തിരുവനന്തപുരം: കണ്ണൂരിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് സൂചന. ആരോപണമുയര്‍ന്ന ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ കളക്ടര്‍ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. കള്ളവോട്ട് ആരോപണം സംബന്ധിച്ച് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപ്പറേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. കാസര്‍കോട് മണ്ഡലത്തിന്റെ പരിധിയിലുള്ള കണ്ണൂര്‍ പിലാത്തറ എയുപി സ്കൂളിലെ 19-ാം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി ആരോപണമുയര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ ജില്ലാ കളക്ടറിൽ നിന്ന് വിശദീകരണം തേടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തന്നെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി 19-ാം ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, വെബ്ക്യാം ഓപ്പറേറ്റര്‍ എന്നിവരെ വിളിച്ചു വരുത്തി കളക്ടര്‍ വിവരങ്ങള്‍ തേടി. കള്ളവോട്ട് സംബന്ധിച്ച് തങ്ങള്‍ പരാതി നല്‍കിയിട്ടും കളക്ടര്‍ നടപടിയെടുക്കാൻ മടിച്ചെന്ന് യുഡിഎഫ് കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം, മണ്ഡലത്തിൽ കള്ളവോട്ട് നടന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്നത് ഓപ്പൺ വോട്ടാണെന്നുമാണ് സിപിഎം വാദം. സിപിഎം കള്ളവോട്ടിന് എതിരാണെന്നും എം വി ജയരാജൻ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം 11 മണിയോടെ ഒരു മലയാളം വാര്‍ത്താ ചാനൽ കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടെങ്കിലും വൈകിട്ടോടെ മാത്രമാണ് സിപിഎം വിഷയത്തിൽ പ്രതികരിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി 19-ാം ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍, വെബ്ക്യാം ഓപ്പറേറ്റര്‍ എന്നിവരെ വിളിച്ചു വരുത്തി കളക്ടര്‍ വിവരങ്ങള്‍ തേടി. കള്ളവോട്ട് സംബന്ധിച്ച് തങ്ങള്‍ പരാതി നല്‍കിയിട്ടും കളക്ടര്‍ നടപടിയെടുക്കാൻ മടിച്ചെന്ന് യുഡിഎഫ് കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം, മണ്ഡലത്തിൽ കള്ളവോട്ട് നടന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്നത് ഓപ്പൺ വോട്ടാണെന്നുമാണ് സിപിഎം വാദം. സിപിഎം കള്ളവോട്ടിന് എതിരാണെന്നും എം വി ജയരാജൻ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം 11 മണിയോടെ ഒരു മലയാളം വാര്‍ത്താ ചാനൽ കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടെങ്കിലും വൈകിട്ടോടെ മാത്രമാണ് സിപിഎം വിഷയത്തിൽ പ്രതികരിച്ചത്.