രണ്ടര വർഷം മുമ്പ് മരിച്ചുപോയ വാടകക്കാരിയിൽ നിന്നും വാടക ഈടാക്കി ഭൂവുടമ. വീട്ടിലേക്കുള്ള ഗ്യാസ് കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് ഭൂവുടമ വാടക ഈടാക്കിയത്. എന്നാൽ ഒടുവിൽ വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് 61 കാരിയായ ഷീല സെലിയോനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക ഫ്ലാറ്റിന്റെ തറയിൽ കിടക്കുന്ന രീതിയിലായിരുന്നു ഷീലയുടെ മൃതദേഹം. ഷീലയെ കാണാനില്ലെന്ന് അയൽവാസികൾ പറഞ്ഞിരുന്നുവെങ്കിലും ഗ്യാസ് കണക്ഷൻ വിച്ഛേദിച്ച ശേഷം വാടക ഈടാക്കൽ തുടരുകയായിരുന്നു. അയൽവാസിയായ ഒരാൾ പരാതിപ്പെട്ടപ്പോൾ പോലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ ഷീലയുടെ മൃതദേഹം കണ്ടെത്തിയത്.
ഷീലയ്ക്ക് ക്രോൺസ് രോഗവും കുടൽ വീക്കവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ചതിനാൽ മരണകാരണം പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താൻ സാധിച്ചില്ല.
2019 ആഗസ്റ്റിലാണ് മുൻ മെഡിക്കൽ സെക്രട്ടറികൂടിയായ ഷീല അവസാനമായി വാടക നൽകിയതെന്ന് പോലീസ് പറയുന്നു. വാടക നൽകുന്നത് നിലച്ചപ്പോൾ അവരുടെ ആനുകൂല്യത്തിൽ നിന്നും വാടക ഈടാക്കുന്നതിന് ഭൂവുടമ അപേക്ഷ സമർപ്പിച്ചു. 2019ൽ ഒരു ഡോക്ടറെ കാണാൻ ഷീല പുറത്തിറങ്ങിയപ്പോഴാണ് അവസാനമായി ആളുകൾ അവരെ കാണുന്നത്.
ഷീലയെ കാണാതായി രണ്ടര വർഷം കഴിഞ്ഞിട്ടും അവരെ അന്വേഷിക്കാത്തതിന് ഹൗസിങ് സൊസൈറ്റിയെ കോടതി കുറ്റപ്പെടുത്തി. അവരെ കണ്ടെത്തിയ കിടപ്പുമുറി വളരെ വൃത്തിയോടെയാണ് കാണപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഷീലയ്ക്ക് ക്രോൺസ് രോഗവും കുടൽ വീക്കവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മൃതദേഹം പൂർണ്ണമായും ജീർണ്ണിച്ചതിനാൽ മരണകാരണം പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താൻ സാധിച്ചില്ല.
2019 ആഗസ്റ്റിലാണ് മുൻ മെഡിക്കൽ സെക്രട്ടറികൂടിയായ ഷീല അവസാനമായി വാടക നൽകിയതെന്ന് പോലീസ് പറയുന്നു. വാടക നൽകുന്നത് നിലച്ചപ്പോൾ അവരുടെ ആനുകൂല്യത്തിൽ നിന്നും വാടക ഈടാക്കുന്നതിന് ഭൂവുടമ അപേക്ഷ സമർപ്പിച്ചു. 2019ൽ ഒരു ഡോക്ടറെ കാണാൻ ഷീല പുറത്തിറങ്ങിയപ്പോഴാണ് അവസാനമായി ആളുകൾ അവരെ കാണുന്നത്.
ഷീലയെ കാണാതായി രണ്ടര വർഷം കഴിഞ്ഞിട്ടും അവരെ അന്വേഷിക്കാത്തതിന് ഹൗസിങ് സൊസൈറ്റിയെ കോടതി കുറ്റപ്പെടുത്തി. അവരെ കണ്ടെത്തിയ കിടപ്പുമുറി വളരെ വൃത്തിയോടെയാണ് കാണപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.