ആപ്പ്ജില്ല

കേരളം കാണാൻ പോകുന്ന ഒരു ദുരന്തം ഉയർന്ന കെട്ടിടങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധ; മുരളി തുമ്മാരുകുടി

കെട്ടിടങ്ങ​ളുടെ ഉയരം വർധിക്കുമ്പോഴും അതനുസരിച്ച് അഗ്നി സുരക്ഷാ സേനയുടെ സൗകര്യങ്ങളും പരിശീലനവും വർദ്ധിക്കാത്തതും, പൊതുവെ സുരക്ഷാ വിഷയങ്ങളിൽ നമുക്കുള്ള ഉദാസീനതയും അപകടങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാകുന്നതാണെന്ന ആത്മവിശ്വാസമാണുള്ളത്.

Edited byകാർത്തിക് കെ കെ | Samayam Malayalam 18 Apr 2023, 5:13 pm
ഇന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് ഇനി കേരളം കാണാൻ പോകുന്ന ഒരു ദുരന്തം ഉയർന്ന കെട്ടിടങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധ ആണ്. അതിൽ ഉണ്ടാകുന്ന പല മരണങ്ങൾ ആണ് ഈ പ്രവചനത്തിന് പല കാരണങ്ങൾ ഉണ്ട്.
Samayam Malayalam building fire
പ്രതീകാത്മക ചിത്രം


ഉയർന്ന കെട്ടിടങ്ങൾ കൂടി വരുന്നത് കെട്ടിടങ്ങൾക്ക് പഴക്കം ആകുന്നത് വേണ്ടത്ര മൈന്റൈനൻസ് ഇല്ലാതാകുന്നത് വേണ്ടത്ര അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത്, കെട്ടിടങ്ങളുടെ ഉയരം വർധിക്കുമ്പോഴും അതനുസരിച്ച് അഗ്നി സുരക്ഷാ സേനയുടെ സൗകര്യങ്ങളും പരിശീലനവും വർദ്ധിക്കാത്തത്, പൊതുവെ സുരക്ഷാ വിഷയങ്ങളിൽ നമുക്കുള്ള ഉദാസീനത.
അപകടങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാകുന്നതാണെന്ന ആത്മവിശ്വാസം.


ഇത് ദുബായിൽ നിന്നുള്ള വാർത്തയാണ്. വെറും അഞ്ചു നിലയുള്ള കെട്ടിടത്തിൽ നാലാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. എന്നിട്ടും പതിനാറു പേരാണ് മരിച്ചതായി റിപ്പോർട്ട്. കേരളത്തിൽ അഗ്നിബാധ ഉണ്ടായിക്കഴിയുമ്പോൾ നടത്തുന്ന "ഉടൻ പരിശോധനയിൽ" കുറച്ചു കാര്യങ്ങൾ വ്യക്തമാകും
"ലൈസൻസ് ഇല്ലതെയാണ് പ്രവർത്തിച്ചത്"

"വേണ്ട സമയത്ത് അഗ്നിസുരക്ഷാ സംവിധാനങ്ങൾ മൈന്റൈൻ ചെയ്തിരുന്നില്ല"
"കെട്ടിടത്തിൽ ആർക്കും പരിശീലനം ഉണ്ടായിരുന്നില്ല"
"അഗ്നിസുരക്ഷക്കുള്ള പ്രത്യേക പൈപ്പിംഗ് സംവിധാനത്തിൽ വെള്ളം ഉണ്ടായിരുന്നില്ല"
ടെലിവിഷൻ ചർച്ച ആകാമല്ലോ.

ചർച്ച തൊഴിലാളികൾ ഇൻസ്റ്റന്റ് അഗ്നിസുരക്ഷാ വിദഗ്ധർ ആകുമല്ലോ. പിന്നെ ഉടൻ നിരോധിക്കാമല്ലോ
ഇതിന്റെ ഒന്നും ആവശ്യമുണ്ടാകില്ല. ഇപ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. ദുരന്തേട്ടൻ പറയുന്നത് തെറ്റിപ്പോയി എന്നും പറയാമല്ലോ. പുലി വരാതിരിക്കുന്നതാണ് എനിക്കും ഇഷ്ടം. പക്ഷെ പുലി വരും

ലേഖകൻ - മുരളി തുമ്മാരുകുടി

(ഈ ആർട്ടിക്കിളിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, സമയം മലയാളത്തിൻ്റേതല്ല. മുരളി തുമ്മാരുകുടി തൻ്റെ ഫേസ്ബുക്കിൽ കുറിച്ച് പോസ്റ്റ് ആണ് ആർട്ടിക്കിളിൻ്റെ ആധാരം.)

ആര്‍ട്ടിക്കിള്‍ ഷോ