ആപ്പ്ജില്ല

ഒരു വർഷം വീട് മാറേണ്ടി വന്നത് 12 തവണ; ഇനി പോവാൻ ഇടമില്ലാതെ കുടുംബം!

മൂന്നംഗ കുടുംബത്തിന് ഒരു വർഷത്തിനിടെ മാറേണ്ടി വന്നത് 12 വീടുകൾ. ഇനി എങ്ങോട്ടാണ് ഈ കൊവിഡ് കാലത്ത് വീട് മാറുക ?

Samayam Malayalam 13 Aug 2020, 4:44 pm
തമിഴ്നാട്ടുകാരനായ ആർ തങ്കവേലുവും കുടുംബവും ഒരു വർഷം മാറേണ്ടി വന്നത് 12 വീടുകളാണ്. ഓട്ടിസം ബാധിച്ച മകനെയും ഭാര്യയെയും കൂട്ടിയാണ് തങ്കവേലു വീണ്ടും വീണ്ടും വീടുകൾ മാറുന്നത്. മകൻ ഉറക്കെ കരയുന്നതും ശബ്ദം ഉണ്ടാക്കുന്നതുമൊക്കെ കാരണം അയൽവാസികൾ വീട്ടുടമയ്ക്ക് പരാതി നൽകുന്നതാണ് എപ്പോഴും വീടുമാറ്റത്തിന് കാരണമാവുന്നത്. നിലവിൽ താമസിക്കുകയായിരുന്ന മലയമ്പക്കത്തെ വീട്ടിൽ നിന്നും മാറാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Samayam Malayalam വീട് മാറേണ്ടി വന്നത് പല തവണ...
വീട് മാറേണ്ടി വന്നത് പല തവണ...


70കാരനായ തങ്കവേലു കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. കൊവിഡ് കാലമായതിനാൽ ജോലിയും ഇല്ലാത്ത അവസ്ഥയാണ്. ഭാര്യയും 35കാരനായ മകൻ ആനന്ദിനും ഒപ്പം ഒറ്റമുറി വാടകവീട്ടിലാണ് താമസിക്കുന്നത്. മകന് അസുഖമുണ്ടെന്ന പേരുപറഞ്ഞ് പരിസരത്ത് എവിടെയും ഇവർക്ക് വാടകക്ക് വീടു കിട്ടില്ലെന്ന് തങ്കവേലു പറയുന്നു. മകൻ ആനന്ദിന് ഓട്ടിസമാണെന്ന് ചെറുപ്പത്തിൽ തന്നെ പരിശോധനയിൽ വ്യക്തമായിരുന്നു.

Also Read: ഭാര്യമാർ വാടകയ്ക്ക്; ഇന്ത്യയിലെ വിചിത്ര ഗ്രാമത്തിന്‍റെ കഥ ഇങ്ങനെ

കുട്ടിക്ക് സ്ഥിരം ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനുള്ള പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുടുംബം. ലോക്ക് ഡൗൺ കാലത്ത് മകൻ കൂടുതൽ ദേഷ്യപ്പെടുകയും ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇത് കാരണം അയൽവാസികൾ പലപ്പോഴും വഴക്കിടുന്നുണ്ടെന്ന് പാർവതി പറഞ്ഞു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ 12 വീടുകളാണ് ഇവർക്ക് മാറേണ്ടി വന്നത്.

അമേരിക്ക, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സർക്കാർ സഹായത്തോടെ തന്നെ സ്ഥിരം വീടുകൾ അനുവദിക്കുന്ന പദ്ധതികളുണ്ട്. എന്നാൽ ഇന്ത്യയിൽ നിലവിൽ ഇത്തരം സംവിധാനങ്ങളൊന്നും തന്നെയില്ല.

ആര്‍ട്ടിക്കിള്‍ ഷോ