സിൽചാര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിയുമ്പോഴും ആത്മവിശ്വാസം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്ത് മോദി സര്‍ക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിലെ സിൽചാറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ ഇന്ന് വോട്ടെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും എൻഡിഎ വിജയിക്കുമെന്ന് മോദി പറഞ്ഞു. മോദി തരംഗം അലയടിക്കുന്നുണ്ടെന്നാണ് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞ വസ്തുതയെന്ന് അദ്ദേഹം അവകാശപ്പെട്ടു. തേയിലത്തോട്ടങ്ങളുടെ നാടാണ് അസം. വായിൽ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് തോട്ടം തൊഴിലാളികളുടെ ദുരിതം മനസ്സിലാകില്ലെന്നും കൊളുന്ത് നുള്ളുമ്പോള്‍ കൈമുറിയുന്നതിന്‍റെ വേദനയും രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങളും അവര്‍ക്ക് മനസ്സിലാകില്ലെന്നും മോദി പറഞ്ഞു. തേയിലത്തോട്ടങ്ങളെ വര്‍ഷങ്ങളായി കോൺഗ്രസ് അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ട് നേടുന്നതിനായി കോൺഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചെന്ന് മോദി പറഞ്ഞു. കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റം കോൺഗ്രസിന് അവസാനിപ്പിക്കാമായിരുന്നെന്നും എന്നാൽ കോൺഗ്രസ് ഇത് പ്രോത്സാഹിപ്പിച്ചത് വോട്ടുകള്‍ മുന്നിൽക്കണ്ടാണെന്നും മോദി പറഞ്ഞു.
വോട്ട് നേടുന്നതിനായി കോൺഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചെന്ന് മോദി പറഞ്ഞു. കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റം കോൺഗ്രസിന് അവസാനിപ്പിക്കാമായിരുന്നെന്നും എന്നാൽ കോൺഗ്രസ് ഇത് പ്രോത്സാഹിപ്പിച്ചത് വോട്ടുകള്‍ മുന്നിൽക്കണ്ടാണെന്നും മോദി പറഞ്ഞു.