ലഖ്നൌ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ചേർന്ന് ബംഗാളിനെ തകർക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിലെ പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിക്കുറച്ചതിനെതിരെയാണ് മായാവതി രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ വാർത്തകളിൽനിന്നും വ്യക്തമാകുന്നത് മോദി-അമിത് ഷാ ഗൂഢാലോചനയാണെന്ന് മായാവതി പറഞ്ഞു. മമത സർക്കാരിനെ ലക്ഷ്യമിട്ടാണ് ഈ ഗൂഢാലോചനയെന്നും അവർ പറഞ്ഞു.
ഗൂഢാലോചന പ്രധാനമന്ത്രിക്ക് പറ്റിയ പണിയല്ലെന്ന് മായാവതി വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ സമ്മർദ്ധത്തിനു വഴങ്ങിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ദൌർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ സമ്മർദ്ദംമൂലമാണെന്ന് പ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ചതെന്നും മായാവതി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ വാർത്തകളിൽനിന്നും വ്യക്തമാകുന്നത് മോദി-അമിത് ഷാ ഗൂഢാലോചനയാണെന്ന് മായാവതി പറഞ്ഞു. മമത സർക്കാരിനെ ലക്ഷ്യമിട്ടാണ് ഈ ഗൂഢാലോചനയെന്നും അവർ പറഞ്ഞു.
ഗൂഢാലോചന പ്രധാനമന്ത്രിക്ക് പറ്റിയ പണിയല്ലെന്ന് മായാവതി വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ സമ്മർദ്ധത്തിനു വഴങ്ങിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ദൌർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ സമ്മർദ്ദംമൂലമാണെന്ന് പ്രചാരണത്തിന്റെ സമയം വെട്ടിക്കുറച്ചതെന്നും മായാവതി ആരോപിച്ചു.