ശ്രീനഗർ: ജമ്മുകാശ്മീരിലെ കുപ്വാരയിൽ പോളിങ് ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കുപ്വാരയിലെ ഹന്ദ്വാരയിലായിരുന്നു സംഭവം. ഹന്ദ്വാരയിലെ മണ്ഡിഗാവിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുനേരെയാണ് പ്രതിഷേധക്കാർ കല്ലെറിഞ്ഞത്. ഇതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിനുനേരെ വെടിവെപ്പ് നടത്തിയത്.
നാലുപേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.
നാലുപേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.