ബൈക്കിൽ രോഗിയെ കൊണ്ടുപോവുന്നതിനെക്കുറിച്ചുള്ള വിവാദം കണ്ടപ്പൊ സത്യത്തിൽ ആശ്വാസമാണ് തോന്നിയത്. കുറച്ച് ദിവസം മുൻപ് പലയിടത്തും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഒരു വാർത്താ മാധ്യമത്തിൽ വന്ന വീഡീയോയിലെ ദൃശ്യങ്ങൾ കണ്ണീന്ന് മാഞ്ഞിട്ടില്ല ഇപ്പൊഴും എന്ന് നെല്‍സണ്‍ ജോസഫ് അഭിപ്രായപ്പെട്ടു.
അങ്ങനെയുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് എത്താൻ വൈകിയ ആംബുലൻസിനെക്കുറിച്ചും രോഗിയെ എങ്ങനെ ആശുപത്രിയിലെത്തിച്ചുവെന്നുമൊക്കെ ചർച്ച ചെയ്യാനും മാത്രം Normalcy ഇവിടെ ഇപ്പൊഴും ഉണ്ടല്ലോ എന്നോർത്ത് ചെറിയൊരാശ്വാസം. ഓരോ ദിവസത്തെയും പുതിയ രോഗബാധയുടെ എണ്ണം കേൾക്കുമ്പൊഴും അടുത്ത ദിവസമെങ്കിലും ഇത് പതിനായിരത്തിൻ്റെ താഴേക്കെങ്കിലും എത്തിയിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചുപോവാറുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസിറ്റീവായ ശേഷം പത്ത് ദിവസം കഴിഞ്ഞായിരുന്നു മുൻപ് വീണ്ടും ടെസ്റ്റ് ചെയ്തിരുന്നത് എന്നാണോർമ. (ഇപ്പൊ ഗൈഡ് ലൈൻ ചെറുതായി മാറിയിട്ടുണ്ട്)..എങ്കിലും നമുക്ക് ആ പത്ത് ദിവസം ഒന്ന് എടുക്കാം..
കഴിഞ്ഞ പത്ത് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗബാധയുടെ കണക്ക് ഏകദേശം 3.6 ലക്ഷത്തിനു മുകളിലാണ്. എന്ന് വച്ചാൽ ആദ്യത്തെ ദിവസത്തെയാളെ രോഗവിമുക്തൻ/വിമുക്തയായി കണക്കാക്കുമ്പൊഴേക്ക് പുതിയ മൂന്നരലക്ഷം പേർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
ബൈക്കിൽ രോഗിയെ കൊണ്ടുപോവുന്നതിനെക്കുറിച്ചുള്ള വിവാദം കണ്ടപ്പൊ സത്യത്തിൽ ആശ്വാസമാണ് തോന്നിയത്. കുറച്ച് ദിവസം മുൻപ് പലയിടത്തും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഒരു വാർത്താ മാധ്യമത്തിൽ വന്ന വീഡീയോയിലെ ദൃശ്യങ്ങൾ കണ്ണീന്ന് മാഞ്ഞിട്ടില്ല ഇപ്പൊഴും.
അങ്ങനെയുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് എത്താൻ വൈകിയ ആംബുലൻസിനെക്കുറിച്ചും രോഗിയെ എങ്ങനെ ആശുപത്രിയിലെത്തിച്ചുവെന്നുമൊക്കെ ചർച്ച ചെയ്യാനും മാത്രം Normalcy ഇവിടെ ഇപ്പൊഴും ഉണ്ടല്ലോ എന്നോർത്ത് ചെറിയൊരാശ്വാസം..
ഓരോ ദിവസത്തെയും പുതിയ രോഗബാധയുടെ എണ്ണം കേൾക്കുമ്പൊഴും അടുത്ത ദിവസമെങ്കിലും ഇത് പതിനായിരത്തിൻ്റെ താഴേക്കെങ്കിലും എത്തിയിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചുപോവാറുണ്ട്.
പോസിറ്റീവായ ശേഷം പത്ത് ദിവസം കഴിഞ്ഞായിരുന്നു മുൻപ് വീണ്ടും ടെസ്റ്റ് ചെയ്തിരുന്നത് എന്നാണോർമ. (ഇപ്പൊ ഗൈഡ് ലൈൻ ചെറുതായി മാറിയിട്ടുണ്ട്)...എങ്കിലും നമുക്ക് ആ പത്ത് ദിവസം ഒന്ന് എടുക്കാം..
