ആപ്പ്ജില്ല

എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി കോൺഗ്രസ്; പ്രതിപക്ഷത്ത് തിരക്കിട്ട ചർച്ച

ലഖ്നൗവിൽ ബിഎസ്‍‍പി നേതാവ് മായാവതിയും എസ്‍‍പി നേതാവ് അഖിലേഷ് യാദവും തമ്മിൽ കൂടിക്കാഴ്ച നടത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്താൻ ബിഎസ്‍‍പി അധ്യക്ഷ ഇന്നലെ ഡൽഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഫലം പുറത്തുവരുന്നതുവരെ സോണിയയുമായി ചര്‍ച്ചകളില്ലെന്ന് പിന്നീട് ബിഎസ്‍‍പി നേതാക്കള്‍ അറിയിച്ചു

Samayam Malayalam 21 May 2019, 8:48 am

ഹൈലൈറ്റ്:

  • എൻഡിഎ കേവലഭൂരിപക്ഷം നേടില്ലെന്ന വിശ്വാസം കൈവിടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍
  • എൻഡിഎ 210 സീറ്റിൽ ഒതുങ്ങിയാൽ കോൺഗ്രസ് എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും
  • തിരക്കിട്ട കൂടിക്കാഴ്ചകളുമായി പ്രതിപക്ഷ നേതാക്കള്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam opposition.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച വിജയം നേടുമെന്ന എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ക്കിടെ തിരക്കിട്ട ചര്‍ച്ചകളും കണക്കുകൂട്ടലുകളുമായി പ്രതിപക്ഷം. എൻഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന വിശ്വാസം കൈവിടാൻ ഒരുക്കമല്ലെങ്കിലും എക്സിറ്റ് പോള്‍ ഫലം പൂര്‍ണ്ണമായി തെറ്റില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷ പാര‍്ട്ടികളുടെ നീക്കം.
ലഖ്നൗവിൽ ബിഎസ്‍‍പി നേതാവ് മായാവതിയും എസ്‍‍പി നേതാവ് അഖിലേഷ് യാദവും തമ്മിൽ കൂടിക്കാഴ്ച നടത്തി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്താൻ ബിഎസ്‍‍പി അധ്യക്ഷ ഇന്നലെ ഡൽഹിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഫലം പുറത്തുവരുന്നതുവരെ സോണിയയുമായി ചര്‍ച്ചകളില്ലെന്ന് പിന്നീട് ബിഎസ്‍‍പി നേതാക്കള്‍ അറിയിച്ചു.

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. എൻഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ എന്തു വില കൊടുത്തും ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റണമെന്നും ഇതിന് ധ്രുതഗതിയിലുള്ള നീക്കങ്ങള്‍ വേണമെന്നും നായിഡു വ്യക്തമാക്കി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ക്രമക്കേടിന്‍റെ സൂചനയാണെന്നും വരുംദിവസങ്ങളിൽ കരുത്തോടെയിരിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളോട് മമതാ ബാനര്‍ജി ആഹ്വാനം ചെയ്തിരുന്നു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ വൻതോതിൽ ഇവിഎം അട്ടിമറി നടത്താനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം. അതേസമയം, എക്സിറ്റ് പോളുകളിൽ പ്രവചിക്കുന്നതു പോലെ കോൺഗ്രസ് തകര്‍ന്നടിയില്ലെന്നും 110 സീറ്റുകള്‍ക്ക് മുകളിൽ ലഭിക്കുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എത്ര സീറ്റുകളാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന ഘടകങ്ങളോട് കോൺഗ്രസ് ആരാഞ്ഞിട്ടുമുണ്ട്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാൻ ഒഴികെയുള്ള മണ്ഡലങ്ങളിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. 210 - 220 സീറ്റുകളിലേയ്ക്ക് എൻഡിഎ ഒതുങ്ങുന്ന സാഹചര്യമുണ്ടായാൽ മോദി അധികാരത്തിലെത്തില്ലെന്ന് ഉറപ്പാക്കാൻ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി എന്തു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറായേക്കും.

പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യനീക്കങ്ങള്‍ക്ക് തടയിടുക എന്ന ബിജെപിയുടെ ഉദ്ദേശം ചില എക്സിറ്റ് പോളുകള്‍ക്ക് പിന്നിലുണ്ടെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ശ്രുതി പരന്നതോടെ നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിക്കുന്ന ബിജെഡി (ഓഡീഷ), ടിആര്‍എസ് (തെലങ്കാന), വൈഎസ്ആര്‍ കോൺഗ്രസ് (ആന്ധ്രാ പ്രദേശ്) തുടങ്ങിയ പാര്‍ട്ടികള്‍ എൻഡിഎയ്ക്ക് പിന്തുണ കൊടുത്തേക്കുമെന്നും സൂചനയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