കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് പൊതുയോഗത്തിൽ പങ്കെടുക്കും. പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. അതേസമയം വയനാട്ടിൽ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല. വയനാട് പാകിസ്ഥാനോട് സമമാണെന്ന് ബിജെപി നേതാക്കൾ പ്രസ്താവന നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ മോദി പങ്കെടുക്കും. വടകര, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രവർത്തകരായിരിക്കും കോഴിക്കോടത്തെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം 16ന് വയനാട്ടിലെത്തും. പ്രധാനമന്ത്രിയെ ശബരിമലയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ പത്തനംതിട്ടയിൽ അടക്കം പ്രധാനമന്ത്രി എത്തില്ല.
അതേസമയം ഹൈക്കോടതിയിൽനിന്നും ജാമ്യം ലഭിച്ച കോഴിക്കോട് ബിജെപി സ്ഥാനാർത്ഥി പ്രകാശ് ബാബുവിനെ കോഴിക്കോട് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം 16ന് വയനാട്ടിലെത്തും. പ്രധാനമന്ത്രിയെ ശബരിമലയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ പത്തനംതിട്ടയിൽ അടക്കം പ്രധാനമന്ത്രി എത്തില്ല.
അതേസമയം ഹൈക്കോടതിയിൽനിന്നും ജാമ്യം ലഭിച്ച കോഴിക്കോട് ബിജെപി സ്ഥാനാർത്ഥി പ്രകാശ് ബാബുവിനെ കോഴിക്കോട് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ട്.