ആപ്പ്ജില്ല

കുഞ്ഞന്‍ വീഡിയോകളുടെ വസന്തകാലം

കുഞ്ഞൻ വീഡിയോകളുടെ വസന്തകാലം.. ഷോര്‍ട്ട് വീഡിയോ കണ്ടന്‍റ് പ്ലാറ്റ്ഫോമുകളെ കുറിച്ച് സെെഫുദ്ധീൻ ടിഎം എഴുതുന്നു

Authored byസൈഫുദ്ധീൻ ടി എം | Samayam Malayalam 30 Dec 2020, 7:12 pm
ഡബ്സ്മാഷും മ്യൂസിക്കലിയും ടിക്ടോകുമെല്ലാം തുറന്നുവിട്ട കുഞ്ഞന്‍ വീഡിയോകളുടെ വസന്തകാലവര്‍ത്തമാനത്തിലാണ് നാമുള്ളത്. സിനിമയിലും ടിവി സ്ക്രീനിലുമെല്ലാം എത്തി താരങ്ങളായവരെ മാത്രം സോഷ്യൽ മീഡിയ പ്രേമികള്‍ സ്നേഹിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും ആര്‍ക്കും താരമായി മാറാനുള്ള അവസരമാണ് ഇത്തരം വീഡിയോ പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിച്ചത്. നേരമിരുട്ടി വെളുക്കുമ്പോഴേക്കും സെലിബ്രിറ്റികളായി മാറിയവര്‍... ജീവിതം തന്നെ കാഴ്ച്ചകളാക്കുന്ന വ്ളോഗുകള്‍.... ശരിയാവാത്തതിൽ ഒരു കുഴപ്പവുമില്ലെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ഒരു കുഞ്ഞു പയ്യൻ‍... വീട്ടമ്മമാരുടെ സര്‍ഗ്ഗാത്മകവും സാമ്പത്തികവുമായ അതിജീവനങ്ങള്‍.... തങ്ങളും അറിയപ്പെടാതിരുന്ന മികച്ച നടീനടന്‍മാരാണെന്ന് തെളിയിച്ച ടിക്ടോക് താരങ്ങള്‍... കുഞ്ഞന്‍ വീഡിയോകളിൽ നിന്നും സിനിമയിലേക്ക് കുതിച്ചു ചാടിയവര്‍...
Samayam Malayalam Short video Apps


ചിറയ്ക്കൽ കേളു നായനാരും കൊവിഡും തമ്മിലെന്ത്?
സമൂഹ്യ മാധ്യമങ്ങളിൽ അധികമൊന്നും സജീവമാകാതിരുന്ന ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുള്ളവരെയുമെല്ലാം ഡിജിറ്റൽ ലോകത്തേക്ക് എത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്കാണ് കുഞ്ഞന്‍ വീഡിയോ പ്ലാറ്റ്ഫോമുകള്‍ വഹിച്ചത്. സമാന്തരമായി ഷെയര്‍ചാറ്റ്, ഹലോ തുടങ്ങിയ യൂസര്‍ ജനറേറ്റഡ് കണ്ടന്‍റ് പ്ലാറ്റ്ഫോമുകളും ഉയര്‍ന്നു വന്നു. ഗൗരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ ആഗ്രഹിക്കാത്ത ആളുകളെ ലക്ഷ്യം വെച്ചുകൊണ്ട് ഇമോഷണൽ ഉള്ളടക്കങ്ങളെയാണ് ഇത്തരം പ്ലാറ്റ്ഫോമുകള്‍ കൂടുതൽ പ്രമോട്ട് ചെയ്തത്. പതിയെ മാധ്യമസ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും സിനിമാ താരങ്ങളുമെല്ലാം ഇവയുടെ ഭാഗമായി. ഗൗരവമുള്ള വിഷയങ്ങളും ഇവിടെ ചര്‍ച്ചയാകാന്‍ തുടങ്ങി. ഫോളോവര്‍മാരുടെ എണ്ണമനുസരിച്ച് റീച്ച് കിട്ടുകയെന്ന രീതി മാറ്റി ടോപികിന്‍റെ അടിസ്ഥാനത്തിൽ ഫോളോവര്‍മാരില്ലെങ്കിലും കൂടുതൽ പേരിലേക്ക് പോസ്റ്റുകള്‍ പങ്കുവെക്കപ്പെടാന്‍ തുടങ്ങിയതോടെ ഇത്തരം ആപ്പുകളും ആളുകളെ ആകര്‍ഷിച്ചു. ട്രോളന്‍മാരും വീഡിയോ ക്രിയേറ്റര്‍മാരുമെല്ലാം ഈ പ്ലാറ്റ്ഫോമുകളുടെ കൂടി ഭാഗമായി.

