ആപ്പ്ജില്ല

കൊവിഡ് കുതിപ്പിനിടെ അൺലോക്ക് നടപടികൾ തുടരുമ്പോൾ

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത മൂന്നാം സ്ഥാനത്താണ്. ആദ്യ അഞ്ചിലുള്ളത് അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു രാജ്യങ്ങളാണ്

Samayam Malayalam 31 Aug 2020, 5:15 pm
കൊവിഡ്-19 ഭീഷണി തുടരുന്നതിനിടെ അൺലോക്ക് നാലം ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുമ്പോൾ ഉയരുന്ന ആശങ്കയും ചെറുതല്ല. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മറ്റ് രാജ്യങ്ങളുമായി താരത്യം ചെയ്യുമ്പോൾ അതിവേഗത്തിലാണ് രോഗവ്യാപനം നടക്കുന്നത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് രോഗബാധ ശക്തമാകുന്നതെന്ന് വിദഗ്‌ധർ പറയുമ്പോഴും സാഹചര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിലാണ് ഉയരുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: ഇതാ ആ 'ഒരു രൂപ': അഭിഭാഷകന് പിഴ നല്‍കി പ്രശാന്ത് ഭൂഷണ്‍

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത മൂന്നാം സ്ഥാനത്താണ്.
ആദ്യ അഞ്ചിലുള്ളത് അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു രാജ്യങ്ങളാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ അഞ്ച് ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇന്നത്തെ കണക്കുകൾ പ്രകാരം ഇതുവരെ അമേരിക്കയിൽ 6,173,653 കൊവിഡ് കേസുകളും ബ്രസീലിൽ 3,862,311 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ ഇന്ത്യയുടെ കണക്കുകളാണ് ആശങ്ക ശക്തമാക്കുന്നത്. 3,624,613 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. അതായത് പട്ടികയിൽ രണ്ടം സ്ഥാനത്തുള്ള ബ്രസീലുമായുള്ള അകലം വളരെക്കുറവ്. കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തിലാണ് ഈ കണക്കുകളിൽ കുതിപ്പ് ശക്തമായത്. ഇതേ വേഗതയിൽ രാജ്യത്തെ കൊവിഡ് കേസുകൾ തുടർന്നാണ് ഇന്ത്യ ബ്രസീലിനെ മറികടക്കുമെന്നതിൽ സംശയമില്ല.

ഭയപ്പെടുത്തുന്ന രീതിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെയാണ് രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ തുടരുന്നത്. കൂടുതൽ ഇളവുകൾ നൽകാൻ കേന്ദ്ര സർക്കാർ പ്രേരിതരാകുന്നുണ്ട്. രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചത് പുനഃരാംഭിക്കാത്തത് മാത്രമാണ് എടുത്തപറയാനുന്ന നിയന്ത്രണം. എന്നാൽ വന്ദേ ഭാരത് മിഷൻ കേന്ദ്ര സർക്കാർ തുടരുന്നുമുണ്ട്. കൊവിഡ് കേസുകൾ കുതിക്കുന്ന ഈ സാഹചര്യത്തിൽ ഇളവുകൾ നൽകേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസം മുൻപുള്ള സാഹചര്യമില്ല വിവിധ സംസ്ഥാനങ്ങളിലുള്ളത്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. കേരളത്തിലേക്ക് വന്നാൽ എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ക്വാറൻ്റൈൻ കേസുകളും ഹോട്ട് സ്‌പോട്ടുകളും വർധിക്കുന്നു. ഈ ഘട്ടത്തിൽ അൺലോക്ക് ഇളവുകൾ കാര്യങ്ങൾ കൈവിട്ട് പോകാനുള്ള സാഹചര്യമൊരുക്കിയേക്കാം.

Also Read: ചൈനീസ് പ്രകോപനത്തിൽ അതീവ ജാഗ്രത; ശ്രീനഗർ - ലെ ഹൈവേ അടച്ച് സൈന്യം

ഇളവുകൾ വർധിക്കുന്നതിന് അനുസരിച്ച് കേരളത്തിൽ ആശങ്ക വർധിക്കുകയാണ്. കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതിനൊപ്പം സമ്പർക്കത്തിലൂടെയുള്ള കേസുകൾ ഉയരുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. ഇതിൽ ഭൂരിഭാഗവും ഉറവിടമറിയാത്ത കേസുകളാണ്. അൺലോക്ക് നടപടികൾ തുടരുന്ന ഈ സാഹചര്യത്തിൽ ആശങ്കയുണ്ടാക്കുന്നത് ഇത്തരത്തിലുള്ള കേസുകൾ തന്നെയാണ്. ഈ ഘട്ടത്തിൽ എല്ലാവരും തിരിച്ചറിവുള്ളവരായി മാറുക എന്നത് മാത്രമാണ് ഏക പോംവഴി. സാമൂഹിക അകലവും മാസ്‌കും ഒഴിവാക്കൻ കഴിയില്ലെന്ന തിരിച്ചറിവാണ് ആവശ്യം. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ചെറിയ പിഴവുകൾ പോലുമുണ്ടാക്കുന്ന തിരിച്ചടികൾ തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോകാൻ. രാജ്യത്തിൻ്റെ സാമ്പത്തിക പിടിച്ച് നിർത്തേണ്ടത് കേന്ദ്ര സർക്കാരിൻ്റെ ആവശ്യമാണ്. അതിൻ്റെ ഭാഗമായി ഇളവുകൾ ഇനിയുമുണ്ടാകും. അതിനൊപ്പം കൊവിഡ് കേസുകളുടെ എണ്ണത്തിലും വർധന തുടരും. ഈ ഘട്ടത്തിലും നമുക്കാവശ്യം സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് സുരക്ഷിതവുമായ മുന്നോട്ടുള്ള യാത്രയാണ്. ഇതിലൂടെ ഏത് പ്രതിസന്ധിയേയും മറികടക്കാൻ കഴിയും.

ആര്‍ട്ടിക്കിള്‍ ഷോ