Facebook Post Of Sreejith Perumana About India Oxygen Crisis
'പ്രാണവായു പോലും കിട്ടാതെ ജനങ്ങൾ തെരുവിൽ മരിച്ചുവീഴുന്നു'
ഓക്സിജൻ കിട്ടാക്കനിയായ രാജ്യത്ത് മൃദദേഹങ്ങൾ സംസ്കരിക്കാൻ പോലും ഒരിഞ്ച് ഭൂമി ലഭിക്കാനില്ല. ഇവന്മാരെയൊക്കെ പേറുന്ന ജനതക്ക് ഇതിലും വലുത് വരാനിരുന്നതാ എന്ന് പറയുന്നതാകും ശരി എന്ന് അഡ്വ ശ്രീജിത്ത് പെരുമന അഭിപ്രായപ്പെട്ടു.
Samayam Malayalam26 Apr 2021, 2:24 pm
രാജ്യത്ത് ഒക്സിജൻ ലഭ്യതയുടെ കുറവ് കൊണ്ട് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല് പേര്ക്ക് ജീവന് നഷ്ടപ്പെട്ടത്. ഈ ഘട്ടത്തില് കേന്ദ്ര സര്ക്കാര് ജനങ്ങളോട് സ്വീകരിക്കുന്ന നിലപാടുകളെ പറ്റി അഡ്വ ശ്രീജിത്ത് പെരുമന എഴുതുയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
ആദ്യം അവർ പറഞ്ഞു ആധാർ കാർഡെടുക്കാൻ. എല്ലാം ഉൾപ്പെടുന്ന ഒരേയൊരു തിരിച്ചറിയിൽ രേഖയായിരിക്കും അതെന്നും ഉത്തരവുണ്ടായി. നമ്മൾ അനുസരിച്ചു. പിന്നീടവർ പറഞ്ഞു , ആധാർ കാർഡ് ബാങ്കുമായും, പാൻ കാർഡുമായും,മൊബൈലുമായും സർവ്വമാന സേവനങ്ങളുമായും ലിങ്ക് ചെയ്യാൻ. അല്ലെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് പറഞ്ഞു. നമ്മൾ അനുസരിച്ചു. ബാബാ രാംദേവ് യോഗ പഠിപ്പിക്കുന്നത് നിർത്തി നൂഡിൽസ് കച്ചവടം തുടങ്ങി. നമ്മൾ തിന്നു. രാജ്യസ്നേഹം വളരാൻ സിനിമ തിയേറ്ററിൽ എഴുനേറ്റ് നിന്ന് ദേശീയഗാനം പാടാൻ പറഞ്ഞു. നമ്മൾ പാടി. കള്ളപ്പണം ഇല്ലാതെയാക്കി നമ്മളെ ഉദ്ധരിക്കാനാണെന്നും പറഞ്ഞുകൊണ്ട് 1000 , 500 നോട്ടുകൾ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു. നീണ്ട ക്യുവിൽ നിന്നുകൊണ്ട് കയ്യിലുള്ള പണം മാറ്റിയെടുക്കാൻ ഉത്തരവിറക്കി. മാറ്റിയില്ലെങ്കിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അസാധുവാകുമെന്ന് ഭീഷണിപ്പെടുത്തി. നമ്മൾ അനുസരിച്ചു. പിന്നീട് 2000 രൂപ ചില്ലറയ്ക്കായി നെട്ടോട്ടമോടാൻ പറഞ്ഞു. അതും അനുസരിച്ചു. കഞ്ഞി കുടിക്കാൻ കാശില്ലാത്ത ദരിദ്രവാസികളുടെ പണമെടുത്ത് ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ടു. ഇന്നല്ലെങ്കിൽ നാളെ റോക്കറ്റ് ചന്ദ്രനിൽ എത്തിയാൽ നമ്മുടെ കഷ്ടകാലമെല്ലാം മാറും എന്ന് കരുതി. എന്നാൽ ശൂന്യാകാശത്തുവെച്ച് റോക്കറ്റ് വഴിതെറ്റി ഇടിച്ചിറങ്ങി. അതും നമ്മൾ അംഗീകരിച്ചു. പാചകവാതകത്തിന്റെ സബ്സിഡി തിരികെ നൽകാൻ ആവശ്യപ്പെട്ടു. മുഖ്യ രാഷ്ട്രീയ നേതാക്കൾ നൽകിയില്ല നമ്മൾ അനുസരിച്ചു. നികുതി ദായകരുടെയും ദരിദ്ര നാരായണന്മാരുടെയും ബ്രെഡിന്റെ നികുതി ഉപയോഗിച്ച് 3000 കോടിയുടെ പ്രതിമയുണ്ടാക്കി . ഇപ്പോൾ കാക്കയ്ക്ക് തൂറാൻ കൃത്യമായ കക്കൂസായി പ്രവർത്തിക്കുന്നു. നമ്മൾ നോക്കി നിൽക്കുന്നു. പതിനായിരക്കണക്കിന് കോടി രൂപ ലോണെടുത്ത ശേഷം രണ്ട് കച്ചവടക്കാർ വിദേശത്തേക്ക് മുങ്ങുന്നു. ഒരുമാസത്തെ വാടക നൽകാത്തതിന് ദരിദ്രവാസിയുടെ വീട്ടിലെ കറണ്ടിന്റെ ഫ്യുസ് ഊരുന്നു. അധികാരികളെ ഭയന്ന് നമ്മൾ പണം അടയ്ക്കുന്നു. പത്തോളം ആളുകളെ ചുട്ടുകൊന്ന തീവ്രവാദ കേസിലെ ഒന്നാം പ്രതി ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് മത്സരിക്കുന്നു. നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തേക്കാൾ കൂടുതൽ ഉന്നതിയിലെത്തുന്നു. നമ്മൾ എണ്ണിക്കൊണ്ടേയിരിക്കുന്നു. ഒരു അർദ്ധരാത്രിയിൽ GST പ്രഖ്യാപിക്കുന്നു. എല്ലാ വസ്തുക്കളുടെയും വില കുത്തനെ കുതിച്ചുയരുന്നു. നമ്മൾ അതും അയവിറക്കുന്നു. ലോക്കൽ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുമ്പോഴും ബുള്ളറ്റ് ട്രെയിനുകൾക്കായി ട്രാക്കുകൾ തുറക്കുന്നു. നമ്മൾ ഒരു റൈഡിനായി കാത്തിരിക്കുന്നു. ഒരു സുപ്രഭാതത്തിൽ സ്വന്തം പൗരന്മാരെ നിരത്തി നിർത്തിയിട്ട് ചോദിച്ചു നിങ്ങളൊക്കെ ആരാണെന്ന് ഈ രാജ്യക്കാരാണോ എന്ന് തെളിയിക്കണമെന്ന് നിങ്ങളുടെ മതമേതാണെന്ന് നമ്മൾ പൗരത്വം തെളിയിക്കാൻ നിർബന്ധിതരാകുന്നു. ഇന്ത്യൻ ഭൂമി കയ്യേറാൻ വരുന്നവരെ കൊല്ലാൻ കൊള്ളവിലക്ക് റഫേൽ യുദ്ധവിമാനം മേടിക്കണമെന്ന് പറയുന്നു. കോൺഗ്രസ്സ് സർക്കാർ നിശ്ചയിച്ച തുകയുടെ മൂന്നിരട്ടി കൊടുത്ത് മേടിച്ച് തേങ്ങ ഉടച്ച്, നാരങ്ങയും പച്ചമുളകും തൂക്കിയിട്ട് യുദ്ധം കാത്തിരിക്കുന്നു. ചൈന ഇന്ത്യൻ സൈനികരെ കൊന്ന് ഇന്ത്യൻ ഭൂമി കയ്യേറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു 56" ഇഞ്ച് പ്രധാന മന്ത്രി നിഷേധിക്കുന്നു. ചൈന ഇന്ത്യയുടെ 38000 സ്ക്വയർ കിലോമീറ്റർ കയ്യേറിയെന്ന് ഒടുവിൽ പാർലമെന്റിൽ പ്രതിരോധമന്ത്രി സമ്മതിക്കുന്നു. പാകിസ്ഥാനും, ചൈനയും, നേപ്പാളുമെല്ലാം നമ്മുടെ ഭൂമി കയ്യേറി ഭൂപടങ്ങൾ ഉണ്ടാക്കിയപ്പോൾ പറഞ്ഞു അവരെ പാഠം പഠിപ്പിക്കുമെന്ന്? ഒടുവിൽ മാക് മോഹൻ ലൈനിൽ ചെറുനാരങ്ങയും, പച്ചമുളകും കെട്ടിയിട്ട്, ആപ്പുകൾ നിരോധിച്ച ശേഷം പ്രഖ്യാപിച്ചുആരും ഒന്നും ഭയപ്പെടേണ്ടെന്ന് കിസാൻ ബചാവോ എന്ന് പറഞ്ഞപ്പോൾ കർഷകർ കരുതി കർഷകരെ സംരക്ഷിക്കൂ എന്നാണ് മുദ്രാവാക്യം ഉയർത്തുന്നതെന്ന് ഒടുവിലിപ്പോൾ പ്രതിപക്ഷത്തെ പുറത്താക്കി പാർലമെന്റിൽ കർഷക വിരുദ്ധ നിയമം പാസാക്കി കോർപറേറ്റുകളുടെ കോണകം കഴുകയാണ് ഇന്ത്യൻ ഹിറ്റ്ലറും സംഘവും... കൊറോണയെന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ... മരുന്നൊന്നും വേണ്ട പാട്ട കൊട്ടി, ഗോ കൊറോണ പാട്ടുപാടി, രാമക്ഷേത്രത്തിനു തറക്കല്ലിട്ടാൽ കൊറോണ പമ്പ കടക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കൊറോണ ബാധിത രാജ്യമായി മാറി... പ്രാണവായു പോലും കിട്ടാതെ ജനങ്ങൾ തെരുവിൽ മരിച്ചുവീഴുന്നു....
ഓക്സിജൻ കിട്ടാക്കനിയായ രാജ്യത്ത് മൃദദേഹങ്ങൾ സംസ്കരിക്കാൻ പോലും ഒരിഞ്ച് ഭൂമി ലംഭിക്കാനില്ല.. ഇവന്മാരെയൊക്കെ പേറുന്ന ജനതക്ക് ഇതിലും വലുത് വരാനിരുന്നതാ എന്ന് പറയുന്നതാകും ശരി.
(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.