ലഖ്നൌ:യോഗി ആദിത്യനാഥിന്റെ അലി ബജ്രംഗ് ബലി പ്രയോഗത്തിനെതിരെ ബിഎസ്പി അധ്യക്ഷ മായാവതി. അലിയും ബജ്രംഗ് ബലിയും നമ്മുടേതാണ്. നമുക്ക് രണ്ടുപേരെയും വേണം. ബജ്രംഗ് ബലി ദളിത് വിഭാഗക്കാരനാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. അലിയുടേയോ ബജ്രംഗ് ബലിയുടേയോ വോട്ട് യോഗിക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മായാവതി പറഞ്ഞു. നമോ നമോ എന്നുപറഞ്ഞുകൊണ്ടിരുന്നവർ ഇപ്പോൾ ജയ് ഭീം എന്നുപറഞ്ഞ് മുന്നോട്ടുവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഘട്ബന്ധൻ യുപിയിൽ ചരിത്രം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാനാവുന്നതെന്നും മായാവതി പറഞ്ഞു. ബിജെപിയും കോൺഗ്രസും വ്യാജ വാഗ്ദാനങ്ങൾ നൽകുകയാണ്. ജനങ്ങൾ അവരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും മായാവതി ആഹ്വാനംചെയ്തു.
ഉത്തർപ്രദേശിലെ ബദൌനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിലെ മുസ്ലിം-ദളിത് വോട്ടുകൾ ലക്ഷ്യംവെച്ചായിരുന്നു മായാവതിയുടെ പ്രസംഗം.
ഉത്തർപ്രദേശിലെ ബദൌനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിലെ മുസ്ലിം-ദളിത് വോട്ടുകൾ ലക്ഷ്യംവെച്ചായിരുന്നു മായാവതിയുടെ പ്രസംഗം.