ചങ്ങനാശേരി: എൻഡിഎയുടെ തൃശൂർ മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപി ഇന്ന് രാവിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി. എൻഎസ്എസിന്റെ ചങ്ങനാശേരിയിലെ ആസ്ഥാനത്താണ് രാവിലെ സുരേഷ് ഗോപിയെത്തിയത്. തെരഞ്ഞെടുപ്പിന് മുൻപായി അനുഗ്രഹം തേടിയാണ് എൻഎസ്എസ് ആസ്ഥാനത്തെത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അര മണിക്കൂറിലേറെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ആസ്ഥാനത്ത് അനുഗ്രഹം തേടി വരിക തന്റെ കടമയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
എൻഎസ്എസ് സ്വീകരിക്കുന്നത് സമദൂര നിലപാടായിരിക്കുമെന്ന് സുകുമാരൻ നായർ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനും അമ്മയുമില്ലാത്ത തനിക്ക് ജി സുകുമാരൻ നായർ ഒരു അനുഗ്രഹം തന്നെയാണ്. 2015 ൽ എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് ഇറക്കി വിട്ടതിനെ കുറിച്ച് മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് ചോദിച്ചു. 'അങ്ങനെ എത്രയെത്ര എപ്പിസോഡുകൾ ജീവിതത്തിലുണ്ടാകാറുണ്ട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
എൻഎസ്എസ് സ്വീകരിക്കുന്നത് സമദൂര നിലപാടായിരിക്കുമെന്ന് സുകുമാരൻ നായർ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനും അമ്മയുമില്ലാത്ത തനിക്ക് ജി സുകുമാരൻ നായർ ഒരു അനുഗ്രഹം തന്നെയാണ്. 2015 ൽ എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് ഇറക്കി വിട്ടതിനെ കുറിച്ച് മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയോട് ചോദിച്ചു. 'അങ്ങനെ എത്രയെത്ര എപ്പിസോഡുകൾ ജീവിതത്തിലുണ്ടാകാറുണ്ട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.