തമ്മില്‍ തല്ലി തീരാതെ ജോസ് കെ മാണിയും പി.ജെ. ജോസഫും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പി.ജെ. ജോസഫ് വിഭാഗം ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജോസ് കെ മാണി യുഡിഎഫ് വിടുമ്പോൾ എൽഡിഎഫ് സര്‍ക്കാറിന് എത്രമാത്രം ഗുണകരമാകുമെന്ന് പറയുകയാണ് എഴുത്തുകാരനായ സഈദ് അബി
Also Read: ജോസിന് 'രണ്ടില' അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ഒരു സർക്കാരിന്റെ അവസാനസമയത്ത് പ്രതിപക്ഷത്ത് നിന്ന് പ്രധാനപ്പെട്ടൊരു പാർട്ടി ഭരണപക്ഷത്തേക്ക് വരുന്നു എന്നത് കേരളത്തിന് മുൻപരിചയമില്ലാത്ത ഒന്നാണ്. ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് പാർട്ടികൾ മാറാറുണ്ട്, കേരളത്തിന്റെ പ്രത്യേകസാഹചര്യത്തിൽ ഭരണം മാറി വരും എന്ന പ്രതീക്ഷ രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ടാകുമ്പോഴാണ് അത് സംഭവിക്കുക. ഭരണം മോശമല്ലെങ്കിലും അങ്ങനെ ഒരു പ്രതീതി പൊതുബോധത്തിൽ ഇക്കാലം വരെ നിലനിന്നിട്ടുണ്ട്. പിജെ ജോസഫ് അങ്ങനെയാണ് രാജി നൽകിയത്, ഒരു കാരണവും എൽ ഡിഎഫിനോട് പറയാതെ ഇറങ്ങി മാണിക്കൊപ്പം കൂടിയത്. പണ്ട് എൽഡിഎഫിൽ ആയിരുന്ന മാണിക്കും സമാനമായ ചരിത്രമുണ്ട്.
പക്ഷെ വിസിന്റെ കാലത്ത് സിപിഐഎമ്മിന് ഒത്തൊരുമ നഷ്ടപെട്ടത് കൊണ്ട് രണ്ടോ മൂന്നോ സീറ്റിന് താഴെ പോയി, അല്ലെങ്കിൽ കേരളരാഷ്ട്രീയത്തിലെ ആനമണ്ടത്തരങ്ങളിൽ ജോസഫിന്റെ പ്രവർത്തി ഇടം പിടിക്കുമായിരുന്നു. ഭരണതുടർച്ച ഉണ്ടാകും എന്ന് ആദ്യ പ്രതീതി സൃഷ്‌ടിച്ച സർക്കാർ 2006- 2011 കാലത്തെ എൽ ഡി എഫ് സർക്കാരാണ്. ജോസഫ് അടക്കമുള്ള എൽ ഡി എഫിന് തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തതും.
2021 ലെ അവസ്ഥ അതിനേക്കാൾ എൽ ഡി എഫ് അനുകൂലമാണ്. സിപിഐഎമ്മിൽ വിഭാഗീയതയില്ല, സഖാക്കൾ വോട്ട് ചെയ്യാൻ മടിയുള്ള ഒരു മണ്ഡലവും കേരളത്തിലില്ല. എൽ ഡി എഫ് സുശക്തമാണ്. പാർട്ടികൾ ആവശ്യത്തിനും അനാവശ്യത്തിനുമുണ്ട്. പിണറായി വിജയൻ എന്ന നേതൃത്വം ജനങ്ങൾക്ക് ഇടയിൽ നേതൃപരമായി സ്വീകാര്യതയുണ്ട്. സർക്കാരിന്റെ നേട്ടങ്ങളുണ്ട്. അതൊക്കെ ആയിരിക്കാം ജോസിന് ശക്തി പകർന്ന ഒരു ഘടകം.
