കൊവിഡ് മൂലമുള്ള സാമ്പത്തി ക പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ കരകയറി തുടങ്ങുകയാണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ആഗസ്റ്റിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങളായി സാധനങ്ങളുടെ വില ഉയരുന്നുണ്ട്. ഭക്ഷണം, വീട്, വസ്ത്രം, ഗതാഗതം, ആശുപത്രി വാസം, വിദ്യാഭ്യാസം എന്നിവയൊക്കെ ചിലവുകൾ ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുകയാണ്. 2019 ജൂണിൽ 3.18 ശതമാനം ആയിരുന്നു പണപ്പെരുപ്പം എങ്കിൽ ഇപ്പോൾ ഇത് 6.26 ശതമാനമായി ഉയര്‍ന്നു. ഇരട്ടിയാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. . ആർബിഐട ലക്ഷ്യമിട്ട പരിധിക്കും മുകളിലാണ് നിരക്ക് . ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നേരിയതോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഇത് കൊണ്ടുമാത്രം കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകും എന്നൊന്നും അര്‍ത്ഥമില്ല. ഉയരുന്ന ഇന്ധന വിലയും സേവനമേഖലയിലെ ഉയര്‍ന്ന നിരക്കും ഒക്കെ മൊത്തത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയാണ്. രാജ്യാന്തര വിപണിയിഷ ക്രൂഡ് ഓയിൽ വില കുറഞ്ഞാലും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഇന്ധനത്തിനുമൊന്നും ആനുപാതികമായി വിലക്കിഴിവ് ലഭിക്കുന്നില്ല. പെട്രോളിനും ഡീസലിനും ചുമത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി കുറയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാകാത്തത് തന്നെയാണ് രാജ്യത്ത് തീപിച്ച ഇന്ധന വില നൽകേണ്ടി വരുന്നതിന് പിന്നിൽ.
ജിഎസ്ടി പരിധിയിൽ പെട്രോളും, ഡീസലും ഉൾപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ പോലും ഏകപക്ഷീയമായി എതിര്‍ത്തു. നികുതി വരുമാനം കുറഞ്ഞേക്കാം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആഗോള വിപണിയിൽ എണ്ണ ഉത്പാദനം കുറഞ്ഞതോടെ അസംസ്കൃത എണ്ണ വില വീണ്ടും ഉയര്‍ന്നേക്കും. ഇത്, പെട്രോൾ, ഡീസൽ വില പുതിയ റെക്കോര്‍ഡുകളിൽ എത്താൻ കാരണമായേക്കും. കഴിഞ്ഞയാഴ്ച ബാരലിന് 75.15 ഡോളറിലധികമായി ക്രൂഡ് ഓയിൽ വില ഉയര്‍ന്നിരുന്നു. ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ ക്രൂഡ് ഓയിൽ വിലയിൽ ആറ് ഡോളറിൻെറ വര്‍ധനയാണുണ്ടായത്. ഈ മാസം വീണ്ടും വില വര്‍ധിച്ചേക്കും.
ഈ വില വര്‍ധനയുടെ ഭാരം കൃത്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ ആനുപാതികമായി തന്നെ പെട്രോൾ, ഡീസൽ വില ഉയരുന്നുണ്ട്. എന്നാൽ വില കുറയുമ്പോൾ ഈ ആനുകൂല്യം കാര്യമായി ലഭിക്കാറുമില്ല. സാധാരണക്കാരൻ സ്വകാര്യ വാഹനങ്ങളെ കൂടുതൽ ആശ്രയിച്ച് തുടങ്ങിയ സമയമാണ് ഈ കൊവിഡ് കാലം. പൊതുഗതാഗത സൗകര്യങ്ങൾ ഭാഗികമായി നിര്‍ത്തിവെച്ചിരുന്നതും ലോക്ക്ഡൗണും എല്ലാം സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും ഡിമാൻഡ് ഉയര്‍ത്തി. ഒരു ഇരുചക്ര വാഹനം എങ്കിലും ഇല്ലാത്ത വീടുകളും നന്നേ ചുരുക്കമാണ്. സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പെട്രോൾ, ഡീസൽ വില വര്‍ധന ഇരട്ട പ്രഹരമാണ് സാധാരണക്കാര്‍ക്ക് നൽകുന്നത്.
