ആപ്പ്ജില്ല

തന്ത്രങ്ങള്‍ പാളി; രാജസ്ഥാനില്‍ പ്രതീക്ഷകള്‍ അസ്തമിച്ച ബിജെപി

രാജസ്ഥാനില്‍ കഴിഞ്ഞ കുറച്ച് നാളുകളായി അരങ്ങേറിയിരുന്ന വിമത നീക്കങ്ങള്‍ക്ക് ഏതാണ്ട് അന്ത്യം കണ്ടിരിക്കുന്നു.

Samayam Malayalam 13 Aug 2020, 5:09 pm
ങ്ങനെ രാജസ്ഥാനിലെ അധികാര കസേരയില്‍ കണ്ണുവെച്ച ബിജെപിയുടെ ആ മോഹവും അസ്തമിച്ചു. പയറ്റിയ എല്ലാ തന്ത്രങ്ങളും ഓരോന്നോരോന്നായി പൊട്ടി പാളീസായി. കോണ്‍ഗ്രസിലെ ഇടച്ചിലിനെ ബിജെപിയ്ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.
Samayam Malayalam രാജസ്ഥാനിലെ വിമതനീക്കങ്ങള്‍ക്ക് അന്ത്യം


Also Read: ബുള്ളി ചെയ്യപ്പെടേണ്ടത് നിഷ പുരുഷോത്തമനല്ല, മോശം മാധ്യമസംസ്കാരമാണ്

എന്നാല്‍, ഇതില്‍ നിന്നെല്ലാം ഒരു പാഠം പഠിച്ചിരിക്കുകയാണ് കോണ്‍ഗ്രസും. രാജസ്ഥാനില്‍ കഴിഞ്ഞ കുറച്ച് നാളുകളായി അരങ്ങേറിയിരുന്ന വിമത നീക്കങ്ങള്‍ക്ക് ഏതാണ്ട് അന്ത്യം കണ്ടിരിക്കുന്നു. മധ്യപ്രദേശും മണിപ്പൂരും ഗോവയും ഇതേപട്ടികയില്‍ പെടുത്താം. കോണ്‍ഗ്രസിന് ഈ സംസ്ഥാനങ്ങള്‍ മികച്ച അധ്യായങ്ങള്‍ പഠിപ്പിച്ച പുസ്തകങ്ങളാണ്.

Also Read: മണ്ണിച്ചിലിന് കാരണമാകുന്നത് ചെറുഭൂചലനങ്ങളോ? അന്വേഷണവുമായി ഭൗമഗവേഷകര്‍

ഇതില്‍നിന്നും നല്ല വസ്തുതകള്‍ ഉള്‍ക്കൊണ്ട് വിമതനീക്കങ്ങളെ തുടര്‍ന്ന് മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലും നടന്നത് മറ്റ് സംസ്ഥാനങ്ങളില്‍ ഇനി നടക്കാതിരിക്കാന്‍ ഓരോ സംസ്ഥാനത്തെയും സംഘടനക്കകത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിഷയങ്ങളില്‍ വേഗത്തില്‍ നടപടി എടുക്കണമെന്ന് തത്വത്തില്‍ തീരുമാനിച്ചു.

Also Read: ചെള്ളിലൂടെ പകരുന്ന പുതിയ വൈറസ്; ചൈനയില്‍ ആശങ്ക പടര്‍ത്തി രോഗബാധ, രോഗലക്ഷണങ്ങള്‍ ഇവയാണ്

തന്ത്രങ്ങള്‍ പാളിയ ബിജെപി അഴിച്ചുപണികള്‍ നടത്തുകയാണെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രതിസന്ധി നിലനിന്നിരുന്ന പശ്ചാത്തലത്തില്‍ ബിജെപി തീരുമാനിച്ചിരുന്ന എംഎല്‍എമാരുടെ യോഗം പിന്നീട് റദ്ദാക്കിയിരുന്നു. പലപ്രാവശ്യം യോഗം മാറ്റിവെച്ചതിന് പിന്നാലെ ബിജെപിയ്ക്കു മുന്നില്‍ തന്ത്രങ്ങളിലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Also Read: രാജസ്ഥാന് ശേഷം പഞ്ചാബ് കോൺഗ്രസിലും 'തമ്മിലടി'; അമരീന്ദർ സിങ്ങിന് സമനില തെറ്റിയെന്ന് കോൺഗ്രസ് നേതാവ്

എന്തായാലും ഓരോ സ്ഥലങ്ങളിലും ഉണ്ടാകുന്ന ഓരോ പ്രാദേശിക പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിപ്പൂര്‍, ഗോവ, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് വേറെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇത്തരം സംഭവങ്ങള്‍ കനത്ത ആഘാതമാണ് നല്‍കുന്നതെന്നും ഇനിയും ഇതാവര്‍ത്തിക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ നിലപാട്.

(സമയം മലയാളം ഡിജിറ്റല്‍ കണ്ടന്‍റ് എഡിറ്ററാണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)

ആര്‍ട്ടിക്കിള്‍ ഷോ