ആപ്പ്ജില്ല

പൃഥ്വിരാജ് സുകുമാരൻ ചെയ്ത അപരാധമെന്താണ്?

ഫാസിസ്റ്റുകളുടെ കേരളത്തിലെ നേട്ടം വലിയൊരു പൂജ്യമാണ്. എന്നിട്ടും അവർ ഇത്രയും ധാർഷ്ട്യം പ്രകടിപ്പിക്കുന്നു.

Samayam Malayalam 31 May 2021, 10:06 am
''സുകുമാരൻ്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം...''
Samayam Malayalam prithviraj

ജനം ടി.വിയുടെ ഒഫിഷ്യൽ പേജിൽ വന്ന വാചകമാണിത്. ഒട്ടും അത്ഭുതം തോന്നുന്നില്ല. ജനം ടി.വിയിൽനിന്ന് മാന്യത പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ! പൃഥ്വിരാജ് സുകുമാരൻ ചെയ്ത അപരാധമെന്താണെന്ന് സന്ദീപ് ദാസ് അഭിപ്രായപ്പെട്ടു.

അയാൾ ലക്ഷദ്വീപിനുവേണ്ടി സംസാരിച്ചു. അവിടെ നടന്നുകൊണ്ടിരിക്കുന്ന നെറികേടുകൾക്കെതിരെ പ്രതിഷേധിച്ചു. താൻ മനുഷ്യത്വത്തിൻ്റെ പക്ഷത്താണെന്ന് ഉറക്കെയുറക്കെ പറഞ്ഞു.
ദ്വീപുജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വി എഴുതിയ ലേഖനത്തിന് ഉന്നത നിലവാരം ഉണ്ടായിരുന്നെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഇങ്ങനെയാണ് പൃഥ്വി കുറിച്ചത്-
''ലക്ഷദ്വീപുവാസികളുടെ ശബ്ദം കേൾക്കണം. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവർക്കറിയാം. അവരെ വിശ്വസിക്കൂ...!''
പൃഥ്വിയുടെ വാക്കുകളിൽ പ്രതിഫലിച്ചത് ജനാധിപത്യബോധമാണ്. എന്നാൽ മിത്രങ്ങൾ അതിനോട് എങ്ങനെയാണ് പ്രതികരിച്ചത്?
അവർ പൃഥ്വിയുടെ അച്ഛനെ അധിക്ഷേപിച്ചു. അഭിനയിക്കാൻ വന്നവൻ ആ പണി ചെയ്താൽ മതി എന്ന് അലമുറയിട്ടു. തെറികള്‍ കൊണ്ട് പൃഥ്വിയെ മൂടി!
അതിൻ്റെ പേരാണ് ഫാസിസം. അവർക്ക് ജനാധിപത്യം എന്താണെന്ന് മനസ്സിലാവില്ലല്ലോ!

സന്ദീപ് ദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

''സുകുമാരൻ്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം...''
ജനം ടി.വിയുടെ ഒഫിഷ്യൽ പേജിൽ വന്ന വാചകമാണിത്. ഒട്ടും അത്ഭുതം തോന്നുന്നില്ല. ജനം ടി.വിയിൽനിന്ന് മാന്യത പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ!
പൃഥ്വിരാജ് സുകുമാരൻ ചെയ്ത അപരാധമെന്താണ്?

അയാൾ ലക്ഷദ്വീപിനുവേണ്ടി സംസാരിച്ചു. അവിടെ നടന്നുകൊണ്ടിരിക്കുന്ന നെറികേടുകൾക്കെതിരെ പ്രതിഷേധിച്ചു. താൻ മനുഷ്യത്വത്തിൻ്റെ പക്ഷത്താണെന്ന് ഉറക്കെയുറക്കെ പറഞ്ഞു.
ദ്വീപുജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വി എഴുതിയ ലേഖനത്തിന് ഉന്നത നിലവാരം ഉണ്ടായിരുന്നു. ഇങ്ങനെയാണ് പൃഥ്വി കുറിച്ചത്-
''ലക്ഷദ്വീപുവാസികളുടെ ശബ്ദം കേൾക്കണം. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവർക്കറിയാം. അവരെ വിശ്വസിക്കൂ...!''
പൃഥ്വിയുടെ വാക്കുകളിൽ പ്രതിഫലിച്ചത് ജനാധിപത്യബോധമാണ്. എന്നാൽ മിത്രങ്ങൾ അതിനോട് എങ്ങനെയാണ് പ്രതികരിച്ചത്?
അവർ പൃഥ്വിയുടെ അച്ഛനെ അധിക്ഷേപിച്ചു. അഭിനയിക്കാൻ വന്നവൻ ആ പണി ചെയ്താൽ മതി എന്ന് അലമുറയിട്ടു. തെറികള് കൊണ്ട് പൃഥ്വിയെ മൂടി!

