കാൻസർ രോഗം നടിച്ച് യുവതി ആയിരങ്ങളിൽ നിന്നും തട്ടിയത് മൂന്നരക്കോടി രൂപ. അണ്ഡാശയ കാൻസർ ബാധിതയാണെന്നും ചികിത്സിക്കാൻ പണം ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് നിക്കോൾ എൽക്കബ്ബാസ് എന്ന യുവതി ആയിരങ്ങളെ പറ്റിച്ചത്. ചൂതാട്ടത്തിനും ആഢംബര ജീവിതത്തിനുമാണ് യുവതി പണം ചെലവഴിച്ചത്. കോടികൾ തട്ടിച്ചെങ്കിലും അടുത്ത 28 ദിവസത്തിനുള്ളിൽ 500 രൂപ മാത്രമാണ് നിക്കോൾ എൽക്കബ്ബാസ് തിരിച്ചടയ്ക്കേണ്ടത്. തട്ടിച്ചെടുത്ത തുക തിരിച്ചടയ്ക്കാൻ യുവതിക്ക് ആസ്തിയില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തിനുള്ളിൽ 500 രൂപ തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
Also Read: അബോർഷൻ പറ്റില്ലെങ്കിൽ സെക്സും വേണ്ട, ഭർത്താവായാലും; കടുത്ത പ്രതിഷേധത്തിൽ സ്ത്രീകൾ
'ഗോ ഫണ്ട് മി' പേജ് ഉണ്ടാക്കി അതിലൂടെയാണ് നിക്കോൾ കോടികളുടെ തട്ടിപ്പ് നടത്തിയത്. അവളെ മുഴുവൻ സമയം ശുശ്രൂഷിക്കുന്ന അമ്മ തുടങ്ങിയത് എന്ന് തോന്നിക്കും വിധമാണ് പേജ് സജീകരിച്ചത്. മാസങ്ങൾക്കു മുമ്പ് ഒരു സർജറിയുടെ ഭാഗമായി നിക്കോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എടുത്ത ചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
Also Read: രണ്ട് വർഷമായി പ്രണയം; കാമുകി സ്വന്തം സഹോദരിയെന്ന് കണ്ടെത്തി; ഞെട്ടലിൽ കമിതാക്കൾ
മകൾക്ക് അണ്ഡാശയ കാൻസർ ആണെന്നും അവളെ ചികിത്സിക്കാൻ പണം ഇല്ലെന്നുമാണ് 'ഗോ ഫണ്ട് മി' പേജിൽ പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ വ്യാജ വിവരങ്ങളും പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി ആളുകൾ നിക്കോളിനെ സഹായിക്കാൻ പണം അയച്ചു നൽകി. ചൂതാട്ടവുമായി ബന്ധപ്പെട്ടുണ്ടായ തന്റെ കടങ്ങൾ വീട്ടാനും ആഡംബര ജീവിതത്തിനുമാണ് നിക്കോൾ പണം അത്രയും ഉപയോഗിച്ചത്.
Also Read: മൊബൈൽ ആപ്പ് വഴി പരിചയപ്പെട്ടു, ഇതുവരെ നേരിൽ കണ്ടിട്ടില്ല, ജയിൽ പുള്ളിയെ വിവാഹം ചെയ്യാൻ യുവതി
ഓൺലൈൻ ഫണ്ട് ശേഖരണത്തിനായി കൃത്രിമം കാണിച്ചതിന് രണ്ട് വർഷവും ഒമ്പത് മാസവുമാണ് കോടതി നിക്കോളിനെ തടവിന് ശിക്ഷിച്ചത്. കാൻസർ രോഗത്തെ സധൈര്യം നേരിടുന്നവരെ പരിഹസിക്കുന്നതിന് തുല്യമാണ് നിക്കോളിന്റെ തട്ടിപ്പെന്ന് ശിക്ഷ വിധിക്കുന്നതിനിടെ കോടതി പറഞ്ഞു.
Also Read: ഭാര്യക്കൊപ്പം പോകുമ്പോൾ മിയ ഖലീഫയെ തിരിച്ചറിഞ്ഞു; ഭർത്താവിന് നഷ്ടം 10 ലക്ഷം !
തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം അറിഞ്ഞപ്പോൾ തളർന്നു പോയി എന്നാണ് നിക്കോളിന്റെ തട്ടിപ്പിന് ഇരയായ സ്ത്രീ പറയുന്നത്. ആയിരക്കണക്കിന് അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിക്കോളിനെ സഹായിക്കുന്നതിനായി 'ഗോ ഫണ്ട് മി' പേജിന്റെ ലിങ്ക് കെയ്റ്റി ടെയ്ലർ ഷെയർ ചെയ്തിരുന്നു. നിക്കോളിനായുള്ള ഫണ്ട് ശേഖരണം തട്ടിപ്പാണെന്ന് 2018ൽ പോലീസ് അറിയിച്ചപ്പോൾ തളർന്നു പോയി. പോലീസ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പറ്റിക്കപ്പെട്ടല്ലോ എന്നായിരുന്നു ചിന്ത- കെയ്റ്റി പറഞ്ഞു.
