ആപ്പ്ജില്ല

മോദി സർക്കാർ അംബാനി അദാനിമാർക്കും പശുവിനും: സുഭാഷിണി അലി

അംബാനിയെ സഹായിക്കാനായി നരേന്ദ്ര മോദി ഫ്രാൻസ് സന്ദര്‍ശിച്ചെന്നും അതുവഴി ലക്ഷക്കണക്കിന് രൂപയുടെ വായ്പ ഫ്രഞ്ച് സര്‍ക്കാര്‍ ഇളവ് ചെയ്തു കൊടുത്തെന്നും സുഭാഷിണി അലി ആരോപിച്ചു. തറവാട്ടുസ്വത്ത് പോലെ അദാനിയ്ക്ക് മോദി സര്‍ക്കാര്‍ തീറെഴുതിക്കൊടുത്തത് കോടികളുടെ പൊതുസ്വത്താണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Samayam Malayalam 18 Apr 2019, 12:00 am

ഹൈലൈറ്റ്:

  • സൈക്കിളിന്‍റെ പഞ്ചറൊട്ടിച്ചു പോലും പരിചയമില്ലാത്ത അംബാനിയ്ക്ക് റഫാൽ കരാര്‍ നല്‍കി
  • അംബാനിയെ സഹായിക്കാൻ മോദി ഫ്രാൻസ് സന്ദര്‍ശിച്ചു
  • തിരുവനന്തപുരം വിമാനത്താവളം മോദിയുടെ തറവാട്ടുസ്വത്തല്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam subhashini ali.
കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അംബാനിയ്ക്കും അദാനിയ്ക്കും പശുവിനും വേണ്ടി മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. പി രാജീവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെയാണ് സുഭാഷിണി അലി കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്‍റെ എല്ലാ കരാറുകളും അംബാനിയ്ക്കാണെന്നും സൈക്കിളിന്‍റെ പഞ്ചര്‍ പോലും ഒട്ടിച്ചു പരിചയമില്ലാത്ത അംബാനിയ്ക്കാണ് 100 റഫാൽ വിമാനങ്ങള്‍ നിര്‍മിക്കാൻ നരേന്ദ്ര മോദി കരാര്‍ നല്‍കിയതെന്നും സുഭാഷിണി അലി ആരോപിച്ചു.
അംബാനിയെ സഹായിക്കാനായി നരേന്ദ്ര മോദി ഫ്രാൻസ് സന്ദര്‍ശിച്ചെന്നും അതുവഴി ലക്ഷക്കണക്കിന് രൂപയുടെ വായ്പ ഫ്രഞ്ച് സര്‍ക്കാര്‍ ഇളവ് ചെയ്തു കൊടുത്തെന്നും സുഭാഷിണി അലി ആരോപിച്ചു. തറവാട്ടുസ്വത്ത് പോലെ അദാനിയ്ക്ക് മോദി സര്‍ക്കാര്‍ തീറെഴുതിക്കൊടുത്തത് കോടികളുടെ പൊതുസ്വത്താണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വിമാനത്താവളം മോദിയുടെ തറവാട്ടുസ്വത്തല്ലെന്നും ജനങ്ങളുടെ സ്വത്താണെന്നും സുഭാഷിണി അലി പറഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കളെയും സുഭാഷിണി അലി പരിഹസിച്ചു. കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് ഇഷ്ടത്തോടെ കഴിക്കുന്നവരാണെന്നും എന്നാൽ കേരളം വിട്ടാൽ അവര്‍ പശു അമ്മയാണെന്ന് പറയുമെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ പശു നയം ദുരിതത്തിലാക്കിയത് മുസ്ലിങ്ങളെയും ദളിതരെയുമാണ്. അലഞ്ഞു നടക്കുന്ന പശുക്കള്‍ യുപിയിലും ബിഹാറിലും വലിയ ഭീഷണിയാണെന്നും അവ വൻതോതിൽ കാര്‍ഷികവിളകള്‍ തിന്നു നശിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