ലഖ്നൌ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ പുതിയ സ്ഥാനാർത്ഥിയുമായി മഹാസഖ്യം. എസ്പി സ്ഥാനാർത്ഥി ശാലിനി യാദവിനെ മാറ്റി ബിഎസ്എഫിൽനിന്നും പുറത്താക്കപ്പെട്ട തേജ് ബഹദൂർ യാദവിനെ മത്സരിപ്പിക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. ബിഎസ്എഫിൽ കോൺസ്റ്റബിളായിരിക്കെ ജവാന്മാർക്ക് മോശം ഭക്ഷണം നൽകുന്നുവെന്ന് പരാതിപ്പെട്ടതിന്റെപേരിൽ പുറത്താക്കപ്പെട്ടയാളാണ് ബഹദൂർ. അച്ചടക്കലംഘനത്തിന്റെ പേരിലാണ് തേജ് ബഹദൂർ യാദവ് പുറത്താക്കപ്പെട്ടത്. 2017ൽ ഈ സംഭവം വലിയ വിവാദമായിരുന്നു.
വാരണാസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹദൂർ യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശാലിനി യാദവിനെ മാറ്റി തേജ് ബഹദൂർ യാദവിനെ മത്സരിപ്പിക്കാൻ എസ്പി തീരുമാനിച്ചത്. ഏപ്രിൽ 22ന് ശാലിനി യാദവിനെ മത്സരിപ്പിക്കാൻ എസ്പി തീരുമാനിച്ചത്.
വാരണാസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹദൂർ യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശാലിനി യാദവിനെ മാറ്റി തേജ് ബഹദൂർ യാദവിനെ മത്സരിപ്പിക്കാൻ എസ്പി തീരുമാനിച്ചത്. ഏപ്രിൽ 22ന് ശാലിനി യാദവിനെ മത്സരിപ്പിക്കാൻ എസ്പി തീരുമാനിച്ചത്.