കിട്ടിയ അടിയുടെ പുകച്ചിലിൽ നന്നാവുന്നവരല്ല ഈ വെട്ടുകിളികൾ
'വഴിയേ പോയ തല്ല് ഇരന്നു വാങ്ങുമ്പോൾ മറുത്ത് ഒരു വാക്ക് പറയാനോ ചെറുത്തു നിൽക്കാനോ ഒരു പഴുതു പോലുമില്ലാതെ അടിമുടി വിറച്ച് നിൽക്കുന്ന വെറും പാഴ്ജന്മത്തിനായി ശബ്ദം ഉയർത്താൻ സോഷ്യൽ മീഡിയയിൽ ആളുകളുടെ കുത്തൊഴുക്കായിരുന്നു.'
സോഷ്യൽ മീഡിയ തുറന്നിടുന്ന ആ വലിയ പ്രപഞ്ചത്തിൽ കയറിയാൽ ആരും ചോദിക്കാനും പറയാനും വരില്ലെന്ന് തോന്നലുള്ള കുറച്ച് പേരെ നമ്മൾ നിത്യജീവിതത്തിൽ കണ്ടുപോകാറുണ്ട്. എന്തു തോന്നിവാസവും തുറന്ന് പറയാനുള്ള ഏർപ്പാടാണ് ഈ സോഷ്യൽ മീഡിയ എന്ന 'കുന്ത്രാണ്ടം' എന്ന് കരുതി വെച്ചിരിക്കുന്ന ചില വെട്ടുകിളിക്കൂട്ടങ്ങൾ. അത്തരത്തിൽ ചിലരെ നാം മുൻപും കണ്ടിട്ടുണ്ടെങ്കിലും അടുത്തിടെ അവർ തലപൊക്കിയത് ഡോക്ടറേറ്റുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന വിജയ് പി നായർ എന്നയാളുടെ കേസിലാണ്.
അടി വാങ്ങാൻ ഉള്ളത് അല്ല കൊടുക്കാനും ഉള്ളത് ആണെന്നൊക്കെ ഒരുപാട് പേരുടെ ഫേസ്ബുക്ക്, വാട്സ്ആപ് സ്റ്റാറ്റസുകൾ നമ്മൾ കണ്ടിട്ടില്ലേ. എന്നിട്ടും എന്തിനാവും ഈ സ്റ്റാറ്റസ് ഇട്ടവർ ഒക്കെ ഒരു അടിയുടെ പേരിൽ ഇത്രയേറെ പുകിൽ ഉണ്ടാക്കുന്നത്? കാരണം വേറെ ഒന്നും അല്ല അടി കിട്ടിയത് വിജയ് പി നായരുടെ മുഖത്ത് ആണെങ്കിലും അതിനേക്കാൾ കൂടുതൽ അത് കൊണ്ടത് 'പെണ്ണുങ്ങളെ എന്തും പറയാം അവർ പ്രതികരിക്കില്ല എന്നുറപ്പിച്ചൊരു' പുരുഷ മേധാവിത്വത്തിന്റെ ചെകിട്ടത് ആയിരുന്നു.
Also Read: 'വിജയ് പി നായരെ പോലെ യൂട്യൂബിൽ ക്ലിനിക്ക് തുറന്നിരിക്കുന്നവരുടെ പ്രധാന പണി സ്ത്രീകൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കലാണ്'
ഇതൊക്കെ കാണുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകളോട് നമ്മുടെ നാട്ടിലെ ചേട്ടന്മാർക്ക് ചോദിക്കാൻ ഉള്ള ചോദ്യങ്ങളിൽ ഏറ്റവും മികച്ചത് 'രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിൽ അണുബോംബിട്ടപ്പോൾ നിങ്ങളെവിടെയായിരുന്നു? സെലക്റ്റീവ് ഫെമിനിസ്റ്റുകളെ' എന്നുള്ള ക്ളീഷേ ചോദ്യം ആയിപ്പോകുന്നത് അടികിട്ടിയ ചമ്മൽ മറക്കാനൊന്നുമല്ല കേട്ടോ!!!!