കഴിഞ്ഞ പത്ത് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗബാധയുടെ കണക്ക് ഏകദേശം 3.6 ലക്ഷത്തിനു മുകളിലാണ്. എന്ന് വച്ചാൽ ആദ്യത്തെ ദിവസത്തെയാളെ രോഗവിമുക്തൻ/വിമുക്തയായി കണക്കാക്കുമ്പൊഴേക്ക് പുതിയ മൂന്നരലക്ഷം പേർ.
ആ വേഗത്തിനൊന്ന് തടയിടാനാണ് നമ്മൾ ലോക്ക് ഡൗണൊക്കെ പ്ലാൻ ചെയ്യുന്നതും..
തികച്ചും സാധാരണമായി നടക്കുന്ന സംഭവങ്ങൾ വാർത്തയാവില്ലെന്നാണ് എൻ്റെ ധാരണ. " ഇന്ന് രാവിലെ നേരം വെളുത്തു " എന്ന് ബ്രേക്കിങ്ങ് ന്യൂസ് വരാറില്ലല്ലോ. ഈ അപൂർവമായ, വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലും രോഗിയെ സ്കൂട്ടറിൽ എത്തിച്ചത് വിവാദമാവാൻ തക്കവിധമുള്ള ഒരു വിരളമായ സംഭവമാണെന്ന ആശ്വാസം.
ഏതാനും മണിക്കൂറുകളായി ആ സംഭവത്തെക്കുറിച്ചുള്ള വിവിധ കുറിപ്പുകൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏറ്റവും അവസാനം വായിച്ചത് ആ രോഗിയെ ചികിൽസിച്ച ഡോക്ടറുടെ കുറിപ്പും. ഡൊമിസിലിയറി സെൻ്ററിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കുമ്പൊ പൾസ് നിരക്കും റെസ്പിരേറ്ററി റേറ്റും ഉയർന്നും ഓക്സിജൻ്റെ അളവ് കുറഞ്ഞും പാതി അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടർ എഴുതിയത് വായിച്ചു.
ആംബുലൻസിന് അറിയിച്ചിരുന്നെന്നും ആംബുലൻസ് എത്താൻ കാത്ത് നിൽക്കാതെ എത്തിച്ച സന്നദ്ധ പ്രവർത്തകരായിരുന്നു സ്കൂട്ടറിലെന്നും വൈകിയിരുന്നെങ്കിൽ അപകടസാധ്യതയുണ്ടായിരുന്നെന്നും...
പ്രാഥമിക ചികിൽസയ്ക്ക് ശേഷം രോഗിക്ക് ബോധം അല്പാല്പം തിരികെ വന്നുവെന്ന് വായിച്ചു..ആശ്വാസം.
അവസരോചിതമായ ഇടപെടൽ കൊണ്ട് ഒരാളുടെ ജീവൻ രക്ഷിച്ച സംഭവമായി കാണാനേ തോന്നുന്നുള്ളൂ....
വഴിയിലൂടി കടന്നുപോന്നപ്പൊ വഴിയരികിൽ ഒരു നാലഞ്ചിടങ്ങളിൽ താൽക്കാലികമായ വിശ്രമ സങ്കേതങ്ങൾ പോലെ കെട്ടിയുയർത്തിയത് ശ്രദ്ധിച്ചിരുന്നു.
വാഹനങ്ങളും മറ്റും പരിശോധിക്കാനുള്ള പൊലീസുകാർക്ക് ഒരു തണലിനായി ഉണ്ടാക്കിയിരിക്കുന്നതാണ്. ഫാനിട്ടില്ലെങ്കിൽ വിയർത്തുകുളിക്കുന്ന ചൂടാണ് മുറിക്കുള്ളിൽ...അപ്പൊഴാണ്. ഇതൊക്കെ കഴിഞ്ഞ ഒന്നൊന്നര വർഷമായി ഏറിയും കുറഞ്ഞും അവർ ചെയ്യുന്നുണ്ട്. അവരുടെ ജോലിയാണ്....അവരത് പറഞ്ഞുനടക്കുന്നുമുണ്ടാവില്ല. അതുപോലെതന്നെയാണ് കൊവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരും സംവിധാനങ്ങളും.
അങ്ങനെ ഒരു വലിയ വിഭാഗം ഒന്നിച്ചു നിന്ന് പണിയെടുത്തിട്ടാണ് സഹായാഭ്യർഥനകൾക്ക് പകരം നമുക്കിങ്ങനെ പല സംഭവങ്ങൾ ഓൺലൈനിൽ ചർച്ചചെയ്യാൻ ലക്ഷുറി കിട്ടുന്നത്..
വെറുതേ വിവാദങ്ങളുണ്ടാക്കണമെന്ന് തോന്നുമ്പൊ ഒന്നരവർഷമായി പൊരുതിനിൽക്കുന്ന ആരോഗ്യസംവിധാനത്തെക്കുറിച്ചും ആരോഗ്യപ്രവർത്തകരെക്കുറിച്ചൂടിയൊന്ന് ഓർത്താൽ കൊള്ളാം..