ഒന്നുകിൽ പെട്രോൾ, ഡീസൽ വില നിര്‍ണയം സര്‍ക്കാര്‍ നിയന്ത്രണത്തിലാകണം. അല്ലെങ്കിൽ ഇന്ധന വില വര്‍ധന പൗരൻമാരെ ബാധിക്കാത്ത രീതിയിൽ ഇടപെടലുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ അതിന് പറ്റില്ലെങ്കിൽ നികുതി ഘടനയെങ്കിലും പരിഷ്കരിക്കണം. ഇന്ധനത്തിന് ചുമത്തിയിരിക്കുന്ന ഭീമൻ തീരുവയിൽ ഇളവു നൽകാൻ കേന്ദ്രമോ, സംസ്ഥാനങ്ങളോ തയ്യാറായാൽ വിലയിൽ വലിയ കുറവ് വരും എന്ന് മാത്രമല്ല സാധാരണക്കാര്‍ക്ക് ആശ്വാസമാകും. പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധനയാണ് മറ്റൊരു പ്രശ്നം. സിലിണ്ടറിന് 1. 000 രൂപയിലേക്ക് വില അടുക്കുകയാണ്. രാജ്യത്ത് കുതിക്കുന്ന പണപ്പെരുപ്പത്തിന് തടയിടാൻ റീട്ടെയ്ൽ മേഖലയിലെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് സഹായകരമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാധ്യതകളും ഉപയോഗപ്പെടുത്തണം.
ജിഎസ്ടി പരിധിയിൽ പെട്രോളും, ഡീസലും ഉൾപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ പോലും ഏകപക്ഷീയമായി എതിര്‍ത്തു. നികുതി വരുമാനം കുറഞ്ഞേക്കാം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആഗോള വിപണിയിൽ എണ്ണ ഉത്പാദനം കുറഞ്ഞതോടെ അസംസ്കൃത എണ്ണ വില വീണ്ടും ഉയര്‍ന്നേക്കും. ഇത്, പെട്രോൾ, ഡീസൽ വില പുതിയ റെക്കോര്‍ഡുകളിൽ എത്താൻ കാരണമായേക്കും. കഴിഞ്ഞയാഴ്ച ബാരലിന് 75.15 ഡോളറിലധികമായി ക്രൂഡ് ഓയിൽ വില ഉയര്‍ന്നിരുന്നു. ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ ക്രൂഡ് ഓയിൽ വിലയിൽ ആറ് ഡോളറിൻെറ വര്‍ധനയാണുണ്ടായത്. ഈ മാസം വീണ്ടും വില വര്‍ധിച്ചേക്കും.
ഈ വില വര്‍ധനയുടെ ഭാരം കൃത്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ ആനുപാതികമായി തന്നെ പെട്രോൾ, ഡീസൽ വില ഉയരുന്നുണ്ട്. എന്നാൽ വില കുറയുമ്പോൾ ഈ ആനുകൂല്യം കാര്യമായി ലഭിക്കാറുമില്ല. സാധാരണക്കാരൻ സ്വകാര്യ വാഹനങ്ങളെ കൂടുതൽ ആശ്രയിച്ച് തുടങ്ങിയ സമയമാണ് ഈ കൊവിഡ് കാലം. പൊതുഗതാഗത സൗകര്യങ്ങൾ ഭാഗികമായി നിര്‍ത്തിവെച്ചിരുന്നതും ലോക്ക്ഡൗണും എല്ലാം സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും ഡിമാൻഡ് ഉയര്‍ത്തി. ഒരു ഇരുചക്ര വാഹനം എങ്കിലും ഇല്ലാത്ത വീടുകളും നന്നേ ചുരുക്കമാണ്. സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പെട്രോൾ, ഡീസൽ വില വര്‍ധന ഇരട്ട പ്രഹരമാണ് സാധാരണക്കാര്‍ക്ക് നൽകുന്നത്.
ഒന്നുകിൽ പെട്രോൾ, ഡീസൽ വില നിര്‍ണയം സര്‍ക്കാര്‍ നിയന്ത്രണത്തിലാകണം. അല്ലെങ്കിൽ ഇന്ധന വില വര്‍ധന പൗരൻമാരെ ബാധിക്കാത്ത രീതിയിൽ ഇടപെടലുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ അതിന് പറ്റില്ലെങ്കിൽ നികുതി ഘടനയെങ്കിലും പരിഷ്കരിക്കണം. ഇന്ധനത്തിന് ചുമത്തിയിരിക്കുന്ന ഭീമൻ തീരുവയിൽ ഇളവു നൽകാൻ കേന്ദ്രമോ, സംസ്ഥാനങ്ങളോ തയ്യാറായാൽ വിലയിൽ വലിയ കുറവ് വരും എന്ന് മാത്രമല്ല സാധാരണക്കാര്‍ക്ക് ആശ്വാസമാകും. പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധനയാണ് മറ്റൊരു പ്രശ്നം. സിലിണ്ടറിന് 1. 000 രൂപയിലേക്ക് വില അടുക്കുകയാണ്. രാജ്യത്ത് കുതിക്കുന്ന പണപ്പെരുപ്പത്തിന് തടയിടാൻ റീട്ടെയ്ൽ മേഖലയിലെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് സഹായകരമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാധ്യതകളും ഉപയോഗപ്പെടുത്തണം.