നാലു ചുവരിനു മറവിലിരുന്ന് ക്യാമറയ്ക്ക് മുന്നിൽ സിനിമാക്കാരെ പറ്റി കേട്ടാലറയ്ക്കുന്ന തോന്നിവാസം വിളിച്ചുപറയുകയും ഒടുവിൽ അത് ചോദ്യം ചെയ്യപ്പെടുമ്പോൾ വർഷങ്ങൾക്ക് മുൻപ് തന്നോ'ടൊരു' സുഹൃത്ത് പറഞ്ഞ കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞതെന്ന പഴുതിൽ തലയൂരാൻ ശ്രമിക്കുകയും ചെയ്യുന്ന, വഴിയേ പോയ തല്ലിരന്നു വാങ്ങുമ്പോൾ മറുത്തൊരു വാക്ക് പറയാനോ ചെറുത്തു നിൽക്കാനോ ഒരു പഴുതില്ലാതെ വിറച്ച് നിൽക്കുന്ന വെറും പാഴ്ജന്മത്തിനായി ശബ്ദമുയർത്താൻ സോഷ്യൽ മീഡിയയിൽ ആളുകളുടെ കുത്തൊഴുക്കായിരുന്നു.
ഇത്തരം സൈബർ രോക്ഷത്തൊഴിലാളികളെ നാം മുൻപും കണ്ടിട്ടുണ്ട്. സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോഴും അവർ അതിനെതിരെ പ്രതികരിക്കുമ്പോഴും അവൻ മിടുക്കനും ധീരനുമാകുകയും സ്ത്രീകളാൽ അവൻ അക്രമിക്കപ്പെടുമ്പോൾ അക്രമിക്കുന്നവർ മോശക്കാരാകുകയും സ്വഭാവ ദൂഷ്യമുള്ളവരുമായി മാറുന്നതെന്ത് കൊണ്ടാണെന്ന് ചിന്തിക്കുന്നവർ ഈ സമൂഹത്തിൽ വിരളമാണ്. അതെന്തുകൊണ്ടാണ് എന്നൊന്നും ചിന്തിക്കേണ്ടതിൻ്റെ പ്രസക്തി ഇപ്പോഴില്ലെന്നാണ് കരുതുന്നത്. അതിൻ്റെയൊക്കെ കൃത്യമായ ഉത്തരം പലർക്കും അറിയാവുന്നതാണ്.
Also Read: "ഹിന്ദുത്വ അജണ്ടകളെ വെല്ലുവിളിക്കുന്ന സ്ത്രീകൾക്കൊക്കെ സൗന്ദര്യം ഇല്ലാതായി മാറുന്നുണ്ട്"
നമ്മൾ ദിവസേന കാണുന്നതും കേൾക്കുന്നതും കടന്നുപോകുന്നതുമൊക്കെ അത്തരത്തിലുള്ള സംഭവങ്ങളിലൂടെയാണ്. ഒരു പരിധി വരെ അങ്ങനെയൊരു സാഹചര്യം ഉണ്ടായതിന്റെ പ്രധാന ഹേതു നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ്. ഒരു കൂട്ടം ജനങ്ങളുടെ ജീവിതം ഒരുപക്ഷേ സമൂഹം ഒരുക്കി വെച്ചിട്ടുള്ള ചട്ടക്കൂടിനുള്ളിൽ മാത്രമൊതുങ്ങി നിന്നതായതു കൊണ്ടും അതിനു പുറത്തുള്ള ലോകത്തെ കുറിച്ചോ, അതിനു പുറത്ത് മറ്റൊരു തലമുണ്ടെന്ന് മനസിലാക്കുകയും അത്തരത്തിൽ ചിന്തിക്കാൻ മെനക്കെടാത്തതു കൊണ്ടും ഒക്കെയാകാം.
കാരണമെന്തുമാകട്ടെ, അത്തരം വിഷയങ്ങളൊക്കെ നാം സ്വയം മനസിലാക്കേണ്ട സംഗതിയാണ് എന്നതാണ് വസ്തുത, ഇക്കാര്യം ആവർത്തിച്ച് പറയേണ്ട കാലം കടന്നുപോയിരിക്കുന്നു. ഇനിയുള്ള തലമുറയെങ്കിലും ഇത്തരം കാര്യങ്ങൾ സമൂഹത്തിൻ്റെ ചട്ടക്കൂടിന് പുറത്തു നിന്ന് ചിന്തിക്കുമായിരിക്കും എന്ന് പ്രത്യാശിക്കാം.
