ആപ്പ്ജില്ല

തീ തിന്ന് ജീവിക്കുന്ന ഒരു കൂട്ടം സാക്ഷികൾ ശ്വാസം വിടട്ടെ

അതിരൂപത സുതാര്യതാ സമിതിയുെ അധ്യക്ഷനാണ് ലേഖകനായ ഷൈജു ആന്റണി

Samayam Malayalam 5 Aug 2020, 8:50 pm
സുപ്രീം കോടതിയും തളളി.
Samayam Malayalam സുപ്രീം കോടതി തള്ളി ഇനി എന്ത് ?
സുപ്രീം കോടതി തള്ളി ഇനി എന്ത് ?


വാതിലുകൾ അടയുകയാണ്. കള്ളങ്ങൾ പൊളിയുകയാണ്. വിടുതൽ ഹർജിയുമായി കയറിയിറങ്ങിയ സകല കോടതികളും ഹർജി തള്ളി. പ്രഥമ ദൃഷ്ട്യാ ബലാൽസംഘക്കേസിൽ കഴമ്പുണ്ടെന്ന് രാജ്യത്തെ പരമോന്നത കോടതിക്കും ബോധ്യമായി.

ഇനിയും ഇതു തിരിച്ചറിയാത്ത ഒരേയൊരു പ്രസ്ഥാനം കത്തോലിക്കാ സഭ മാത്രമാണ്. 2020ൽ CBCl പുറത്തിറക്കിയ ഡയറക്ടറിയിൽ ബിഷപ്പ് ഓഫ് ജലന്ധർ എന്ന സ്ഥലത്ത് ഫ്രാങ്കോ മുളക്കൽ എന്നാണ് പേര്. സഭാധികാരികൾ എത്രമാത്രം അധപതിച്ചു എന്നതിൻ്റെ നേർസാക്ഷ്യമാണിത്. ഫ്രാങ്കോക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് മുഗൾ റോഹ്ത്തഗി എന്ന ഏറ്റവും വില കൂടിയ വക്കീലാണ്. കേസു കേട്ടതു ചീഫ് ജസ്റ്റിസ് ബോബ്ഡെ അടക്കമുള്ള ഡിവിഷൻ ബഞ്ചും. എന്നിട്ടും പെറ്റീഷൻ ഫയലിൽ പോലും സ്വീകരിച്ചില്ല.

ഇനിയെങ്കിലും കത്തോലിക്ക സഭ നടപടിയെടുക്കണം. CBCI അടിയന്തിരമായി യോഗം ചേർന്ന് ഫ്രാങ്കോയെ പുറത്താക്കണം. കേരള പൊലീസ് അറസ്റ്റ് വാറൻ്റ് നടപ്പാക്കണം.

തീ തിന്ന് ജീവിക്കുന്ന ഒരു കൂട്ടം സാക്ഷികൾ ശ്വാസം വിടട്ടെ. ക്രിസ്ത്യൻ ഫ്രോഡ്സ് എന്ന ചാനൽ പടച്ചു വിടുന്ന കള്ളത്തരങ്ങൾ തൊണ്ട തൊടാതെ വിശ്വസിക്കുന്ന വിഡ്ഢിക്കുശ്മാണ്ടങ്ങളുടെ തലയിൽ വെളിച്ചം കയറട്ടെ.

ഫെയ്സ് ബുക്കിലൂടെയും വാട്സാപ്പിലൂടെയും നടത്തുന്ന ഇമേജ് ബിൽഡിങ് പ്രോസസ്സുകൾക്ക് കോടതിയിൽ വലിയ വിലയില്ലെന്ന് കേസു നടത്തുന്ന ബിഷപ്പുമാർ ഓർത്താൽ നന്ന്.

ഷൈജു ആൻ്റണി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