ആദ്യഘട്ട തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് സീതാറാം യെച്ചൂരി
ആന്ധ്രാ പ്രദേശിൽ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കോ മൂന്ന് മണിയ്ക്കോ ആരംഭിച്ച പോളിങ് പുലര്‍ച്ചെ വരെ തുടര്‍ന്നു. ആധുനിക സാങ്കേതികവിദ്യ വികസിച്ചിട്ടും യന്ത്രങ്ങള്‍ തകരാറിലായത് അപ്രതീക്ഷിതമാണ്. തെരഞ്ഞെടുപ്പിലെ പരാതികള്‍ സംബന്ധിച്ച് പരാതി ഉന്നയിക്കാനായി ഇടതുനേതാക്കള്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും യെച്ചൂരി പറഞ്ഞു.
Samayam Malayalam 15 Apr 2019, 3:00 pm
ഹൈലൈറ്റ്:
- ഇത് തുടര്‍ന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെടും
- ത്രിപുരയിൽ പല ഘട്ടങ്ങളായുള്ള കൃത്രിമം നടന്നു
- പശ്ചിമ ബംഗാളിലും ആന്ധ്രായിലും കൃത്രിമം നടന്നു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങിൽ വൻ കൃത്രിമം നടന്നെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെആരോപണം. ആദ്യഘട്ടത്തിൽ നടന്നതുപോലുള്ള കൃത്രിമം തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാളിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. പശ്ചിമ ബംഗാളിലടക്കം നടന്ന വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി യെച്ചൂരി ആരോപിച്ചു. ത്രിപുരയിൽ പല ഘട്ടങ്ങളിലായി കൃത്രിമം നടന്നു. പോളിങ് കേന്ദ്രങ്ങള്‍ ആരും സന്ദര്‍ശിക്കുന്നില്ലെന്ന് ആദ്യഘട്ടത്തിൽ ഉറപ്പുവരുത്തി.തുടര്‍ന്ന് ബൂത്തുകളിൽ പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇതിനു ശേഷം വോട്ടര്‍മാരെ തിരിച്ചറിഞ്ഞ് അവര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിൽപ്പെട്ടവരാണെങ്കിൽ മര്‍ദ്ദിച്ച് തിരിച്ചയക്കും. പോളിങ് നടന്ന് രണ്ട് മണിക്കൂറിനുളളിൽ ബൂത്തുകള്‍ അടച്ചു പൂട്ടുകയും ചെയ്യും. എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ആന്ധ്രാ പ്രദേശിൽ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കോ മൂന്ന് മണിയ്ക്കോ ആരംഭിച്ച പോളിങ് പുലര്‍ച്ചെ വരെ തുടര്‍ന്നു. ആധുനിക സാങ്കേതികവിദ്യ വികസിച്ചിട്ടും യന്ത്രങ്ങള്‍ തകരാറിലായത് അപ്രതീക്ഷിതമാണ്. തെരഞ്ഞെടുപ്പിലെ പരാതികള്‍ സംബന്ധിച്ച് പരാതി ഉന്നയിക്കാനായി ഇടതുനേതാക്കള്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും യെച്ചൂരി പറഞ്ഞു. രണ്ടാം ഘട്ട പോളിങിലും കൃത്രിമം നടന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കമ്മീഷനോട് വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞു.
ആന്ധ്രാ പ്രദേശിൽ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കോ മൂന്ന് മണിയ്ക്കോ ആരംഭിച്ച പോളിങ് പുലര്‍ച്ചെ വരെ തുടര്‍ന്നു. ആധുനിക സാങ്കേതികവിദ്യ വികസിച്ചിട്ടും യന്ത്രങ്ങള്‍ തകരാറിലായത് അപ്രതീക്ഷിതമാണ്. തെരഞ്ഞെടുപ്പിലെ പരാതികള്‍ സംബന്ധിച്ച് പരാതി ഉന്നയിക്കാനായി ഇടതുനേതാക്കള്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും യെച്ചൂരി പറഞ്ഞു. രണ്ടാം ഘട്ട പോളിങിലും കൃത്രിമം നടന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കമ്മീഷനോട് വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞു.