അനന്ത്പൂര്‍: ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്പേര്‍ കൊല്ലപ്പെട്ടു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പരസ്പരം കല്ലെറിഞ്ഞിരുന്നു. ഈ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്. ടിഡിപി പ്രവര്‍ത്തകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. മൃതദേഹം ആശുപത്രിയില്‍ സീക്ഷിച്ചിരിക്കുകയാണ്. വ്യാപകമായ അക്രമ സംഭവങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയിലും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. വൈഎസ്ആര്‍ കോൺഗ്രസ്- ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ വൈഎസ്ആര്‍ കോൺഗ്രസ് നേതാവ് മട്ട രാജുവിന് കുത്തേറ്റു.
ആന്ധ്രയിലെ നര്‍സാരൗപേട്ട് നിയമസഭാ സീറ്റിലെ ടിഡിപി സ്ഥാനാര്‍ത്ഥി അരവിന്ദ് ബാബുവിനു നേരെയും ആക്രമണം ഉണ്ടായി. ഇതിന് പിന്നിൽ വൈഎസ്ആര്‍ കോൺഗ്രസ് പ്രവര്‍ത്തരാണെന്ന് ടിഡിപി ആരോപിച്ചു.
ആന്ധ്രാപ്രദേശിലെ ആന്ധ്രയിലെ 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈഎസ്ആര്‍എസ് കോൺഗ്രസപം ടിഡിപിയും തമ്മിലാണ് ആന്ധ്രയിൽ നേരിട്ടുള്ള പോരാട്ടം. ഇതോടൊപ്പം കോൺഗ്രസ്, ജനസേന, ബിജെപി എന്നീ പാര്‍ട്ടികളും ശക്തമായി തന്നെ രംഗത്തുണ്ട്.
അതേസമയം ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയിലും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. വൈഎസ്ആര്‍ കോൺഗ്രസ്- ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ വൈഎസ്ആര്‍ കോൺഗ്രസ് നേതാവ് മട്ട രാജുവിന് കുത്തേറ്റു.
ആന്ധ്രയിലെ നര്‍സാരൗപേട്ട് നിയമസഭാ സീറ്റിലെ ടിഡിപി സ്ഥാനാര്‍ത്ഥി അരവിന്ദ് ബാബുവിനു നേരെയും ആക്രമണം ഉണ്ടായി. ഇതിന് പിന്നിൽ വൈഎസ്ആര്‍ കോൺഗ്രസ് പ്രവര്‍ത്തരാണെന്ന് ടിഡിപി ആരോപിച്ചു.
ആന്ധ്രാപ്രദേശിലെ ആന്ധ്രയിലെ 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈഎസ്ആര്‍എസ് കോൺഗ്രസപം ടിഡിപിയും തമ്മിലാണ് ആന്ധ്രയിൽ നേരിട്ടുള്ള പോരാട്ടം. ഇതോടൊപ്പം കോൺഗ്രസ്, ജനസേന, ബിജെപി എന്നീ പാര്‍ട്ടികളും ശക്തമായി തന്നെ രംഗത്തുണ്ട്.