാണ് എൻ എസ് മാധവന്റെ വിമർശനം.
2009ൽ മണ്ഡലം രൂപീകരിച്ചശേഷം 20,960 വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർത്ഥി പി കെ ബിജു ആലത്തൂരിൽ വിജയിച്ചത്. 2014ൽ ലീഡ് നില 37,312 ആയിരുന്നു. ബിജുവിന്റെ ലീഡിനേക്കാളേറെ വോട്ടുകൾ നേടിയാണ് രമ്യാ ഹരിദാസ് വിജയിച്ചിരിക്കുന്നത്.
രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവൻ മോശം പരാമർശം നടത്തിയത് നേരത്തെ വിവാദമായിരുന്നു.
‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ. അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ പരാമർശം. ഇതു ചൂണ്ടിക്കാട്ടിയാണ് എൻ എസ് മാധവന്റെ വിമർശനം.
2009ൽ മണ്ഡലം രൂപീകരിച്ചശേഷം 20,960 വോട്ടുകൾക്കാണ് ഇടതുപക്ഷ സ്ഥാനാർത്ഥി പി കെ ബിജു ആലത്തൂരിൽ വിജയിച്ചത്. 2014ൽ ലീഡ് നില 37,312 ആയിരുന്നു. ബിജുവിന്റെ ലീഡിനേക്കാളേറെ വോട്ടുകൾ നേടിയാണ് രമ്യാ ഹരിദാസ് വിജയിച്ചിരിക്കുന്നത്.