വാരണാസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു. 2.51 കോടി രൂപയാണ് മോദിയുടെ ആസ്തി. സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 1.41 കോടി രൂപയുടെ ജംഗമ സ്വത്തും 1.1 കോടി രൂപയുടെ സ്ഥാവര സ്വത്തും അടങ്ങുന്നതാണ് മോദിയുടെ ആസ്തി. 38,750 രൂപ പണമായി കയ്യിലുണ്ട്. 4143 രൂപ ബാങ് അക്കൌണ്ടിലുമുണ്ട്. എസ്ബിഐയിൽ ഫിക്സഡ് നിക്ഷേപമായി 1.27 കോടി രൂപയാണുള്ളത്. 20000 രൂപയുടെ ബോണ്ടും എൻഎസ്സിയിൽ 7.61 ലക്ഷം രൂപയുമാണുള്ളത്. 1.90 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയും മോദിയെടുത്തിട്ടുണ്ട്.
1.13 ലക്ഷം രൂപയുടെ നാല് സ്വർണ്ണ മോതിരമുണ്ട്. ഭൂമിയോ കെട്ടിടമോ ഉള്ളതായി സത്യവാങ്മൂലത്തിലില്ല. ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനം മോദിക്ക് അവകാശപ്പെട്ടതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന് 1.10 കോടി രൂപയുടെ മൂല്യമാണുള്ളത്. തനിക്കെതിരെ ഒറ്റ ക്രിമിനൽ കേസുപോലുമില്ലെന്നാണ് മോദിയുടെ സത്യവാങ്മൂലത്തിലുള്ളത്.
അതേസമയം, 1978ൽ ഡൽഹി സർവ്വകലാശാലയിൽനിന്നും ബിഎ ബിരുദവും 1983ൽ ഗുജറാത്ത് സർവ്വകലാശാലയിൽനിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എൻഡിഎയിലെ ഘടക കക്ഷി നേതാക്കളോടൊപ്പമെത്തിയായിരുന്നു മോദിയുടെ പത്രികാ സമർപ്പണം.
1.13 ലക്ഷം രൂപയുടെ നാല് സ്വർണ്ണ മോതിരമുണ്ട്. ഭൂമിയോ കെട്ടിടമോ ഉള്ളതായി സത്യവാങ്മൂലത്തിലില്ല. ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനം മോദിക്ക് അവകാശപ്പെട്ടതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിന് 1.10 കോടി രൂപയുടെ മൂല്യമാണുള്ളത്. തനിക്കെതിരെ ഒറ്റ ക്രിമിനൽ കേസുപോലുമില്ലെന്നാണ് മോദിയുടെ സത്യവാങ്മൂലത്തിലുള്ളത്.
അതേസമയം, 1978ൽ ഡൽഹി സർവ്വകലാശാലയിൽനിന്നും ബിഎ ബിരുദവും 1983ൽ ഗുജറാത്ത് സർവ്വകലാശാലയിൽനിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. എൻഡിഎയിലെ ഘടക കക്ഷി നേതാക്കളോടൊപ്പമെത്തിയായിരുന്നു മോദിയുടെ പത്രികാ സമർപ്പണം.