തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റേത് ബിജെപിയെ തോൽപ്പിക്കാനുള്ള സമീപനമല്ലെന്നും പിണറായി പറഞ്ഞു. യുപിയിലെ നിലപാട് ഇതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെല്ലാം ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്നും പിണറായി പറഞ്ഞു. വയനാട്ടിലെ കർഷകരോട് ആസിയാൻ കരാർ തെറ്റായിപ്പോയെന്ന് രാഹുൽ ഗാന്ധി പറയുമോ. ആസിയാൻ കരാർ ഒഴിവാക്കണമെന്ന് പറയാൻ രാഹുലിന് ധൈര്യമുണ്ടോയെന്നും പിണറായി ചോദിച്ചു.
അതേസമയം, രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടർ എ ആർ അജയകുമാറിനു മുമ്പാകെയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളോടൊപ്പം എത്തിയാണ് രാഹുലിന്റെ പത്രികാ സമർപ്പണം.
കാൽ ലക്ഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കുന്നത്. തുറന്ന ജീപ്പിലാണ് രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത്. ഏറെനേരം കാത്തുനിന്ന പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടായിരുന്നു ഇത്. പത്രികാ സമർപ്പണത്തിനു ശേഷം റോഡ് ഷോ നടത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടർ എ ആർ അജയകുമാറിനു മുമ്പാകെയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളോടൊപ്പം എത്തിയാണ് രാഹുലിന്റെ പത്രികാ സമർപ്പണം.
കാൽ ലക്ഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കുന്നത്. തുറന്ന ജീപ്പിലാണ് രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത്. ഏറെനേരം കാത്തുനിന്ന പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടായിരുന്നു ഇത്. പത്രികാ സമർപ്പണത്തിനു ശേഷം റോഡ് ഷോ നടത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.