മോദിയുടെ കേദര്‍നാഥ് യാത്ര: ചട്ടലംഘനമെന്ന് തൃണമൂൽ കോൺഗ്രസ്
കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യമാധ്യമങ്ങളിൽ മോദിയുടെ കേദര്‍നാഥ് യാത്ര സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ്. ഇതിനിടെ കേദര്‍നാഥ് മാസ്റ്റര്‍ പ്ലാൻ പദ്ധതിയെ കുറിച്ചും മോദി പ്രസ്താവിച്ചു. ഇത് തികച്ചും തെറ്റായ നടപടിയാണെന്നും തൃണമൂൽ ആരോപിക്കുന്നു.
Samayam Malayalam 19 May 2019, 11:53 am
ഹൈലൈറ്റ്:
- കേദര്‍നാഥ് മാസ്റ്റര്‍ പ്ലാൻ പദ്ധതി തയ്യാറാണെന്നുള്ള മോദിയുടെ പ്രസ്താവന ചട്ടലംഘമാണ്.
- മോദിയുടെ പ്രവര്‍ത്തികള്‍ ഒരുപരിധി വരെ ജനങ്ങളെ സ്വാധീനിച്ചേക്കാം.
- തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും തൃണമൂൽ.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദര്‍നാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനമെന്ന് തൃണമൂൽ കോൺഗ്രസ്. കേദര്‍നാഥ് മാസ്റ്റര്‍ പ്ലാൻ പദ്ധതി തയ്യാറാണെന്നുള്ള മോദിയുടെ പ്രസ്താവന ചട്ടലംഘമെന്നാണ് തൃണമൂലിൻ്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തൃണമൂൽ നേതാവ് ദേരഖ് ഒബ്രയിൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യമാധ്യമങ്ങളിൽ മോദിയുടെ കേദര്‍നാഥ് യാത്ര സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ്. ഇതിനിടെ കേദര്‍നാഥ് മാസ്റ്റര്‍ പ്ലാൻ പദ്ധതിയെ കുറിച്ചും മോദി പ്രസ്താവിച്ചു. ഇത് തികച്ചും തെറ്റായ നടപടിയാണെന്നും തൃണമൂൽ ആരോപിക്കുന്നു.
മോദിയുടെ പ്രവര്‍ത്തികള്‍ ഒരുപരിധി വരെ ജനങ്ങളെ സ്വാധീനിച്ചേക്കാം. മോദി മാധ്യമങ്ങളെ കാണുന്ന സമയത്ത് 'മോദി മോദി' വിളികളും പശ്ചാത്തലമായി കേള്‍ക്കാം. ഈ സംഭവങ്ങള്‍ നടക്കുമ്പോളുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും പരാതിയിൽ പറയുന്നു.
മോദിയുടെ പ്രവര്‍ത്തികള്‍ ഒരുപരിധി വരെ ജനങ്ങളെ സ്വാധീനിച്ചേക്കാം. മോദി മാധ്യമങ്ങളെ കാണുന്ന സമയത്ത് 'മോദി മോദി' വിളികളും പശ്ചാത്തലമായി കേള്‍ക്കാം. ഈ സംഭവങ്ങള്‍ നടക്കുമ്പോളുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും പരാതിയിൽ പറയുന്നു.