കോഴിക്കോട്: പ്രധാനമന്ത്രി മോിദിയുടെ കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വേദി പങ്കിട്ട് ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോർജും. ബിജെപിയുടെ തെരഞ്ഞടുപ്പ് പരിപാടിയായ വിജയ് സങ്കൽപ്പ് റാലിയുടെ മുൻനിരയിൽ പ്രധാന എൻഡിയെ - ബിജെപി നേതാക്കള്‍ക്കൊപ്പം പി സി ജോര്‍ജും ഇടംപിടിക്കുകയായിരുന്നു. പ്രധാനമന്ത്രി എത്തും മുൻപേ വേദിയിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച പിസി ജോര്‍ജ് എൽഡിഎഫിനും യുഡിഎഫിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം എൻഡിഎ മുന്നണിയെയും ബിജെപിയെയും ജയിപ്പിക്കാനായി പ്രവര്‍ത്തിക്കാൻ പി സി ജോര്‍ജ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ നിന്നുള്ള ആളാകണം കേരള മുഖ്യമന്ത്രിയാകേണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു.വേദിയിലിക്കുന്ന നേതാക്കളല്ല സദസ്സിലിരിക്കുന്ന പ്രവര്‍ത്തകര്‍ ബിജെപിയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്ന് പി സി ജോര്‍ജ് പറഞ്ഞു. നിയമസഭയിൽ ഇനി മുതൽ ഒ രാജഗോപാലിനെ പിന്തുണയ്ക്കാൻ താനുണ്ടാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇത്രയും കാലം സിപിഎമ്മും കോൺഗ്രസും ലീഗും ആളില്ലാത്ത പോസ്റ്റിലേയ്ക്ക് ഗോളടിക്കുകയായിരുന്നുവെന്നും ഇനി അത് അനുവദിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പാര്‍ലമെന്‍റിൽ 44 സീറ്റുള്ള കോൺഗ്രസിന് ഒരു പ്രതിപക്ഷ നേതൃസ്ഥാനം കൊടുക്കണമെന്നും പ്രതിപക്ഷത്തിരുന്ന് രാഹുൽ ഗാന്ധി കാര്യങ്ങള്‍ പഠിക്കട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ നിന്നുള്ള ആളാകണം കേരള മുഖ്യമന്ത്രിയാകേണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു.വേദിയിലിക്കുന്ന നേതാക്കളല്ല സദസ്സിലിരിക്കുന്ന പ്രവര്‍ത്തകര്‍ ബിജെപിയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്ന് പി സി ജോര്‍ജ് പറഞ്ഞു. നിയമസഭയിൽ ഇനി മുതൽ ഒ രാജഗോപാലിനെ പിന്തുണയ്ക്കാൻ താനുണ്ടാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇത്രയും കാലം സിപിഎമ്മും കോൺഗ്രസും ലീഗും ആളില്ലാത്ത പോസ്റ്റിലേയ്ക്ക് ഗോളടിക്കുകയായിരുന്നുവെന്നും ഇനി അത് അനുവദിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പാര്‍ലമെന്‍റിൽ 44 സീറ്റുള്ള കോൺഗ്രസിന് ഒരു പ്രതിപക്ഷ നേതൃസ്ഥാനം കൊടുക്കണമെന്നും പ്രതിപക്ഷത്തിരുന്ന് രാഹുൽ ഗാന്ധി കാര്യങ്ങള്‍ പഠിക്കട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.