മുംബൈ: സൈനികരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടഭ്യര്‍ത്ഥന നടത്തിയത് പ്രഥമദൃഷ്ഠ്യാ പെരുമാറ്റച്ചട്ടലംഘനമെന്ന് ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസര്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലെ പ്രസംഗമാണ് ചട്ടലംഘനമാണെന്ന് ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്രാ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നൽകി. ബാലാകോട്ട് തിരിച്ചടി നടത്തിയ ധീര സൈനികരുടെയും പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെയും പേരിലായിരുന്നു മോദിയുടെ വോട്ടഭ്യര്‍ത്ഥന. കന്നിവോട്ടര്‍മാര്‍ ഇവര്‍ക്കായി വോട്ടിലൂടെ ആത്മസമര്‍പ്പണം നടത്തണമെന്നുമായിരുന്നു മോദിയുടെ പ്രസംഗം. രാഷ്ട്രീയ താൽപര്യത്തിനായി സൈന്യത്തിനെ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നിഷേധിച്ചെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് ചട്ടലംഘനമാണെന്ന് ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.
അതേസമയം ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിക്കുകയാണെങ്കിൽ പ്രധാനമന്ത്രി വിശദീകരണം നൽകണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ഒരു തെരഞ്ഞടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ടിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകും.
അതേസമയം ഒസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിക്കുകയാണെങ്കിൽ പ്രധാനമന്ത്രി വിശദീകരണം നൽകണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ഒരു തെരഞ്ഞടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ടിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകും.