ന്യൂഡൽഹി: സൈന്യത്തെയും സൈനിക നടപടികളെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടികള്‍ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം നിലനിൽക്കേ വിരുദ്ധമായ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ഷക ആത്മഹത്യകള്‍ പ്രചാരണ വിഷയമാക്കാമെങ്കിൽ സൈന്യത്തിന്‍റെ വിജയവും അവരുടെ ത്യാഗവും തെരഞ്ഞെടുപ്പിൽ ഉയര്‍ത്തിക്കാണിക്കുന്നതിൽ തെറ്റില്ലെന്ന് മോദി പറഞ്ഞു. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷകര്‍ മരിക്കുന്ന സാഹചര്യമുണ്ടാകുന്നത് ഒരു പ്രശ്നമാണെങ്കിൽ രാജ്യത്തിന് വേണ്ടി സൈനികര്‍ മരണം വരിക്കുന്നത് ഒരു പ്രശ്നമാകാതിരിക്കുന്നത് എങ്ങനെയാണെന്ന് മോദി ചോദിച്ചു. കഴിഞ്ഞ 40 വര്‍ഷമായി ആയിരക്കണക്കിന് സൈനികര്‍ ഭീകരാക്രമണങ്ങളിൽ മരിക്കുന്നു. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മള്‍. സൈന്യത്തെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതൊന്നും പൊതുജനങ്ങളോട് പങ്കുവെക്കരുതെന്ന് പറയുന്നതിൽ എന്താണ് യുക്തിയെന്നും മോദി ചോദിച്ചു.
പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണവും ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണവും ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ രാജ്യത്തിന് ദേശീയതയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മോദി പ്രതികരിച്ചു. ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി ഒരു മെഡൽ നേടണമെന്നുള്ള ആഗ്രഹം ഒരു കായികതാരത്തിൽ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ദേശീയതയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിൽ നെഹ്റുവിന്‍റെ കാലത്ത് ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ 70 വര്‍ഷമായി നമ്മള്‍ ഒരേ രേഖയിൽ പോകാൻ നിര്‍ബന്ധിതരായെന്നും മോദി പറഞ്ഞു. സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നത് ഒരു വിഭാഗം അമിത മതേതരവാദികളാണ്. ആര്‍ട്ടക്കിള്‍ 370ന്‍റെയും 35ന്‍റെയും കാര്യത്തിൽ തങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
റഫാൽ വിവാദത്തിൽ തെളിവുകള്‍ ഒന്നുമില്ലാതെ കോൺഗ്രസ് പൊള്ളയായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
പുൽവാമയിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണവും ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണവും ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാൽ രാജ്യത്തിന് ദേശീയതയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മോദി പ്രതികരിച്ചു. ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി ഒരു മെഡൽ നേടണമെന്നുള്ള ആഗ്രഹം ഒരു കായികതാരത്തിൽ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ദേശീയതയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിൽ നെഹ്റുവിന്‍റെ കാലത്ത് ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ 70 വര്‍ഷമായി നമ്മള്‍ ഒരേ രേഖയിൽ പോകാൻ നിര്‍ബന്ധിതരായെന്നും മോദി പറഞ്ഞു. സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നത് ഒരു വിഭാഗം അമിത മതേതരവാദികളാണ്. ആര്‍ട്ടക്കിള്‍ 370ന്‍റെയും 35ന്‍റെയും കാര്യത്തിൽ തങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
റഫാൽ വിവാദത്തിൽ തെളിവുകള്‍ ഒന്നുമില്ലാതെ കോൺഗ്രസ് പൊള്ളയായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.