ശ്രീനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങിൽ ഒരാള്‍ പോലും വോട്ട് ചെയ്യാനെത്താതെ ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലെ 90 ബൂത്തുകള്‍. ഈദ്‍ഗാഹ്, ഖൻയാര്‍, ഹബ്ബ, കദൽ, ബത്മലൂ തുടങ്ങി 90 ബൂത്തുകളിലാണ് വളരെച്ചുരുക്കം വോട്ടര്‍മാര്‍ മാത്രം എത്തിയത്. സോനവാറിൽ 12 ശതമാനം പോളിങാണ് നടന്നത്. ഈദ്ഗാഹിലാകട്ടെ വെറും 3.3 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സോനവാറിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും വോട്ട് ചെയ്തു.
2017 ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി സംഘര്‍ഷമുണ്ടായ ബുദ്ഗാമിലെ ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നില്ല. ശ്രീനഗറിൽ ആകെ 14.8 ശതമാനം വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്. 2014ലെ ലോക്സഭാ തെരഞ്ഞടുപ്പിലും രാജ്യത്ത് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം ശ്രീനഗറായിരുന്നു. 25.86 ശതമാനമായിരുന്നു ശ്രീനഗറിലെ പോളിങ്. 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിങ് 7.2 ശതമാനമായി കുറഞ്ഞിരുന്നു.
സിറ്റിങ് എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള ഇത്തവണ വീണ്ടും ശ്രീനഗറിൽ ജനവിധി തേടുന്നുണ്ട്. പിഡിപിയ്ക്കു വേണ്ടി സായിദ് മുഹ്സിനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഖാലിദ് ജഹാംഗീറും പീപ്പിള്‍സ് കോൺഫറൻസിനായി ഇര്‍ഫാൻ അൻസാരിയും മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്.
2017 ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി സംഘര്‍ഷമുണ്ടായ ബുദ്ഗാമിലെ ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നില്ല. ശ്രീനഗറിൽ ആകെ 14.8 ശതമാനം വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്. 2014ലെ ലോക്സഭാ തെരഞ്ഞടുപ്പിലും രാജ്യത്ത് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം ശ്രീനഗറായിരുന്നു. 25.86 ശതമാനമായിരുന്നു ശ്രീനഗറിലെ പോളിങ്. 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിങ് 7.2 ശതമാനമായി കുറഞ്ഞിരുന്നു.
സിറ്റിങ് എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള ഇത്തവണ വീണ്ടും ശ്രീനഗറിൽ ജനവിധി തേടുന്നുണ്ട്. പിഡിപിയ്ക്കു വേണ്ടി സായിദ് മുഹ്സിനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഖാലിദ് ജഹാംഗീറും പീപ്പിള്‍സ് കോൺഫറൻസിനായി ഇര്‍ഫാൻ അൻസാരിയും മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്.