തമിഴ് കന്നഡ സിനിമകളില്‍ നിന്നും താരങ്ങളും സംവിധായകരും രാഷ്ട്രീയത്തിലേക്ക് വരുന്നത് നാം കണ്ടിട്ടുണ്ട്. പലപ്പോഴും സിനിമയില്‍ നിന്ന് കൊണ്ട് ഒരു രാഷ്ട്രീയ അടിത്തറ അവര്‍ രൂപപ്പെടുത്തി എടുക്കുകയാണെന്ന് പറഞ്ഞാലും തെറ്റില്ല. എംജിആര്‍, ജയലളിത എല്ലാം നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങള്‍ ആണ്. എന്നാല്‍ മലയാള സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവര്‍ കുറവായിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഇത്തവണ മത്സരിക്കുന്നവരില്‍ സിനിമ താരങ്ങളും ഉണ്ട്. തമിഴ് സിനിമകളിലെ പോലെ രാഷ്ട്രീയത്തില്‍ എത്താന്‍ സാധിക്കുന്ന മണ്ണായി മാറിയോ മലയാള സിനിമയും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായാണ് ഓരോ താരങ്ങളും മത്സരിക്കുന്നത്. ഈ താരങ്ങള്‍ക്ക് പിന്തുണയുമായി സിനിമയിലെ മറ്റു താരങ്ങളും എത്തുന്നുണ്ട്. കൊല്ലത്ത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എം. മുകേഷ് ആണ്. അദ്ദേഹം രണ്ടാം തവണയാണ് ജനവിധി നേടുന്നത്.
ബാലുശ്ശേരിയില്‍ നിന്നും ജനവിധി തേടുന്നത് ധർമജൻ ബോൾഗാട്ടിയാണ്. തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കൃഷ്ണ കുമാര്‍ ആണ്. ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഇത്തവണയും ജനവിധി തേടുന്നുണ്ട്. ചവറ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് നടന് വിവേക് ഗോപന് ആണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത് സുരേഷ് ഗോപിയാണ്. ഈ മത്സരാര്‍ഥികള്‍ക്കെല്ലാം സിനിമ രംഗത്ത് നിന്നും പരസ്യ പിന്തുണയുമായി നിരവധി താരങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സിനിമാ താരങ്ങള്‍ നിയമസഭിയില്‍ എത്തിയാല്‍ അവര്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കും എന്നത് കണ്ടറിയണം. മുകേഷ്, ഗണേഷ് മുന്നിലുള്ള ഉദാഹരണങ്ങള്‍ ആണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും ജനങ്ങള്‍ സിനിമ താരങ്ങളെ ജയിപ്പിക്കുമോ എന്ന കാര്യം തീരുമാനിക്കുക.
ഒരു താര പദവിക്ക് പുറമേ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ചില ഉത്തവാദിത്യങ്ങള് ഉണ്ട്. ഇവര്‍ക്ക് സ്വന്തം താര പരിവേഷം കൊണ്ട് ജയിച്ച് നിയമസഭയില്‍ എത്താന്‍ സാധിക്കുമോ എന്നത് കാത്തിരുന്ന് കാണാം. പല മണ്ഡലങ്ങളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയാണ് സിനിമാ താരങ്ങള്‍ക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. അത് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നത് കാണാന്‍ ഫലം വരുന്നത് വരെ കാത്തിരിക്കണം. രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച നിലനിന്നത് കൊണ്ട് ക്ഷയിച്ച് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത്തരത്തില്‍ വിലയ ഒരു ഉദാഹരണം മുന്നില്‍ നില്ക്കുമ്പോള് ആണ് സ്വന്തം പാര്‍ട്ടിക്ക് വേണ്ടി നാട് നീളെ നടന്നു പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി സിനിമാ താരങ്ങളെ കെട്ടിയിറക്കിയിരിക്കുന്നത്. ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ഫലം അനുസരിച്ചായിരിക്കും സിനിമക്കാര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഭാവിയുണ്ടോ എന്ന് തീരുമാനിക്കുന്നത്.
(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)