ന്യൂഡൽഹി: അഗസ്റ്റ-വെസ്റ്റൻലാഡ് ഇടപാട് കേസിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും കുടുംബത്തിനും പങ്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ അഹമ്മദ് പട്ടേലിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, അഹമ്മദ് പട്ടേലിന് ഇടപാടിൽ പങ്കുണ്ടെന്ന വാർത്തകൾ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ നിഷേധിച്ചു. ഡൽഹി ഹൈക്കോടതിയിലാണ് ചില പ്രമുഖ യുപിഎ നേതാക്കളെ അഗസ്റ്റ-വെസ്റ്റൻലാഡ് കേസിൽ കുടുക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് മിഷേൽ ആരോപിച്ചത്. താൻ ആരുടേയും പേര് ഇടപാടുമായി ബന്ധപ്പെട്ട് പറഞ്ഞിട്ടില്ലെന്ന് മിഷേൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായും മിഷേൽ പറഞ്ഞു.
റാഫേൽ ഇടപാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനെ പ്രതിരോധിക്കാനാണ് നരേന്ദ്ര മോദിയുടെ പുതിയ നീക്കം. കോൺഗ്രസിന്റെ പ്രചരണത്തിനെതിരെ അഗസ്റ്റ-വെസ്റ്റൻലാഡ് ഇടപാട് ആയുധമാക്കുമെന്നാണ് മോദി സൂചന നൽകുന്നത്.
റാഫേൽ ഇടപാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനെ പ്രതിരോധിക്കാനാണ് നരേന്ദ്ര മോദിയുടെ പുതിയ നീക്കം. കോൺഗ്രസിന്റെ പ്രചരണത്തിനെതിരെ അഗസ്റ്റ-വെസ്റ്റൻലാഡ് ഇടപാട് ആയുധമാക്കുമെന്നാണ് മോദി സൂചന നൽകുന്നത്.