അപ്പോൾ പറഞ്ഞു വന്നത് ഇതാണ്. ഇത്തരക്കാരെ നാം മുൻപും പലയിടങ്ങളിലായി കണ്ടിട്ടുണ്ട്. സൈബറിടത്തിൽ പരസ്യമായി അസഭ്യം പറച്ചിൽ കൈത്തൊഴിലാക്കിയെടുത്ത ഒരു വിഭാഗം ആൾക്കാർ. അവരുടെയൊക്കെ ബാക്കിപത്രങ്ങളാണ് ഇന്ന് വിജയ് നായർക്ക് ജയ് വിളിച്ച് രംഗത്തെത്തുന്നത്. ഒരു സ്ത്രീ സൈബറിടത്തിൽ ആക്രമിക്കപ്പെട്ടാൽ അത് ആഘോഷമാക്കുന്ന മുഖമില്ലാത്തവരുടെ മുഖപുസ്തക സൈക്കോളജിയും ആവർത്തിക്കേണ്ടതില്ലല്ലോ.
അടുത്തിടെ വനിത അഭിമുഖത്തിൽ തെറ്റായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ റോഷൻ മാത്യു രംഗത്തെത്തിയപ്പോൾ ലേഖികയുടെ ഫേസ്ബുക്ക് പേജിലെത്തി വീട്ടുകാരെ ഉൾപ്പെടെ പച്ചത്തെറി പറഞ്ഞത് അടക്കം ഇത്തരം ഫ്രസ്ട്രേഷനുകൾ അടക്കി ജീവിക്കുന്ന ഒരു കൂട്ടം സൈബർ വെട്ടുകിളി കൂട്ടങ്ങൾ തന്നെയാണ്. അതിനും മുൻപ് റിയാലിറ്റി ഷോയിലൂടെ വെകിളിത്തരങ്ങൾ വിളിച്ചുപറഞ്ഞ് ഫാൻസിനെ കൂട്ടിയ സെർ സഹമത്സരാർത്ഥിയുടെ കണ്ണിൽ പച്ചമുളക് തേച്ചപ്പോൾ 'ഞങ്ങളുടെ സെർ മുത്താണേ' എന്ന് ഒരുളുപ്പുമില്ലാതെ വിളിച്ചുപറഞ്ഞു നടന്നതും മുഖപുസ്തകത്തിൽ മുഖമില്ലാതെ വിലസുന്നെന്ന് കരുതി ജീവിച്ച് തീർക്കുന്ന ഇക്കൂട്ടർ തന്നെയെന്നതിൽ സംശയമില്ല.
ഭാഗ്യലക്ഷ്മിയും ദിയസനയും വിജയ് നായർക്ക് കൊടുത്ത ഓരോ അടിയും വീണത് ഈ മുഖമില്ലാത്ത പോരാളികളുടെ ചെകിടത്തിനിട്ടാണ്. അതിൻ്റെ പുകച്ചിൽ ആറുവോളം അവർ കിടന്നു കുരയ്ക്കും. കൊടുക്കാനുള്ളത് അപ്പപ്പോൾ കൊടുത്തു തീർക്കുക. അത് പിന്നത്തേയ്ക്ക് മാറ്റിവെക്കാനുള്ളതേയല്ല. അടി കൊണ്ടോ പുകച്ചിലു കൊണ്ടോ ഇവർ നന്നായി പോയേക്കുമെന്നുള്ള വ്യാമോഹം കൊണ്ടൊന്നുമല്ല. കൊടുക്കേണ്ടത് അപ്പപ്പോൾ കൊടുക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം. അത്രേ കവി ഉദ്ദേശിച്ചുള്ളൂ
അടി വാങ്ങാൻ ഉള്ളത് അല്ല കൊടുക്കാനും ഉള്ളത് ആണെന്നൊക്കെ ഒരുപാട് പേരുടെ ഫേസ്ബുക്ക്, വാട്സ്ആപ് സ്റ്റാറ്റസുകൾ നമ്മൾ കണ്ടിട്ടില്ലേ. എന്നിട്ടും എന്തിനാവും ഈ സ്റ്റാറ്റസ് ഇട്ടവർ ഒക്കെ ഒരു അടിയുടെ പേരിൽ ഇത്രയേറെ പുകിൽ ഉണ്ടാക്കുന്നത്? കാരണം വേറെ ഒന്നും അല്ല അടി കിട്ടിയത് വിജയ് പി നായരുടെ മുഖത്ത് ആണെങ്കിലും അതിനേക്കാൾ കൂടുതൽ അത് കൊണ്ടത് 'പെണ്ണുങ്ങളെ എന്തും പറയാം അവർ പ്രതികരിക്കില്ല എന്നുറപ്പിച്ചൊരു' പുരുഷ മേധാവിത്വത്തിന്റെ ചെകിട്ടത് ആയിരുന്നു.
