ആപ്പ്ജില്ല

വളര്‍ത്തുനായയുടെ ഓര്‍മ്മയ്ക്കായി ക്ഷേത്രം പണിത് 82കാരന്‍, ചെലവിട്ടത് ലക്ഷക്കണക്കിന് രൂപ

തമിഴ്‌നാട് സ്വദേശിയായ ഒരു വയോധികന്‍ തന്റെ ഉറ്റസുഹൃത്തായിരുന്ന നായ്ക്ക് വേണ്ടി ക്ഷേത്രം പണിതീര്‍ത്തിരിക്കുകയാണ്. ക്ഷേത്രത്തിനും അവിടുത്തെ വിഗ്രഹത്തിനുമായി ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹം ചെലവാക്കിയിരിക്കുന്നത്.

Samayam Malayalam 28 Mar 2022, 3:07 pm
ണ്ട് മുതലെ നായ്ക്കള്‍ വീട്ടിലെ ആളെ പോലെയാണ് എല്ലാവരും കണക്കാക്കുന്നത്. വീട്ടിലെ പോലീസ് എന്ന് വേണമെങ്കില്‍ പറയാം. മനുഷ്യരോട് എന്നും നന്ദി കാണിക്കാറുള്ളവരാണ് നായ്ക്കള്‍.
Samayam Malayalam Dog Pixabay


Also Read: അവധി എടുക്കാത്ത തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍; വിലയിരുത്തുന്നത് ഈ ഘടകങ്ങള്‍

തമിഴ്‌നാട് സ്വദേശിയായ ഒരു വയോധികന്‍ തന്റെ ഉറ്റസുഹൃത്തായിരുന്ന നായ്ക്ക് വേണ്ടി ക്ഷേത്രം പണിതീര്‍ത്തിരിക്കുകയാണ്. ക്ഷേത്രത്തിനും അവിടുത്തെ വിഗ്രഹത്തിനുമായി ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹം ചെലവാക്കിയിരിക്കുന്നത്. മാനാമധുര സ്വദേശിയായ മുത്തു ഒരു വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനാണ്. ഇദ്ദേഹമാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തു മൃഗമെന്നെന്നും ഓര്‍മ്മിക്കപ്പെടണമെന്ന് കരുതി നായയ്ക്കായി ഒരു ക്ഷേത്ര നിര്‍മ്മിച്ചിക്കുന്നത്.

82 കാരനായ ഇദ്ദേഹം തന്റെ തോട്ടത്തിലാണ് വേര്‍പ്പെട്ടുപോയ ടോമിനായി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രം താനും വളര്‍ത്തുനായയായ ടോമുമായുള്ള ബന്ധം ശാശ്വതമാക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

തികച്ചും ആകസ്മികമായിട്ടാണ് ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഈ നായ മുത്തുവിന്റെ ജീവിതത്തില്‍ കടന്നുവന്നത്. 'എന്റെ അമ്മാവന്‍ 10 വര്‍ഷത്തിലേറെയായി ടോമിനെ പരിപാലിക്കുന്നു. ടോമില്‍ അദ്ദേഹം അര്‍പ്പിച്ച വിശ്വാസം അതേ വിശ്വസ്തതയോടെ അവന്‍ അദ്ദേഹത്തിന് തിരികെ നല്‍കി. ടോം തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നും ആരും ടോമിനോട് പക്ഷപാതം കാണിക്കരുതെന്നും മുത്ത് പലതവണ പറഞ്ഞിരുന്നെന്നും', മുത്തുവിന്റെ അനന്തരവന്‍ ജി മനോജ് കുമാര്‍ (32) പറഞ്ഞു.

Also Read: റമദാന്‍: 540 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഷെയ്ഖ് ഖലീഫ

അടുത്തിടെ വളരെ പെട്ടെന്നാണ് ടോമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന്, ചികിത്സയോട് പ്രതികരിക്കാതെ ടോം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് ടോമിനു വേണ്ടി ക്ഷേത്രം പണിയാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ടോമിന്റെ മാര്‍ബിള്‍ പ്രതിമയ്ക്ക് മാത്രം 80,000 രൂപ അദ്ദേഹം ചെലവഴിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