സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകളെ നര്‍മ്മ രൂപത്തില്‍ വിമർശിക്കുന്ന റോസ്റ്റിങ് വീഡിയോകള്‍ക്ക് വേണ്ടി കേരള പോലീസ് പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. 'കോൺസ്റ്റബിൾ കുട്ടൻ പിള്ള' എന്ന കഥാപാത്രത്തിലൂടെയാണ് 'പി സി കുട്ടൻ പിള്ള സ്പീക്കിങ്' പരിപാടി. ആദ്യ വീഡിയോ റിലീസ് ചെയ്‍തു. പ്രതികരണങ്ങളുമെത്തി.
മാധ്യമപ്രവർത്തകയായ മനുജ മൈത്രി ഫേസ്ബുക്കില്‍ എഴുതിയ പ്രതികരണം
വിളവ് തിന്നുന്ന വേലികൾ
-----------------------
കേരള പോലീസ് വിഭാഗം, കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനസേനയാണ്. അതായത് സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർവഹണവും നടത്തേണ്ടതിന്റെ ചുമതല പോലീസിനാണ്. അല്ലാതെ ട്രോളിങ്ങും verbal റേപ്പ് കോമഡി അടിക്കലുമല്ല.
യുട്യൂബിലെ സ്ഥിരം ട്രോൾ ചെയ്യപ്പെടുന്ന വ്യക്തിയാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന ടിക്കറ്റോക് സ്റ്റാർ ധന്യ. ആണ് പുറകെ നടന്നു ട്രോളിയിട്ടും, തെറി വിളിച്ചിട്ടും Tiktok അക്കൗണ്ട് പൂട്ടാതെ തോളോട് തോൾ ഇടിച്ചു നിൽക്കുന്ന ഹെലൻ ഓഫ് സ്പാർട്ടയോട് ഓൺലൈൻ കുല മല്ലു പുരുഷന് അസഹിഷ്ണുത ഉണ്ടാവുന്നത് സ്വാഭാവികം. ആ അസഹിഷ്ണുത ആണായ പോലീസ് മാമനും ഉണ്ടാകും.
ആദ്യത്തെ യൂട്യൂബ് വീഡിയോക്ക് റീച് കിട്ടാൻ ഹെലൻ ഓഫ് സ്പാർട്ടയെ ട്രോളിയ പോലീസ് ചെയ്തത് വെറുമൊരു യൂട്യൂബ് വീഡിയോ അല്ല. ആരെയും ഏതറ്റവും വരെ സൈബർ വിചാരണ ചെയ്യാനുള്ള മൗന അനുവാദമാണ്. ഹെലൻ ഓഫ് സ്പാർട്ട എന്നല്ല ഓൺലൈൻ ലോകത്ത് lynching നേരിടുന്ന humiliate ചെയ്യപ്പെടുന്ന പെണ്ണിന് പോലീസ് ആങ്ങളയുടെ വക ഉന്തിന്റെ കൂടെ ഒരു തള്ളും.. റീച് കിട്ടാൻ കാണിക്കുന്ന ഇമ്മാതിരി പേക്കൂത് ഒക്കെ നിങ്ങളുടെ അക്കൗണ്ടിൽ പറ്റെഴുതി തെറി വിളിക്കാൻ മറ്റുള്ളവർക്ക് പറ്റ് ബുക്കിന്റെ കോപി എടുത്ത് നാട്ടുകാർക്ക് കൊടുത്തപോലെയുണ്ട്. വേലി തന്നെ വിളവ് തിന്നാൽ കള്ളന്മാർക്ക് വേലി ചാടാതെ വിള പറിക്കാൻ എളുപ്പമാണ്.
- ലേഖിക മാധ്യമപ്രവർത്തകയാണ്
(ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ ലേഖകന്‍റെ /ലേഖികയുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിന്റെ അഭിപ്രായമല്ല)
മാധ്യമപ്രവർത്തകയായ മനുജ മൈത്രി ഫേസ്ബുക്കില്‍ എഴുതിയ പ്രതികരണം
വിളവ് തിന്നുന്ന വേലികൾ
-----------------------
കേരള പോലീസ് വിഭാഗം, കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനസേനയാണ്. അതായത് സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർവഹണവും നടത്തേണ്ടതിന്റെ ചുമതല പോലീസിനാണ്. അല്ലാതെ ട്രോളിങ്ങും verbal റേപ്പ് കോമഡി അടിക്കലുമല്ല.
യുട്യൂബിലെ സ്ഥിരം ട്രോൾ ചെയ്യപ്പെടുന്ന വ്യക്തിയാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന ടിക്കറ്റോക് സ്റ്റാർ ധന്യ. ആണ് പുറകെ നടന്നു ട്രോളിയിട്ടും, തെറി വിളിച്ചിട്ടും Tiktok അക്കൗണ്ട് പൂട്ടാതെ തോളോട് തോൾ ഇടിച്ചു നിൽക്കുന്ന ഹെലൻ ഓഫ് സ്പാർട്ടയോട് ഓൺലൈൻ കുല മല്ലു പുരുഷന് അസഹിഷ്ണുത ഉണ്ടാവുന്നത് സ്വാഭാവികം. ആ അസഹിഷ്ണുത ആണായ പോലീസ് മാമനും ഉണ്ടാകും.
ആദ്യത്തെ യൂട്യൂബ് വീഡിയോക്ക് റീച് കിട്ടാൻ ഹെലൻ ഓഫ് സ്പാർട്ടയെ ട്രോളിയ പോലീസ് ചെയ്തത് വെറുമൊരു യൂട്യൂബ് വീഡിയോ അല്ല. ആരെയും ഏതറ്റവും വരെ സൈബർ വിചാരണ ചെയ്യാനുള്ള മൗന അനുവാദമാണ്. ഹെലൻ ഓഫ് സ്പാർട്ട എന്നല്ല ഓൺലൈൻ ലോകത്ത് lynching നേരിടുന്ന humiliate ചെയ്യപ്പെടുന്ന പെണ്ണിന് പോലീസ് ആങ്ങളയുടെ വക ഉന്തിന്റെ കൂടെ ഒരു തള്ളും.. റീച് കിട്ടാൻ കാണിക്കുന്ന ഇമ്മാതിരി പേക്കൂത് ഒക്കെ നിങ്ങളുടെ അക്കൗണ്ടിൽ പറ്റെഴുതി തെറി വിളിക്കാൻ മറ്റുള്ളവർക്ക് പറ്റ് ബുക്കിന്റെ കോപി എടുത്ത് നാട്ടുകാർക്ക് കൊടുത്തപോലെയുണ്ട്. വേലി തന്നെ വിളവ് തിന്നാൽ കള്ളന്മാർക്ക് വേലി ചാടാതെ വിള പറിക്കാൻ എളുപ്പമാണ്.
- ലേഖിക മാധ്യമപ്രവർത്തകയാണ്
(ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ ലേഖകന്‍റെ /ലേഖികയുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിന്റെ അഭിപ്രായമല്ല)