ജോസ് യുഡിഎഫ് വിട്ടതോട് കൂടി ഏത് ഇടതനുകൂല സാഹചര്യത്തിലും യുഡിഎഫ് ഭരണവിരുദ്ധ സമയത്തും യുഡിഎഫിൽ ഉറച്ച് നിൽക്കുന്ന അഞ്ചിൽ കുറയാത്ത സീറ്റുകൾ എൽ ഡിഎഫ് ഉറപ്പിച്ചു. പണ്ട് ഒരു കേരളാകോൺഗ്രസ് പോയപ്പോൾ നഷ്‌ടമായ തിരുവതാംകൂർ ശക്തി സിപിഐഎം 10 കൊല്ലം കൊണ്ടാണ് വീണ്ടെടുത്തത്. ഇപ്പോൾ പത്തനംതിട്ടയിൽ ഒക്കെ നമുക്ക് അത് കാണാവുന്നതാണ്. ഒരു കേരളാകോൺഗ്രസും ഇല്ലാതിരുന്ന സമയത്താണ് എൽ ഡി എഫ് ചരിത്ര നേട്ടം അവിടെങ്ങളിൽ സാധ്യമാക്കിയത്, അത് അത്പോലെ നിലനിർത്താൻ 2021 ൽ ചിലപ്പോൾ കഴിയില്ല, അപ്പോഴാണ് ജോസ് പാർട്ടി എൽഡിഎഫിൽ വരുന്നത്. വീരനും മറ്റും വന്ന് സിപിഐഎം സ്വാധീനമുള്ളടത്ത് സീറ്റ് വാങ്ങി മുന്നണിയിൽ ആകും പോലെയല്ല ജോസ് പാർട്ടി വരുന്നത്. അവർ ചോദിക്കുന്നതിൽ പകുതി സീറ്റും എൽഡിഎഫിന് അനുകൂല കാലത്തും നേട്ടമുണ്ടാക്കാൻ കഴിയാത്ത മണ്ഡലങ്ങളാണ്.
യുഡിഎഫിന് ഇനി അവശേഷിക്കുന്ന 2 സാധ്യതയിൽ ലീഗും കോൺഗ്രസുമുണ്ട്. ലീഗ് കഴിഞ്ഞ തവണ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ പാർട്ടിയാണ്. അവർക്ക് ഒരു കൊടുവള്ളി കൂടെ ജയിക്കാൻ കഴിഞ്ഞാലും വലിയ മാറ്റമില്ല.മത്സരിക്കുന്നതിൽ 75% സീറ്റും ജയിച്ച പാർട്ടിയാണ് ലീഗ്. അത്കൊണ്ട് യുഡിഎഫിന് ലീഗിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുക വയ്യ. ഇപ്പോഴത്തെ വിവാദം ഉള്ളതിൽ ചിലത് കൂടി ലീഗിന് നഷ്ടപ്പെടുത്തും. പിന്നെ ഉള്ള പ്രതീക്ഷ കോൺഗ്രസും ജോസഫുമാണ്. ജോസഫ് 1 സീറ്റ് കൂടി അതികം ജയിച്ചാലും എവിടെയുമെത്തില്ല. കോൺഗ്രസ് തന്നെ 25 ൽ കൂടുതൽ സീറ്റുകൾ നേടണം. നിലവിലെ ചെന്നിത്തലയിലുള്ള ജനങ്ങളുടെ അവിശ്വാസവും ഗ്രൂപ്പ് പ്രശ്നങ്ങളും അതിൽ പകുതി പോലും ലക്‌ഷ്യം കാണിക്കില്ല. അപ്പോഴാണ് ബിജെപി- കോൺഗ്രസ്- ലീഗ് മുന്നണിക്ക് യൂഡീഎഫ് മുന്നണിയേക്കാൾ പ്രാധ്യാന്യവും സാധ്യതയും വരുന്നത്, അതിനെ എൽ ഡിഎഫ് നേരിട്ടെ മതിയാകൂ. ജനങ്ങളെ അണിനിരത്തുക തന്നെ വേണം.2021 ൽ എൽഡിഎഫ് ആകെ ഭയക്കേണ്ടത് വർഗീയ കൂട്ടുകെട്ടുകൾ മാത്രമാണ് .2011 ലെ പോലെയല്ല സ്ഥിതി, വർഗ്ഗീയകൂട്ട്കെട്ടും മാധ്യമങ്ങളും രണ്ടും കൽപ്പിച്ചാണ്. അതാണ് നിലവിലുള്ള എൽഡിഎഫിന്റെ ഏക വെല്ലുവിളി.
ജോസ് കെ മാണി ഇപ്പോൾ ചിഹ്നമുള്ള പാർട്ടിയുടെ ചെയർമാനാണ്.അങ്ങനെ ഒരു പാർട്ടി യുഡിഎഫ് വിടുന്നത് യൂഡിഎഫിന്റെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. എൽ ഡിഎഫിലേക്ക് വരുന്നത് ഏതൊരു ഭരണമുന്നണിക്കും നേട്ടവും ആത്മവിശ്വാസവും അവകാശപ്പെടാവുന്ന ഒന്നാണ് . എൽഡിഎഫ് എന്ന മുന്നണി രാഷ്ട്രീയപരമായി യുഡിഎഫിന്റെ മുമ്പിൽ ഭരണം ഉറപ്പിച്ച് കഴിഞ്ഞു
(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)