വണ്ടൂര്‍: വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ ആക്രമണത്തിനു നേര്‍ക്ക് വീണ്ടും ആക്രമണം. വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ പൂങ്ങോട് വെച്ചായിരുന്നു സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ലീഗ് - എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പ്രവര്‍ത്തകരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് ചോക്കാട് വെച്ചും തുഷാറിന്‍റെ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണമുയര്‍ന്നിരുന്നു. മുൻ മന്ത്രിയും എംഎൽഎയുമായ എ പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞെന്നാണ് ആരോപണം. എൻഡിഎ നേതൃത്വം ഇക്കാര്യത്തിൽ വണ്ടൂര്‍ പോലീസിൽ പരാതി നല്‍കാൻ ഒരുങ്ങുമ്പോഴാണ് പൂങ്ങോട് വെച്ച് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേര്‍ക്ക് വീണ്ടും ആക്രമണമുണ്ടാകുന്നത്. എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ വാഹനം ആക്രമിച്ചെന്ന ആരോപണം യുഡിഎഫ് തള്ളി.
ചോക്കാട് പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്നികിന്‍റെ വാഹനമാണെന്ന് കരുതി നിര്‍ത്താൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് യുഡിഎഫിന്‍റെ വിശദീകരണം. സ്ഥലത്ത് സംഘര്‍ഷമുണ്ടായില്ലെന്നും വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
ചോക്കാട് പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്നികിന്‍റെ വാഹനമാണെന്ന് കരുതി നിര്‍ത്താൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് യുഡിഎഫിന്‍റെ വിശദീകരണം. സ്ഥലത്ത് സംഘര്‍ഷമുണ്ടായില്ലെന്നും വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.