സാന്ത്വന കര്‍മ്മങ്ങളല്ല, നിയമ നിര്‍മ്മാണമാണ് പരിഹാരം
ചൈനീസ് ആപ്പുകളെ നിരോധിച്ച കൂട്ടത്തിൽ ടിക്ടോകും ഉള്‍പ്പെട്ടപ്പോള്‍ അത് ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമായിരുന്നു എല്ലാവരുടെ ഉള്ളിൽ. എന്നാൽ കുഞ്ഞന്‍ വീഡിയോകളുടെ ജനകീയത മനസ്സിലാക്കിയ പല കമ്പനികളും പ്ലാറ്റ്ഫോമുകളുമായി രംഗത്തെത്തി. കാഴ്ച്ചക്കാരുടെയും ഉപയോക്താക്കളുടെയും ജീവിതത്തിന്‍റെ ഭാഗമായി ഇനി മാറുന്നത് ഏത് പ്ലാറ്റ്ഫോമായിരിക്കും എന്ന മത്സരമാണ് ഇപ്പോൾ മുറുകുന്നത്. നിരവധി ഘടകങ്ങളെ അടിസ്ഥാനക്കിയായിരിക്കും ഈ മത്സരത്തിന്‍റെ ഗതി നിയന്ത്രിക്കപ്പെടുന്നത്. വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ ഫീച്ചറുകളും ആപ്പ് യൂസര്‍ ഇന്‍റര്‍ഫേസുമെല്ലാം ഇതിൽപ്പെടും. എന്നാൽ കൂടുതൽ പ്രധാനമായ ഘടകം മോണിറ്റൈസേഷന്‍ തന്നെയായിരിക്കും. ക്രിയേറ്റര്‍മാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകുന്ന തരത്തിൽ ക്രിയാത്മകമായി പ്രതിഫലം നൽകുന്ന പ്ലാറ്റ്ഫോമിന് തന്നെയായിരിക്കും ഈ മത്സരത്തിൽ മുന്‍തൂക്കം. കൂടുതൽ പ്രതിഭയുള്ള ക്രിയേറ്റര്‍മാരെ പ്ലാറ്റ്ഫോമിൽ നിലനിര്‍ത്താനും എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും അത് പ്രചോദനമാകും. ഉള്ളടക്കം നന്നായാൽ കാഴ്ച്ചക്കാര്‍ കസേര വിട്ടുപോവുകയുമില്ല.

ഡിസ്ക്ലെയിമര്‍: ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ സമയം മലയാളത്തിൻ്റെ അഭിപ്രായമല്ല. അഭിപ്രായങ്ങൾ വ്യക്തിപരം.

(‍സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലേഖകൻ. നേരത്തെ ഹലോ, ടിക്ടോക് മാതൃകമ്പനിയായ ബൈറ്റ്ഡാൻസിൽ മലയാളം കണ്ടന്‍റ്/ക്രിയേറ്റര്‍ സ്പെഷ്യലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്)
ഓതറിനെ കുറിച്ച്
സൈഫുദ്ധീൻ ടി എം
സമയം മലയാളത്തിൽ സീനിയര്‍ ഡിജിറ്റല്‍ കണ്ടൻ്റ് പ്രൊഡ്യൂസര്‍. പ്രിൻ്റ് മീഡിയയിൽ കരിയര്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡിജിറ്റൽ കണ്ടൻ്റ് മേഖലയില്‍ ജോലി ചെയ്ത് വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