ആപ്പ്ജില്ല

11 മാസത്തിനിടെ 101 ട്രാഫിക് നിയമലംഘനം, 57000 രൂപ പിഴ; ബുള്ളറ്റ് പിടിച്ചെടുത്ത് പൊലീസ്!

ഒരു വർഷത്തിനിടെ നൂറിലധം തവണ ട്രാഫിക് നിയമം ലംഘിച്ച യുവാവിന് 57000 രൂപ പിഴയിട്ട് ബെംഗളൂരു പൊലീസ്.

Samayam Malayalam 29 Aug 2020, 10:43 am
കഴിഞ്ഞ 11 മാസത്തിനിടെ 101 തവണ ട്രാഫിക് നിയമം ലംഘിച്ച ബെംഗളൂരു സ്വദേശിയുടെ റോയൽ എൻഫീൽഡ് ബുള്ളറ്റ് പൊലീസ് പിടിച്ചെടുത്തു. 57000 രൂപയാണ് നിയമം ലംഘിച്ചതിന് ആകെ പിഴ അടയ്ക്കേണ്ടത്. ഈ തുക അടച്ചാൽ മാത്രമേ ബുള്ളറ്റ് വിട്ടുകൊടുക്കുകയുള്ളൂവെന്ന് അഡുഗോഡി പൊലീസ് വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വൈറ്റ് ഫീൽഡിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ എൽ രാജേഷ് കുമാർ ആണ് കടുത്ത നിയമലംഘനം നടത്തിയത്. ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്ത് നിന്നും വൈറ്റ് ഫീൽഡിലെ ജോലി സ്ഥലത്തേക്ക് പോവുമ്പോഴാണ് കൂടുതൽ ട്രാഫിക് നിയമലംഘനം നടത്തിയിട്ടുള്ളത്. പിഴ അടയ്ക്കാൻ തനിക്ക് 3 ദിവസത്തെ സാവകാശം വേണമെന്ന് രാജേഷ് പറഞ്ഞു.

Also Read: വിമാനങ്ങളിൽ ഇനി ഭക്ഷണം വിളമ്പാം; അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

57000 രൂപ പിഴ അടയ്ക്കുകയാണെങ്കിൽ നഗരത്തിൽ ട്രാഫിക് നിയമലംഘനത്തിന് ഏറ്റവും കൂടുതൽ പിഴ അടച്ചവരിൽ ഒരാളായി രാജേഷ് മാറും. 2019 സെപ്തംബർ 12 മുതൽ ഈ വർഷം ആഗസ്ത് 26 വരെയാണ് ഇത്രയും നിയമലംഘനം നടത്തിയിട്ടുള്ളത്. വിപ്രോ ജംങ്ഷനിൽ വെച്ച് നിയമം ലംഘിച്ചതിന് അവസാനം പിടിയിലാവുമ്പോൾ ആ ഒരൊറ്റ ദിവസം തന്നെ ആറ് തവണ ട്രാഫിക് പൊലീസ് രാജേഷിനെ പിടിച്ചിരുന്നു.

രാജേഷ് ഒരിക്കലും ഹെൽമറ്റ് ധരിക്കാറില്ലെന്നും, ഇക്കാരണത്തിന് 40 തവണ പിടിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സിഗ്നൽ മറികടന്നതിനും, വൺവേയിലൂടെ വാഹനമോടിച്ചതിനും റിയർ വ്യൂ ഇല്ലാത്തതിനുമൊക്കെ പല തവണ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് പൊലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