ന്യൂഡൽഹി: വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ഇന്ന്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകളും ഇലക്ട്രോണിക് യന്ത്രങ്ങളിലെയും വോട്ടുകൾ എണ്ണുമ്പോൾ വ്യത്യാസം ഉണ്ടെങ്കിൽ 100 ശതമാനം വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഇതിലും ഇന്ന് തീരുമാനം അറിയാക്കമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ കാറിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വോട്ടെണ്ണലിന് മുമ്പ് വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയത് പാളിച്ചയാണെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രങ്ങൾ കൈകാര്യംചെയ്തതിൽ പിഴവുണ്ടെന്നും കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര പറഞ്ഞു.
ഇന്നലെ മുഴുവൻ വിവിപാറ്റ് രസീതുകൾ എണ്ണണം എന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടന നൽകിയ ഹർജിയാണ് അവധിക്കാല ബെഞ്ച് തള്ളിയത്.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ കാറിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വോട്ടെണ്ണലിന് മുമ്പ് വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയത് പാളിച്ചയാണെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രങ്ങൾ കൈകാര്യംചെയ്തതിൽ പിഴവുണ്ടെന്നും കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര പറഞ്ഞു.
ഇന്നലെ മുഴുവൻ വിവിപാറ്റ് രസീതുകൾ എണ്ണണം എന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടന നൽകിയ ഹർജിയാണ് അവധിക്കാല ബെഞ്ച് തള്ളിയത്.