Also Read: 'വിജയ് പി നായരെ പോലെ യൂട്യൂബിൽ ക്ലിനിക്ക് തുറന്നിരിക്കുന്നവരുടെ പ്രധാന പണി സ്ത്രീകൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കലാണ്'
ഇതൊക്കെ കാണുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകളോട് നമ്മുടെ നാട്ടിലെ ചേട്ടന്മാർക്ക് ചോദിക്കാൻ ഉള്ള ചോദ്യങ്ങളിൽ ഏറ്റവും മികച്ചത് 'രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിൽ അണുബോംബിട്ടപ്പോൾ നിങ്ങളെവിടെയായിരുന്നു? സെലക്റ്റീവ് ഫെമിനിസ്റ്റുകളെ' എന്നുള്ള ക്ളീഷേ ചോദ്യം ആയിപ്പോകുന്നത് അടികിട്ടിയ ചമ്മൽ മറക്കാനൊന്നുമല്ല കേട്ടോ!!!!
നാലു ചുവരിനു മറവിലിരുന്ന് ക്യാമറയ്ക്ക് മുന്നിൽ സിനിമാക്കാരെ പറ്റി കേട്ടാലറയ്ക്കുന്ന തോന്നിവാസം വിളിച്ചുപറയുകയും ഒടുവിൽ അത് ചോദ്യം ചെയ്യപ്പെടുമ്പോൾ വർഷങ്ങൾക്ക് മുൻപ് തന്നോ'ടൊരു' സുഹൃത്ത് പറഞ്ഞ കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞതെന്ന പഴുതിൽ തലയൂരാൻ ശ്രമിക്കുകയും ചെയ്യുന്ന, വഴിയേ പോയ തല്ലിരന്നു വാങ്ങുമ്പോൾ മറുത്തൊരു വാക്ക് പറയാനോ ചെറുത്തു നിൽക്കാനോ ഒരു പഴുതില്ലാതെ വിറച്ച് നിൽക്കുന്ന വെറും പാഴ്ജന്മത്തിനായി ശബ്ദമുയർത്താൻ സോഷ്യൽ മീഡിയയിൽ ആളുകളുടെ കുത്തൊഴുക്കായിരുന്നു.
ഇത്തരം സൈബർ രോക്ഷത്തൊഴിലാളികളെ നാം മുൻപും കണ്ടിട്ടുണ്ട്. സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോഴും അവർ അതിനെതിരെ പ്രതികരിക്കുമ്പോഴും അവൻ മിടുക്കനും ധീരനുമാകുകയും സ്ത്രീകളാൽ അവൻ അക്രമിക്കപ്പെടുമ്പോൾ അക്രമിക്കുന്നവർ മോശക്കാരാകുകയും സ്വഭാവ ദൂഷ്യമുള്ളവരുമായി മാറുന്നതെന്ത് കൊണ്ടാണെന്ന് ചിന്തിക്കുന്നവർ ഈ സമൂഹത്തിൽ വിരളമാണ്. അതെന്തുകൊണ്ടാണ് എന്നൊന്നും ചിന്തിക്കേണ്ടതിൻ്റെ പ്രസക്തി ഇപ്പോഴില്ലെന്നാണ് കരുതുന്നത്. അതിൻ്റെയൊക്കെ കൃത്യമായ ഉത്തരം പലർക്കും അറിയാവുന്നതാണ്.
Also Read: "ഹിന്ദുത്വ അജണ്ടകളെ വെല്ലുവിളിക്കുന്ന സ്ത്രീകൾക്കൊക്കെ സൗന്ദര്യം ഇല്ലാതായി മാറുന്നുണ്ട്"
നമ്മൾ ദിവസേന കാണുന്നതും കേൾക്കുന്നതും കടന്നുപോകുന്നതുമൊക്കെ അത്തരത്തിലുള്ള സംഭവങ്ങളിലൂടെയാണ്. ഒരു പരിധി വരെ അങ്ങനെയൊരു സാഹചര്യം ഉണ്ടായതിന്റെ പ്രധാന ഹേതു നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ്. ഒരു കൂട്ടം ജനങ്ങളുടെ ജീവിതം ഒരുപക്ഷേ സമൂഹം ഒരുക്കി വെച്ചിട്ടുള്ള ചട്ടക്കൂടിനുള്ളിൽ മാത്രമൊതുങ്ങി നിന്നതായതു കൊണ്ടും അതിനു പുറത്തുള്ള ലോകത്തെ കുറിച്ചോ, അതിനു പുറത്ത് മറ്റൊരു തലമുണ്ടെന്ന് മനസിലാക്കുകയും അത്തരത്തിൽ ചിന്തിക്കാൻ മെനക്കെടാത്തതു കൊണ്ടും ഒക്കെയാകാം.
