ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് മൂൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ്. മെയ് 23 ലെ ഫലം ഭരണപക്ഷത്തെയും പ്രതിപക്ഷത്തിലെ എല്ലാ പാര്‍ട്ടികളെയും അത്ഭുതപ്പെടുത്തുമെന്നും കോൺഗ്രസ് പറയുന്നു. മെയ് 23 വരെ കാത്തിരിക്കൂ. ഞങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് കോൺഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു. ഒരിക്കലും കൃത്യമായ വോട്ടിങ് ശതമാനവും സീറ്റുകളും പ്രവചിക്കാനാവില്ല. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന രഹസ്യം ജനങ്ങള്‍ പരസ്യമാക്കില്ലെന്നും ഗൗഡ പറഞ്ഞു.
എൻഡിഎ ആധിപത്യം പറയുന്ന എക്സിറ്റ് പോളുകളെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. എക്സിറ്റ് പോളുകള്‍ അപവാദങ്ങളാണ്. വോട്ടിങ് മെഷീനിൽ ക്രമക്കേസ് നടത്താനാണ് ഇതെന്നും മമത പറഞ്ഞു.
അതേസമയം 2019 ലെ പുറത്ത് വരുന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് മേൽക്കൈ നൽകുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും തിരികെ വരുമെന്ന് തന്നെയാണ് ഫലം സൂചിപ്പിക്കുന്നത്. യുപിഎക്ക് ഒരു ഫലവും വലിയ മുന്നേറ്റം പ്രവചിക്കുന്നില്ല.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടാവുമെന്ന് തന്നെയാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൻഡിഎ 300 വരെ സീറ്റുകൾ നേടുമെന്ന് ഫലങ്ങൾ പ്രവചിക്കുമ്പോൾ യുപിഎക്ക് 100 മുതൽ 150ലധികം സീറ്റുകൾ ആരും പ്രവചിക്കുന്നില്ല. മറ്റുള്ളവർ 100 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
എൻഡിഎ ആധിപത്യം പറയുന്ന എക്സിറ്റ് പോളുകളെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തി. എക്സിറ്റ് പോളുകള്‍ അപവാദങ്ങളാണ്. വോട്ടിങ് മെഷീനിൽ ക്രമക്കേസ് നടത്താനാണ് ഇതെന്നും മമത പറഞ്ഞു.
അതേസമയം 2019 ലെ പുറത്ത് വരുന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് മേൽക്കൈ നൽകുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും തിരികെ വരുമെന്ന് തന്നെയാണ് ഫലം സൂചിപ്പിക്കുന്നത്. യുപിഎക്ക് ഒരു ഫലവും വലിയ മുന്നേറ്റം പ്രവചിക്കുന്നില്ല.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടാവുമെന്ന് തന്നെയാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൻഡിഎ 300 വരെ സീറ്റുകൾ നേടുമെന്ന് ഫലങ്ങൾ പ്രവചിക്കുമ്പോൾ യുപിഎക്ക് 100 മുതൽ 150ലധികം സീറ്റുകൾ ആരും പ്രവചിക്കുന്നില്ല. മറ്റുള്ളവർ 100 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.