അവസരോചിതമായി പ്രവർത്തിച്ച അശ്വിനും രേഖയ്ക്കും അഭിനന്ദനങ്ങൾ
(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)
അങ്ങനെയുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് എത്താൻ വൈകിയ ആംബുലൻസിനെക്കുറിച്ചും രോഗിയെ എങ്ങനെ ആശുപത്രിയിലെത്തിച്ചുവെന്നുമൊക്കെ ചർച്ച ചെയ്യാനും മാത്രം Normalcy ഇവിടെ ഇപ്പൊഴും ഉണ്ടല്ലോ എന്നോർത്ത് ചെറിയൊരാശ്വാസം. ഓരോ ദിവസത്തെയും പുതിയ രോഗബാധയുടെ എണ്ണം കേൾക്കുമ്പൊഴും അടുത്ത ദിവസമെങ്കിലും ഇത് പതിനായിരത്തിൻ്റെ താഴേക്കെങ്കിലും എത്തിയിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചുപോവാറുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസിറ്റീവായ ശേഷം പത്ത് ദിവസം കഴിഞ്ഞായിരുന്നു മുൻപ് വീണ്ടും ടെസ്റ്റ് ചെയ്തിരുന്നത് എന്നാണോർമ. (ഇപ്പൊ ഗൈഡ് ലൈൻ ചെറുതായി മാറിയിട്ടുണ്ട്)..എങ്കിലും നമുക്ക് ആ പത്ത് ദിവസം ഒന്ന് എടുക്കാം..
കഴിഞ്ഞ പത്ത് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗബാധയുടെ കണക്ക് ഏകദേശം 3.6 ലക്ഷത്തിനു മുകളിലാണ്. എന്ന് വച്ചാൽ ആദ്യത്തെ ദിവസത്തെയാളെ രോഗവിമുക്തൻ/വിമുക്തയായി കണക്കാക്കുമ്പൊഴേക്ക് പുതിയ മൂന്നരലക്ഷം പേർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
ബൈക്കിൽ രോഗിയെ കൊണ്ടുപോവുന്നതിനെക്കുറിച്ചുള്ള വിവാദം കണ്ടപ്പൊ സത്യത്തിൽ ആശ്വാസമാണ് തോന്നിയത്. കുറച്ച് ദിവസം മുൻപ് പലയിടത്തും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഒരു വാർത്താ മാധ്യമത്തിൽ വന്ന വീഡീയോയിലെ ദൃശ്യങ്ങൾ കണ്ണീന്ന് മാഞ്ഞിട്ടില്ല ഇപ്പൊഴും.
അങ്ങനെയുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് എത്താൻ വൈകിയ ആംബുലൻസിനെക്കുറിച്ചും രോഗിയെ എങ്ങനെ ആശുപത്രിയിലെത്തിച്ചുവെന്നുമൊക്കെ ചർച്ച ചെയ്യാനും മാത്രം Normalcy ഇവിടെ ഇപ്പൊഴും ഉണ്ടല്ലോ എന്നോർത്ത് ചെറിയൊരാശ്വാസം..
ഓരോ ദിവസത്തെയും പുതിയ രോഗബാധയുടെ എണ്ണം കേൾക്കുമ്പൊഴും അടുത്ത ദിവസമെങ്കിലും ഇത് പതിനായിരത്തിൻ്റെ താഴേക്കെങ്കിലും എത്തിയിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചുപോവാറുണ്ട്.
പോസിറ്റീവായ ശേഷം പത്ത് ദിവസം കഴിഞ്ഞായിരുന്നു മുൻപ് വീണ്ടും ടെസ്റ്റ് ചെയ്തിരുന്നത് എന്നാണോർമ. (ഇപ്പൊ ഗൈഡ് ലൈൻ ചെറുതായി മാറിയിട്ടുണ്ട്)...എങ്കിലും നമുക്ക് ആ പത്ത് ദിവസം ഒന്ന് എടുക്കാം..
കഴിഞ്ഞ പത്ത് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗബാധയുടെ കണക്ക് ഏകദേശം 3.6 ലക്ഷത്തിനു മുകളിലാണ്. എന്ന് വച്ചാൽ ആദ്യത്തെ ദിവസത്തെയാളെ രോഗവിമുക്തൻ/വിമുക്തയായി കണക്കാക്കുമ്പൊഴേക്ക് പുതിയ മൂന്നരലക്ഷം പേർ.