അതിൻ്റെ പേരാണ് ഫാസിസം. അവർക്ക് ജനാധിപത്യം എന്താണെന്ന് മനസ്സിലാവില്ലല്ലോ!
കഴിഞ്ഞ ദിവസം മനോരമ ചാനലിൽ നടന്ന ചർച്ച കണ്ടിരുന്നു. ലക്ഷദ്വീപിൽ യാതൊരു പ്രശ്നവുമില്ലെന്ന് സ്ഥാപിക്കാനെത്തിയ ഒരു മിത്രം അവതാരകയായ ഷാനി പ്രഭാകരനെ നല്ലതുപോലെ ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്. എതിർസ്വരങ്ങളെ അടിച്ചമർത്തുന്നത് ഫാസിസത്തിൻ്റെ പ്രത്യേകതയാണ്. ഗൗരി ലങ്കേഷ്,സഞ്ജീവ് ബട്ട്,കഫീൽ ഖാൻ തുടങ്ങിയ പേരുകൾ ആ വസ്തുതയ്ക്ക് അടിവരയിടും.

ഫാസിസ്റ്റുകളുടെ കേരളത്തിലെ നേട്ടം വലിയൊരു പൂജ്യമാണ്. എന്നിട്ടും അവർ ഇത്രയും ധാർഷ്ട്യം പ്രകടിപ്പിക്കുന്നു. ഇക്കണക്കിന് ഇവിടെ അവർ ശക്തിപ്രാപിച്ചാൽ എന്താകും സ്ഥിതി!? അത് തടയാനുള്ള ഉത്തരവാദിത്തം നമ്മൾക്കാണ്.

ലക്ഷദ്വീപ് വിഷയത്തിൽ ഒരുപാട് സെലിബ്രിറ്റികൾ പ്രതികരിച്ചിരുന്നു. പക്ഷേ പൃഥ്വിരാജാണ് മിക്കവർക്കും വഴികാട്ടിയത്. പൃഥ്വി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ ചുവടുപിടിച്ചാണ് ബാക്കിയുള്ളവർ വന്നത്. ഇനിയും പ്രതികരിക്കാത്ത
നിരവധി പ്രമുഖരുണ്ട്. ആ നിലയ്ക്ക് പൃഥ്വി പിന്തുണയും അഭിനന്ദനവും അർഹിക്കുന്നു.
പൗരത്വ നിയമത്തിനെ എതിർത്തതോടെയാണ് പൃഥ്വി ഫാസിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയത്. പൃഥ്വിയ്ക്ക് പിറന്നാൾ ആശംസ നേർന്ന മീനാക്ഷി എന്ന ബാലതാരത്തിനുവരെ തെറിവിളികേൾക്കേണ്ടിവന്നു!

എന്തായാലും പൃഥ്വിയ്ക്ക് അഭിമാനിക്കാം. മിത്രങ്ങൾ ഒരാളെ നിരന്തരം എതിർക്കുന്നുണ്ടെങ്കിൽ അയാളുടെ പ്രയാണം ശരിയായ ദിശയിലാണ്!
ചാണകം വാരിയെറിയുന്നവരോട് ഒന്നേ പറയാനുള്ളൂ. സൈബർ അറ്റാക്ക് എന്ന പ്രയോഗം മലയാളികൾ ശീലിച്ചുതുടങ്ങിയ സമയത്ത് ആ വിഷയത്തിൽ മാസ്റ്റർഡിഗ്രി പൂർത്തിയാക്കിയ ആളാണ് പൃഥ്വി! അയാളെയാണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കുന്നത്!
അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഡയലോഗ് ഒാർമ്മിക്കാം-''ആളറിഞ്ഞ് കളിക്കടാ...!''


(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)

ആര്‍ട്ടിക്കിള്‍ ഷോ