ആപ്പ്ജില്ല

മോദിക്കെതിരെ വാരണാസിയിൽ മഹാസഖ്യത്തിന്റെ പുതിയ സ്ഥാനാർത്ഥി

ഏപ്രിൽ 22ന് ശാലിനി യാദവിനെ മത്സരിപ്പിക്കുമെന്ന് സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിഎസ്എഫിൽനിന്നും പുറത്താക്കപ്പെട്ട തേജ് ബഹദൂർ യാദവിനെ മത്സരിപ്പിക്കാനാണ് എസ്പിയുടെ പുതിയ തീരുമാനം.

Samayam Malayalam 29 Apr 2019, 4:59 pm

ഹൈലൈറ്റ്:

  • ബിഎസ്എഫിൽനിന്നും പുറത്താക്കപ്പെട്ട ജവാനെ മത്സരിപ്പിക്കാനാണ് തീരുമാനം
  • ബിഎസ്എഫിൽ കോൺസ്റ്റബിളായിരിക്കെ മോശം ഭക്ഷണം ലഭിക്കുന്നതിനെപ്പറ്റി തേജ് ബഹദൂർ യാദവ് പരാതിപ്പെട്ടിരുന്നു
  • അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് പുറത്താക്കിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam tej bahadur yadav
ലഖ്നൌ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ പുതിയ സ്ഥാനാർത്ഥിയുമായി മഹാസഖ്യം. എസ്പി സ്ഥാനാർത്ഥി ശാലിനി യാദവിനെ മാറ്റി ബിഎസ്എഫിൽനിന്നും പുറത്താക്കപ്പെട്ട തേജ് ബഹദൂർ യാദവിനെ മത്സരിപ്പിക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം.
ബിഎസ്എഫിൽ കോൺസ്റ്റബിളായിരിക്കെ ജവാന്മാർക്ക് മോശം ഭക്ഷണം നൽകുന്നുവെന്ന് പരാതിപ്പെട്ടതിന്റെപേരിൽ പുറത്താക്കപ്പെട്ടയാളാണ് ബഹദൂർ. അച്ചടക്കലംഘനത്തിന്റെ പേരിലാണ് തേജ് ബഹദൂർ യാദവ് പുറത്താക്കപ്പെട്ടത്. 2017ൽ ഈ സംഭവം വലിയ വിവാദമായിരുന്നു.

വാരണാസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹദൂർ യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശാലിനി യാദവിനെ മാറ്റി തേജ് ബഹദൂർ യാദവിനെ മത്സരിപ്പിക്കാൻ എസ്പി തീരുമാനിച്ചത്. ഏപ്രിൽ 22ന് ശാലിനി യാദവിനെ മത്സരിപ്പിക്കാൻ എസ്പി തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