അഹമ്മദാബാദ്: വിവാഹത്തിന് പിന്നാലെ വധുവിനെ ഉപേക്ഷിച്ച് വരനും സംഘവും മടങ്ങി. ഗുജറാത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ആനന്ദിന് സമീപത്തെ നപാഡ് വാന്തോ ഗ്രാമത്തിലാണ് റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി യുവാവ് വധുവിനെ കൂട്ടാതെ മടങ്ങിയത്. തന്റെ ആഡംബര കാർ ഈ റോഡിലൂടെ പോകില്ലെന്ന് പറഞ്ഞായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. വധുവിനെ കൊണ്ട് പോകാൻ തയ്യാറായില്ലെങ്കിലും പെൺവീട്ടുകാർ നൽകിയ സ്ത്രീധനം മുഴുവൻ വരനും സംഘവും കൊണ്ട് പോയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വധുവിനെ കൊണ്ടുപോകാതിരുന്ന സംഘം, സ്ത്രീധനവുമായി മടങ്ങിയതോടെ വീട്ടുകാർ പ്രദേശത്തെ എൻജിഒയുടെ സഹായം തേടുകയായിരുന്നു. വല്ലഭ് വിദ്യാനഗർ സ്വദേശിയുമായ യുവാവുമായിട്ടായിരുന്നു നപാഡിലെ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതെന്ന് ജയ് ഭാരതി ഫൗണ്ടേഷൻ പ്രസിഡന്റ് ഹസ്ന രാജ് പറഞ്ഞു.
Also Read : പേരക്കുട്ടിയെ നൽകണം, അല്ലെങ്കിൽ 5 കോടി വേണം; മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ
ആഡംബര കാറിലെത്തിയ യുവാവ് റോഡിനെച്ചൊല്ലി വധുവിന്റെ വീട്ടുകാരുമായി തർക്കിക്കുകയായിരുന്നു. സ്ഥലത്തെത്തിയത് മുതൽ ഇവർ ദേഷ്യപ്പെടുകയായിരുന്നു. ഒടുവിൽ വരനെ അനുനയിപ്പിച്ച് ചടങ്ങുകൾ പൂർത്തീകരിച്ചെങ്കിലും വീണ്ടും റോഡിനെച്ചൊല്ലി തർക്കം ആരംഭിക്കുകയായിരുന്നു. തന്റെ കാറിന് ഇത്തരം റോഡിലൂടെ വരാൻ കഴിയില്ലെന്ന് പറഞ്ഞ് ബഹളം വെച്ച വരൻ വധുവിനെ കൂട്ടാതെയാണ് ഒടുവിൽ മടങ്ങിയത്. വരനെ അനുനയിപ്പിക്കാൻ വധുവിന്റെ വീട്ടുകാർ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
Also Read : ഒരേ സമയം രണ്ട് പേരിൽ നിന്നും ഗർഭിണിയാകാം; രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമായി യുവതി
വർഷങ്ങൾക്ക് മുമ്പേ യുവതിയുടെ അച്ഛൻ മരിച്ചതിനാൽ ഇളയ സഹോദരനായിരുന്നു വിവാഹം നടത്തിയത്. യുവതിയെ കൂട്ടാതെ സംഘം മടങ്ങിയതിന് പിന്നാലെയാണ് കുടുംബം എൻജിഒയെ പരാതിയുമായി സമീപിച്ചത്. തങ്ങൾ പോലീസിന് പരാതി നൽകിയെന്നും എൻജിഒ ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ വരനെയും കുടുംബത്തെയും കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Also Read : പേരക്കുട്ടിയെ നൽകണം, അല്ലെങ്കിൽ 5 കോടി വേണം; മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ
ആഡംബര കാറിലെത്തിയ യുവാവ് റോഡിനെച്ചൊല്ലി വധുവിന്റെ വീട്ടുകാരുമായി തർക്കിക്കുകയായിരുന്നു. സ്ഥലത്തെത്തിയത് മുതൽ ഇവർ ദേഷ്യപ്പെടുകയായിരുന്നു. ഒടുവിൽ വരനെ അനുനയിപ്പിച്ച് ചടങ്ങുകൾ പൂർത്തീകരിച്ചെങ്കിലും വീണ്ടും റോഡിനെച്ചൊല്ലി തർക്കം ആരംഭിക്കുകയായിരുന്നു. തന്റെ കാറിന് ഇത്തരം റോഡിലൂടെ വരാൻ കഴിയില്ലെന്ന് പറഞ്ഞ് ബഹളം വെച്ച വരൻ വധുവിനെ കൂട്ടാതെയാണ് ഒടുവിൽ മടങ്ങിയത്. വരനെ അനുനയിപ്പിക്കാൻ വധുവിന്റെ വീട്ടുകാർ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
Also Read : ഒരേ സമയം രണ്ട് പേരിൽ നിന്നും ഗർഭിണിയാകാം; രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമായി യുവതി
വർഷങ്ങൾക്ക് മുമ്പേ യുവതിയുടെ അച്ഛൻ മരിച്ചതിനാൽ ഇളയ സഹോദരനായിരുന്നു വിവാഹം നടത്തിയത്. യുവതിയെ കൂട്ടാതെ സംഘം മടങ്ങിയതിന് പിന്നാലെയാണ് കുടുംബം എൻജിഒയെ പരാതിയുമായി സമീപിച്ചത്. തങ്ങൾ പോലീസിന് പരാതി നൽകിയെന്നും എൻജിഒ ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ വരനെയും കുടുംബത്തെയും കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.