തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടു. മുക്കാട്ടുകരയിലെ എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്. ഇന്ന് പുലര്‍ച്ചെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ആക്രമണത്തിന് പിന്നിൽ എൽഡിഎഫ് പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപണം. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിനുണ്ടായ അസഹിഷ്ണുതയാണ് ആക്രമണത്തിലൂടെ വ്യക്തമായതെന്ന് പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ നാഗേഷ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ എൽഡിഎഫ് പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപണം. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിനുണ്ടായ അസഹിഷ്ണുതയാണ് ആക്രമണത്തിലൂടെ വ്യക്തമായതെന്ന് പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ നാഗേഷ് പറഞ്ഞു.