പാലക്കാട്: പാലക്കാട് ഇടതുമുന്നണി സ്ഥാനാർത്ഥിയായ എം. ബി. രാജേഷിന്റെ പ്രചാരണ റാലിയിൽ വടിവാൾ കണ്ടെന്ന വാർത്തയിൽ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകിയത്. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന് ഇത്തരം നടപടി വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഡി. ജി. പിയെ അറിയിച്ചു. പ്രചാരണ റാലികളിൽ ആയുധങ്ങൾ കൊണ്ടുപോകരുതെന്ന് കൃത്യമായ നിർദേശമുള്ളതാണെന്നും അത്തരം നടപടികൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കാനും റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പാലക്കാട് നടന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ഒരു സ്കൂട്ടറില്‍ നിന്നും വടിവാള്‍ തെറിച്ചുവീണത്. സ്കൂട്ടര്‍ വീണപ്പോള്‍ സ്കൂട്ടറില്‍ തിരുകി വെച്ചിരുന്ന വടിവാളും തെറിച്ചു പുറത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തന്നെ പെട്ടെന്ന് വടിവാള്‍ എടുത്ത് ഒളിപ്പിച്ച് വെക്കുകയും വണ്ടി ഓടിച്ച് പോകുകയുമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേിനെത്തുടര്‍ന്നാണ് നടപടി.
പാലക്കാട് നടന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ഒരു സ്കൂട്ടറില്‍ നിന്നും വടിവാള്‍ തെറിച്ചുവീണത്. സ്കൂട്ടര്‍ വീണപ്പോള്‍ സ്കൂട്ടറില്‍ തിരുകി വെച്ചിരുന്ന വടിവാളും തെറിച്ചു പുറത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തന്നെ പെട്ടെന്ന് വടിവാള്‍ എടുത്ത് ഒളിപ്പിച്ച് വെക്കുകയും വണ്ടി ഓടിച്ച് പോകുകയുമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേിനെത്തുടര്‍ന്നാണ് നടപടി.