"വഞ്ചകയായ നിക്കോൾ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത് വളരെ അപമാനകരമായി തോന്നി. ഇത്രയും മാസങ്ങൾക്കിടെ എന്നെയും എന്റെ ഗ്രൂപ്പ് അംഗങ്ങളെയും ഒരാൾക്ക് മുതലെടുക്കാൻ കഴിഞ്ഞത് എങ്ങനെയാണ്." എന്നും കെയ്റ്റി ചോദിച്ചു.
Also Read: അബോർഷൻ പറ്റില്ലെങ്കിൽ സെക്സും വേണ്ട, ഭർത്താവായാലും; കടുത്ത പ്രതിഷേധത്തിൽ സ്ത്രീകൾ
'ഗോ ഫണ്ട് മി' പേജ് ഉണ്ടാക്കി അതിലൂടെയാണ് നിക്കോൾ കോടികളുടെ തട്ടിപ്പ് നടത്തിയത്. അവളെ മുഴുവൻ സമയം ശുശ്രൂഷിക്കുന്ന അമ്മ തുടങ്ങിയത് എന്ന് തോന്നിക്കും വിധമാണ് പേജ് സജീകരിച്ചത്. മാസങ്ങൾക്കു മുമ്പ് ഒരു സർജറിയുടെ ഭാഗമായി നിക്കോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എടുത്ത ചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
Also Read: രണ്ട് വർഷമായി പ്രണയം; കാമുകി സ്വന്തം സഹോദരിയെന്ന് കണ്ടെത്തി; ഞെട്ടലിൽ കമിതാക്കൾ
മകൾക്ക് അണ്ഡാശയ കാൻസർ ആണെന്നും അവളെ ചികിത്സിക്കാൻ പണം ഇല്ലെന്നുമാണ് 'ഗോ ഫണ്ട് മി' പേജിൽ പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ വ്യാജ വിവരങ്ങളും പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി ആളുകൾ നിക്കോളിനെ സഹായിക്കാൻ പണം അയച്ചു നൽകി. ചൂതാട്ടവുമായി ബന്ധപ്പെട്ടുണ്ടായ തന്റെ കടങ്ങൾ വീട്ടാനും ആഡംബര ജീവിതത്തിനുമാണ് നിക്കോൾ പണം അത്രയും ഉപയോഗിച്ചത്.
Also Read: മൊബൈൽ ആപ്പ് വഴി പരിചയപ്പെട്ടു, ഇതുവരെ നേരിൽ കണ്ടിട്ടില്ല, ജയിൽ പുള്ളിയെ വിവാഹം ചെയ്യാൻ യുവതി
ഓൺലൈൻ ഫണ്ട് ശേഖരണത്തിനായി കൃത്രിമം കാണിച്ചതിന് രണ്ട് വർഷവും ഒമ്പത് മാസവുമാണ് കോടതി നിക്കോളിനെ തടവിന് ശിക്ഷിച്ചത്. കാൻസർ രോഗത്തെ സധൈര്യം നേരിടുന്നവരെ പരിഹസിക്കുന്നതിന് തുല്യമാണ് നിക്കോളിന്റെ തട്ടിപ്പെന്ന് ശിക്ഷ വിധിക്കുന്നതിനിടെ കോടതി പറഞ്ഞു.
Also Read: ഭാര്യക്കൊപ്പം പോകുമ്പോൾ മിയ ഖലീഫയെ തിരിച്ചറിഞ്ഞു; ഭർത്താവിന് നഷ്ടം 10 ലക്ഷം !
തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം അറിഞ്ഞപ്പോൾ തളർന്നു പോയി എന്നാണ് നിക്കോളിന്റെ തട്ടിപ്പിന് ഇരയായ സ്ത്രീ പറയുന്നത്. ആയിരക്കണക്കിന് അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിക്കോളിനെ സഹായിക്കുന്നതിനായി 'ഗോ ഫണ്ട് മി' പേജിന്റെ ലിങ്ക് കെയ്റ്റി ടെയ്ലർ ഷെയർ ചെയ്തിരുന്നു. നിക്കോളിനായുള്ള ഫണ്ട് ശേഖരണം തട്ടിപ്പാണെന്ന് 2018ൽ പോലീസ് അറിയിച്ചപ്പോൾ തളർന്നു പോയി. പോലീസ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പറ്റിക്കപ്പെട്ടല്ലോ എന്നായിരുന്നു ചിന്ത- കെയ്റ്റി പറഞ്ഞു.
"വഞ്ചകയായ നിക്കോൾ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത് വളരെ അപമാനകരമായി തോന്നി. ഇത്രയും മാസങ്ങൾക്കിടെ എന്നെയും എന്റെ ഗ്രൂപ്പ് അംഗങ്ങളെയും ഒരാൾക്ക് മുതലെടുക്കാൻ കഴിഞ്ഞത് എങ്ങനെയാണ്." എന്നും കെയ്റ്റി ചോദിച്ചു.