ആ വേഗത്തിനൊന്ന് തടയിടാനാണ് നമ്മൾ ലോക്ക് ഡൗണൊക്കെ പ്ലാൻ ചെയ്യുന്നതും..
തികച്ചും സാധാരണമായി നടക്കുന്ന സംഭവങ്ങൾ വാർത്തയാവില്ലെന്നാണ് എൻ്റെ ധാരണ. " ഇന്ന് രാവിലെ നേരം വെളുത്തു " എന്ന് ബ്രേക്കിങ്ങ് ന്യൂസ് വരാറില്ലല്ലോ. ഈ അപൂർവമായ, വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലും രോഗിയെ സ്കൂട്ടറിൽ എത്തിച്ചത് വിവാദമാവാൻ തക്കവിധമുള്ള ഒരു വിരളമായ സംഭവമാണെന്ന ആശ്വാസം.
ഏതാനും മണിക്കൂറുകളായി ആ സംഭവത്തെക്കുറിച്ചുള്ള വിവിധ കുറിപ്പുകൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏറ്റവും അവസാനം വായിച്ചത് ആ രോഗിയെ ചികിൽസിച്ച ഡോക്ടറുടെ കുറിപ്പും. ഡൊമിസിലിയറി സെൻ്ററിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കുമ്പൊ പൾസ് നിരക്കും റെസ്പിരേറ്ററി റേറ്റും ഉയർന്നും ഓക്സിജൻ്റെ അളവ് കുറഞ്ഞും പാതി അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടർ എഴുതിയത് വായിച്ചു.
ആംബുലൻസിന് അറിയിച്ചിരുന്നെന്നും ആംബുലൻസ് എത്താൻ കാത്ത് നിൽക്കാതെ എത്തിച്ച സന്നദ്ധ പ്രവർത്തകരായിരുന്നു സ്കൂട്ടറിലെന്നും വൈകിയിരുന്നെങ്കിൽ അപകടസാധ്യതയുണ്ടായിരുന്നെന്നും...
പ്രാഥമിക ചികിൽസയ്ക്ക് ശേഷം രോഗിക്ക് ബോധം അല്പാല്പം തിരികെ വന്നുവെന്ന് വായിച്ചു..ആശ്വാസം.
അവസരോചിതമായ ഇടപെടൽ കൊണ്ട് ഒരാളുടെ ജീവൻ രക്ഷിച്ച സംഭവമായി കാണാനേ തോന്നുന്നുള്ളൂ....
വഴിയിലൂടി കടന്നുപോന്നപ്പൊ വഴിയരികിൽ ഒരു നാലഞ്ചിടങ്ങളിൽ താൽക്കാലികമായ വിശ്രമ സങ്കേതങ്ങൾ പോലെ കെട്ടിയുയർത്തിയത് ശ്രദ്ധിച്ചിരുന്നു.
വാഹനങ്ങളും മറ്റും പരിശോധിക്കാനുള്ള പൊലീസുകാർക്ക് ഒരു തണലിനായി ഉണ്ടാക്കിയിരിക്കുന്നതാണ്. ഫാനിട്ടില്ലെങ്കിൽ വിയർത്തുകുളിക്കുന്ന ചൂടാണ് മുറിക്കുള്ളിൽ...അപ്പൊഴാണ്. ഇതൊക്കെ കഴിഞ്ഞ ഒന്നൊന്നര വർഷമായി ഏറിയും കുറഞ്ഞും അവർ ചെയ്യുന്നുണ്ട്. അവരുടെ ജോലിയാണ്....അവരത് പറഞ്ഞുനടക്കുന്നുമുണ്ടാവില്ല. അതുപോലെതന്നെയാണ് കൊവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരും സംവിധാനങ്ങളും.
അങ്ങനെ ഒരു വലിയ വിഭാഗം ഒന്നിച്ചു നിന്ന് പണിയെടുത്തിട്ടാണ് സഹായാഭ്യർഥനകൾക്ക് പകരം നമുക്കിങ്ങനെ പല സംഭവങ്ങൾ ഓൺലൈനിൽ ചർച്ചചെയ്യാൻ ലക്ഷുറി കിട്ടുന്നത്..
വെറുതേ വിവാദങ്ങളുണ്ടാക്കണമെന്ന് തോന്നുമ്പൊ ഒന്നരവർഷമായി പൊരുതിനിൽക്കുന്ന ആരോഗ്യസംവിധാനത്തെക്കുറിച്ചും ആരോഗ്യപ്രവർത്തകരെക്കുറിച്ചൂടിയൊന്ന് ഓർത്താൽ കൊള്ളാം..
അവസരോചിതമായി പ്രവർത്തിച്ച അശ്വിനും രേഖയ്ക്കും അഭിനന്ദനങ്ങൾ
(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)