തിരുവനന്തപുരം: പോലീസ് സേനയിൽ പോസ്റ്റൽ ബാലറ്റ് ദുരുപയോഗം ചെയ്ത് കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിൽ ഡിജിപിയ്ക്കു നേര്‍ക്കും സംശയമുന തൊടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവത്തിൽ ഡിജിപിയ്ക്ക് പങ്കുണ്ടെയെന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും അട്ടിമറിക്കാൻ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. നിര്‍ഭയവും നീതിപൂര്‍വ്വവുമായ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ നിര്‍ദ്ദേശം നല്‍കിയതിൽ ഡിജിപിയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഈ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോസ്റ്റൽ വോട്ടിലെ ക്രമക്കേട് തടയുന്നതിൽ ഡിജിപിയ്ക്ക് വീഴ്ച പറ്റിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ഡിജിപി ശ്രമിച്ചത്. താൻ ഉന്നയിച്ച ആരോപണത്തിൽ കഴമ്പുണ്ടെന്ന് നീതിബോധമുള്ള ആര്‍ക്കും മനസ്സിലാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ തനിക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് ഡിജിപിയുടെ നീക്കമെങ്കിൽ ലോക്നാഥ് ബെഹ്റ ചുമതലയേറ്റ ശേഷമുള്ള നീക്കങ്ങളെപ്പറ്റിയും ഇടപാടുകളെക്കുറിച്ചും പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ തനിക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്ന് തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. എന്നാൽ കമ്മീഷനെ വില കുറച്ച് കാണാനും അതിന്‍റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കങ്ങളെ കോൺഗ്രസിന് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. തങ്ങള്‍ക്കെതിരായി എന്തെങ്കിലും കോടതി വിധി വന്നാലും സിപിഎം ഇതേ അസഹിഷ്ണുതയാണ് കാണിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും സംഘപരിവാറിന്‍റെയും ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്നും മുല്ലപ്പള്ള രാമചന്ദ്രൻ ആരോപിച്ചു.
പോസ്റ്റൽ വോട്ടിലെ ക്രമക്കേട് തടയുന്നതിൽ ഡിജിപിയ്ക്ക് വീഴ്ച പറ്റിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ഡിജിപി ശ്രമിച്ചത്. താൻ ഉന്നയിച്ച ആരോപണത്തിൽ കഴമ്പുണ്ടെന്ന് നീതിബോധമുള്ള ആര്‍ക്കും മനസ്സിലാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ തനിക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് ഡിജിപിയുടെ നീക്കമെങ്കിൽ ലോക്നാഥ് ബെഹ്റ ചുമതലയേറ്റ ശേഷമുള്ള നീക്കങ്ങളെപ്പറ്റിയും ഇടപാടുകളെക്കുറിച്ചും പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ തനിക്ക് കൂടുതൽ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്ന് തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ല. എന്നാൽ കമ്മീഷനെ വില കുറച്ച് കാണാനും അതിന്‍റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കങ്ങളെ കോൺഗ്രസിന് അംഗീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. തങ്ങള്‍ക്കെതിരായി എന്തെങ്കിലും കോടതി വിധി വന്നാലും സിപിഎം ഇതേ അസഹിഷ്ണുതയാണ് കാണിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും സംഘപരിവാറിന്‍റെയും ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്നും മുല്ലപ്പള്ള രാമചന്ദ്രൻ ആരോപിച്ചു.