പബ്ബിനു മുന്നിൽവെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് യുവതികൾ. ലഖ്നൗവിലാണ് സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഭൂതിഖണ്ഡ് പോലീസ് സ്റ്റേഷൻ പരിതിയിലുള്ള അൺപ്ലഗ്ഡ് കഫെയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകൾ ഒരാളെ മർദ്ദിക്കുന്നതും അലങ്കാരത്തിനായി വെച്ചിരിക്കുന്ന പൂച്ചട്ടിയെടുത്ത് അടിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ഒരു സ്ത്രീ യുവാവിനെ മർദ്ദിക്കുമ്പോൾ മറ്റൊരാൾ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതു കാണാം. കഫെയിലെ ജീവനക്കാർ ഇടപെട്ടാണ് യുവതിയെ പിന്തിരിപ്പിച്ചത്. 33 സെക്കന്റ് ദൈർഘ്യമുള്ള ക്ലിപ്പാണ് പ്രചരിക്കുന്നത്. സംഭവത്തിൽ നിയമനടപടി ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീകളും യുവാവും മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവർ ആരൊക്കെയാണെന്നത് വ്യക്തമല്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് വിഭൂതിഖണ്ഡ് പോലീസ് പറഞ്ഞു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 144-ാം വകുപ്പ് അനുസരിച്ച് കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. മനുഷ്യന്റെ ജീവനോ സ്വത്തിനോ നാശനഷ്ടം ഉണ്ടാക്കുന്നത് ഈ വകുപ്പിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. സംഭവത്തിൽ കഫെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ഒരു സ്ത്രീ യുവാവിനെ മർദ്ദിക്കുമ്പോൾ മറ്റൊരാൾ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതു കാണാം. കഫെയിലെ ജീവനക്കാർ ഇടപെട്ടാണ് യുവതിയെ പിന്തിരിപ്പിച്ചത്. 33 സെക്കന്റ് ദൈർഘ്യമുള്ള ക്ലിപ്പാണ് പ്രചരിക്കുന്നത്. സംഭവത്തിൽ നിയമനടപടി ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീകളും യുവാവും മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവർ ആരൊക്കെയാണെന്നത് വ്യക്തമല്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് വിഭൂതിഖണ്ഡ് പോലീസ് പറഞ്ഞു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 144-ാം വകുപ്പ് അനുസരിച്ച് കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. മനുഷ്യന്റെ ജീവനോ സ്വത്തിനോ നാശനഷ്ടം ഉണ്ടാക്കുന്നത് ഈ വകുപ്പിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. സംഭവത്തിൽ കഫെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.