വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വയനാടിനെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ പിച്ചും പേയും പറയുന്നതിന് മറുപടി പറയേണ്ട കാര്യം തനിക്കിലെന്നും രമേശ് ചെന്നിത്തല വയനാട്ടിൽ തെരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ പറഞ്ഞു. തെരഞ്ഞെടുപ്പ് വര്‍ഗീയവത്കരിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ഇരുകൂട്ടരും മുസ്ലിംലീഗിനെ കടന്നാക്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ ആത്മാര്‍ത്ഥതയില്ലെന്ന് ചെന്നിത്തല ആരോപിച്ചു. മോദി നടത്തുന്നത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്. മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുന്നത് ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. മസാല ബോണ്ടിൽ ധനമന്ത്രിയോ മുഖ്യമന്ത്രിയോ തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് വിഷയം പഠിക്കാൻ നാല് യുഡിഎഫ് എംഎൽഎമാരെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ ആത്മാര്‍ത്ഥതയില്ലെന്ന് ചെന്നിത്തല ആരോപിച്ചു. മോദി നടത്തുന്നത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്. മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുന്നത് ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. മസാല ബോണ്ടിൽ ധനമന്ത്രിയോ മുഖ്യമന്ത്രിയോ തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് വിഷയം പഠിക്കാൻ നാല് യുഡിഎഫ് എംഎൽഎമാരെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.