കാരണമെന്തുമാകട്ടെ, അത്തരം വിഷയങ്ങളൊക്കെ നാം സ്വയം മനസിലാക്കേണ്ട സംഗതിയാണ് എന്നതാണ് വസ്തുത, ഇക്കാര്യം ആവർത്തിച്ച് പറയേണ്ട കാലം കടന്നുപോയിരിക്കുന്നു. ഇനിയുള്ള തലമുറയെങ്കിലും ഇത്തരം കാര്യങ്ങൾ സമൂഹത്തിൻ്റെ ചട്ടക്കൂടിന് പുറത്തു നിന്ന് ചിന്തിക്കുമായിരിക്കും എന്ന് പ്രത്യാശിക്കാം.
അപ്പോൾ പറഞ്ഞു വന്നത് ഇതാണ്. ഇത്തരക്കാരെ നാം മുൻപും പലയിടങ്ങളിലായി കണ്ടിട്ടുണ്ട്. സൈബറിടത്തിൽ പരസ്യമായി അസഭ്യം പറച്ചിൽ കൈത്തൊഴിലാക്കിയെടുത്ത ഒരു വിഭാഗം ആൾക്കാർ. അവരുടെയൊക്കെ ബാക്കിപത്രങ്ങളാണ് ഇന്ന് വിജയ് നായർക്ക് ജയ് വിളിച്ച് രംഗത്തെത്തുന്നത്. ഒരു സ്ത്രീ സൈബറിടത്തിൽ ആക്രമിക്കപ്പെട്ടാൽ അത് ആഘോഷമാക്കുന്ന മുഖമില്ലാത്തവരുടെ മുഖപുസ്തക സൈക്കോളജിയും ആവർത്തിക്കേണ്ടതില്ലല്ലോ.
അടുത്തിടെ വനിത അഭിമുഖത്തിൽ തെറ്റായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ റോഷൻ മാത്യു രംഗത്തെത്തിയപ്പോൾ ലേഖികയുടെ ഫേസ്ബുക്ക് പേജിലെത്തി വീട്ടുകാരെ ഉൾപ്പെടെ പച്ചത്തെറി പറഞ്ഞത് അടക്കം ഇത്തരം ഫ്രസ്ട്രേഷനുകൾ അടക്കി ജീവിക്കുന്ന ഒരു കൂട്ടം സൈബർ വെട്ടുകിളി കൂട്ടങ്ങൾ തന്നെയാണ്. അതിനും മുൻപ് റിയാലിറ്റി ഷോയിലൂടെ വെകിളിത്തരങ്ങൾ വിളിച്ചുപറഞ്ഞ് ഫാൻസിനെ കൂട്ടിയ സെർ സഹമത്സരാർത്ഥിയുടെ കണ്ണിൽ പച്ചമുളക് തേച്ചപ്പോൾ 'ഞങ്ങളുടെ സെർ മുത്താണേ' എന്ന് ഒരുളുപ്പുമില്ലാതെ വിളിച്ചുപറഞ്ഞു നടന്നതും മുഖപുസ്തകത്തിൽ മുഖമില്ലാതെ വിലസുന്നെന്ന് കരുതി ജീവിച്ച് തീർക്കുന്ന ഇക്കൂട്ടർ തന്നെയെന്നതിൽ സംശയമില്ല.
ഭാഗ്യലക്ഷ്മിയും ദിയസനയും വിജയ് നായർക്ക് കൊടുത്ത ഓരോ അടിയും വീണത് ഈ മുഖമില്ലാത്ത പോരാളികളുടെ ചെകിടത്തിനിട്ടാണ്. അതിൻ്റെ പുകച്ചിൽ ആറുവോളം അവർ കിടന്നു കുരയ്ക്കും. കൊടുക്കാനുള്ളത് അപ്പപ്പോൾ കൊടുത്തു തീർക്കുക. അത് പിന്നത്തേയ്ക്ക് മാറ്റിവെക്കാനുള്ളതേയല്ല. അടി കൊണ്ടോ പുകച്ചിലു കൊണ്ടോ ഇവർ നന്നായി പോയേക്കുമെന്നുള്ള വ്യാമോഹം കൊണ്ടൊന്നുമല്ല. കൊടുക്കേണ്ടത് അപ്പപ്പോൾ കൊടുക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം. അത്രേ കവി ഉദ്ദേശിച്ചുള്ളൂ