ആപ്പ്ജില്ല

ആദ്യം വിവിപ്പാറ്റ് എണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രങ്ങൾ കൈകാര്യം ചെയ്തതിൽ പിഴവുണ്ടെന്നും കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര പറഞ്ഞു. ഇന്നലെ മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

Samayam Malayalam 22 May 2019, 1:30 pm
ന്യൂഡൽഹി: വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വിവിപാറ്റുകൾ ആദ്യം എണ്ണിയാൽ അന്തിമഫല പ്രഖ്യാപനം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിവിപാറ്റ്‌ രസീതുകൾ ആദ്യം എണ്ണണമെന്ന ആവശ്യം ഉന്നയിച്ചത്. വിവിപാറ്റ്‌ ആദ്യം എണ്ണിയാൽ അന്തിമ ഫലപ്രഖ്യാപനം ദിവസങ്ങൾ വൈകിയേ വരൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Samayam Malayalam election commission


അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ കാറിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വോട്ടെണ്ണലിന് മുമ്പ് വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോയത് പാളിച്ചയാണെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രങ്ങൾ കൈകാര്യം ചെയ്തതിൽ പിഴവുണ്ടെന്നും കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര പറഞ്ഞു. ഇന്നലെ മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ചെന്നൈയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടന നൽകിയ ഹർജിയാണ് അവധിക്കാല ബെഞ്ച് തള്ളിയത്.

ആര്‍ട്ടിക്കിള്‍ ഷോ